സുഗന്ധഗിരി മരം മുറി: സ്ഥലം മാറ്റം സസ്പെൻഷൻ റദ്ദാക്കിയശേഷം
Thursday, May 9, 2024 7:45 AM IST
കൽപ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ കൽപ്പറ്റ റേഞ്ചിൽപ്പെട്ട സുഗന്ധഗിരി നിക്ഷിപ്ത വനഭൂമിയിൽനിന്നു അനധികൃതമായി മരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരീം, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. സജീവൻ എന്നിവരെ സ്ഥലം മാറ്റിയത് ഇവർക്കെതിരായ സസ്പെൻഷൻ റദ്ദാക്കിയശേഷം.

മരം മുറി സംബന്ധിച്ച് എപിസിസിഎഫ്(വിജിലൻസ്) സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എ. ഷജ്ന കരീം, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. സജീവൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) ബീരാൻകുട്ടി എന്നിവരെ കഴിഞ്ഞ 18നു രാവിലെയാണ് സസ്പെൻഡ് ചെയ്തത്. അന്നുവൈകുന്നേരം സർക്കാർ ഇടപെട്ട് സസ്പെൻഷൻ മരവിപ്പിച്ചു. 18ലെ ഉത്തരവ് ഇക്കഴിഞ്ഞ ആറിനാണ് റദ്ദാക്കിയത്. മരം മുറി വിഷയത്തിൽ ആറു പേർ നിലവിൽ സസ്പെൻഷനിലാണ്.

സുഗന്ധഗിരിയിൽ ആദിവാസികൾക്കു പതിച്ചുനൽകിയ ഭൂമിയിൽ വീടുകൾക്ക് ഭീഷണിയായ 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനു മറവിൽ 126 മരങ്ങൾ മുറിച്ചു. വനം ഉദ്യോഗസ്ഥരിൽ ചിലരുടെ മൗനാനുവാദത്തോടെയായിരുന്നു മരം മുറിയെന്ന വിവരം പിന്നീട് പുറത്തുവന്നു.

ഇത് വിവാദമായതിനെത്തുടർന്നാണ് സംഭവം എപിസിസിഎഫ്(വിജിലൻസ്)അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ഡിഎഫ്ഒയെ സസ്പെൻഡ് ചെയ്ത നടപടി സർക്കാർ മരവിപ്പിച്ചതും വിവാദമായിരുന്നു. സിപിഎം സമ്മർദത്തെത്തുടർന്നാണ് ഉത്തരവ് സർക്കാർ മരവിപ്പിച്ചതെന്നു ആരോപണം ഉയർന്നു. ഇത് നിഷേധിച്ച് സിപിഎം നേതൃത്വം രംഗത്ത് വരികയുമുണ്ടായി.

എപിസിസിഎഫ്(വിജിലൻസ്) നടത്തിയ അന്വേഷണത്തിൽ സുഗന്ധഗിരി മരം മുറിയിൽ ഡിഎഫ്ഒ ഷജ്ന കരീമിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയത്. ആവശ്യമായ ഫീൽഡ് പരിശോധന ഉണ്ടാകാതിരുന്നതും കേസുകൾ രജിസ്റ്റർ ചെയ്ത ശേഷവും ജാഗ്രതയോടെ പ്രവർത്തിക്കാതിരുന്നതുമാണ് പ്രധാന വീഴ്ചയായി അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. അനധികൃതമായി മുറിച്ച തടികൾ കടത്തുന്നതിനു ഇടയാക്കിയത് ഡിഎഫ്ഒയുടെ കൃത്യവിലോപമാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മരം മുറി വിഷയത്തിൽ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ ഡിഎഫ്ഒയ്ക്കെതിരേ നടപടി ഉണ്ടാകൂവെന്ന് വനം മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശദീകരണം തേടാതെയായിരുന്നു സസ്പെൻഷനും പിന്നീടുള്ള സ്ഥലംമാറ്റവുമെന്ന് ആരോപണം ഉയർന്നിരുന്നു. കാസർഗോഡ് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സർവേറ്ററായാണ് ഷജ്ന കരീമിനെ സ്ഥലംമാറ്റിയത്. വടകര സോഷ്യൽ ഫോസ്ട്രി റേഞ്ച് ഓഫീസറായാണ് എം. സജീവനെ മാറ്റിയത്. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ(ഗ്രേഡ്) ബീരാൻകുട്ടിയുടെ സസ്പെൻഷൻ റദ്ദാക്കിയെങ്കിലും സ്ഥലംമാറ്റിയിട്ടില്ല.

പയ്യന്പള്ളി പടമലയിൽ കർഷകൻ പനച്ചിയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന മോഴയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനസേന ശ്രമിക്കുന്ന വേളയിലാണ് സുഗന്ധഗിരിയിൽ മരം മുറി നടന്നത്. ബേലൂർ മഖ്ന ദൗത്യത്തിന്‍റെ നോഡൽ ഓഫീസറായിരുന്നു സൗത്ത് വയനാട് ഡിഎഫ്ഒ.