വരൾച്ചയും കൃഷി നാശവുമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകണം: കത്തോലിക്ക കോണ്‍ഗ്രസ്
Thursday, May 9, 2024 7:45 AM IST
പുൽപ്പള്ളി: വരൾച്ചയിൽ കൃഷി നശിച്ച കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കാത്തതിൽ കത്തോലിക്ക കോണ്‍ഗ്രസ് മുള്ളൻകൊല്ലി ഫൊറോന പ്രതിഷേധിച്ചു.

വരൾച്ചയെ തുടർന്ന് വലിയ കൃഷിനാശമുണ്ടായ മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ മന്ത്രിമാരും ഉന്നത വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിക്കാമെന്നും വോട്ടെടുപ്പ് കഴിഞ്ഞാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. വേനൽമഴ ലഭിച്ചുകഴിഞ്ഞാൽ കരിഞ്ഞുണങ്ങി നൽക്കുന്ന കൃഷിയിടങ്ങൾ പച്ചപ്പണിയും. അതിന് ശേഷം സ്ഥലം സന്ദർശിക്കാനെത്തുന്ന ഉദ്യോഗസ്ഥർക്ക് ഇവിടുത്തെ യഥാർഥ പ്രശ്നങ്ങൾ മനസിലാക്കാനോ, നഷ്ടം കണക്കാക്കുന്നതിനോ സാധിക്കില്ല.

ഈ മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണം. വന്യമൃഗ ശല്യത്തിനൊപ്പം കലാവസ്ഥാ വ്യതിയാനംകൂടിയായതോടെ കാർഷിക മേഖല പാടെ തകർന്നിരിക്കുകയാണ്. കർഷകരെ സഹായിക്കുന്നതിനായി ദീർഘവീക്ഷണത്തോടെയുള്ള പുതിയ പാക്കേജുകൾ വിഭാവനം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മേഖലാ ഡയറക്ടർ ഫാ. ജെയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്‍റ് സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്‍റ് ഡോ.കെ.പി. സാജു, ബീന കരുമാംകുന്നേൽ, ജോർജ് കൊല്ലിയിൽ, സജി നന്പുടാകം, ബ്രിജേഷ് കാട്ടാംകോട്ടിൽ, സി.പി. ജോയി, കെ.എൽ. ജോണി, ജോസ് പള്ളത്ത്, റോമിയോ സേവ്യർ എന്നിവർ പ്രസംഗിച്ചു.