അര ലക്ഷം കിലോമീറ്റർ പിന്നിട്ട് അന്പു ചാൾസിന്‍റെ സൈക്കിൾ യാത്ര
Friday, May 10, 2024 5:50 AM IST
മാനന്തവാടി: മാലിന്യമുക്ത ഭാരതം എന്ന സന്ദേശമുയർത്തി തമിഴ്നാട് സേലം നാമക്കൽ സ്വദേശി അന്പു ചാൾസ് നടത്തുന്ന സൈക്കിൾ യാത്ര 50,000 കിലോമീറ്റർ പിന്നിട്ടു. കോവിഡാനന്തരമാണ് 67 കാരനായ അന്പു ചാൾസ് സൈക്കിളിൽ ഭാരത പര്യടനം ആരംഭിച്ചത്.

ദിവസം 15-20 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. സൈക്കിളിൽ കരുതിയ ടെന്‍റിലാണ് രാത്രി വാസം. യാത്രയ്ക്കിടയിൽ ഇടപെടുന്നവരിൽനിന്നു ഭക്ഷണവും പണവും വസ്ത്രങ്ങളും സ്വീകരിക്കാറുണ്ട്. ഇതിനകം 10,000 ഓളം വിദ്യാലയങ്ങൾ സന്ദർശിച്ച് പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുട്ടികൾക്ക് ബോധവത്കരണം നൽകി.

സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ള അന്പുവിന് ഇംഗ്ലീഷ് ,തമിഴ്, മലയാളം, തെലുങ്ക്, ഉറുദു,ഹിന്ദി ഭാഷകൾ വശമുണ്ട്. 20 സംസ്ഥാനങ്ങൾ പിന്നിട്ട് അഞ്ച് ദിവസം മുന്പാണ് കർണാടക വഴി കേരളത്തിലെത്തിയത്.

പ്രായാധിക്യം പെഡൽ സൈക്കിളിലെ യാത്രയിൽ അലോസരം സൃഷ്ടിക്കുന്നുണ്ടെന്നു മാനന്തവാടിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ അന്പു പറഞ്ഞു. ബാറ്ററി സൈക്കിൾ തരപ്പെടുത്തുന്നതിനു തമിഴ്നാട് മുഖ്യമന്ത്രിയെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

വിസയും അനുമതിയും ലഭിച്ചാൽ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സൈക്കിളിൽ സഞ്ചരിച്ച് സന്ദർശിക്കണമെന്നത് അന്പുവിന്‍റെ ആഗ്രഹമാണ്.