കോ ടതിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയ തമിഴ് യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു
Thursday, May 9, 2024 11:06 PM IST
പുനലൂർ : ചോരയൊലിക്കുന്ന മുറിവുമായി കോടതി മുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി തമിഴ് നാട്ടുകാരനായ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. തിരുനെൽവേലി ശങ്കർ നഗറിൽ ദാവീദ് രാജാ (43)യാണ് കോടതിമുറിയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

സംഭവസമയം കോടതി ആരംഭിച്ചിരുന്നില്ല. സാക്ഷിക്കൂട്ടിൽ കയറിയ യുവാവ് ബഹളമുണ്ടാക്കാൻ തുടങ്ങി.

തുടർന്നാണ് പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.ഇയാൾക്ക് പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.