പൂതക്കുളത്തെ ഇരട്ടകൊ ലപാതകം: ഭാര്യയുമായി ചേർന്നെടുത്ത തീരുമാനം
Thursday, May 9, 2024 11:06 PM IST
ചാത്തന്നൂർ: ഭാര്യയേയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും മകന്‍റെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് മുതിരുകയും ചെയ്തത് ഭാര്യയുമായി ചേർന്നെടുത്ത തീരുമാനമാണെന്ന് പ്രതി ശ്രീജു (സുജിത്ത്) പോലീസിനോട് പറഞ്ഞു. കുടുംബം ഒന്നിച്ച് മരിക്കാനാണ് തീരുമാനിച്ചത്. സാമ്പത്തിക പ്രതിന്ധന്ധികളാണ് ഇതിന് കാരണമായതെന്നും, പ്രതി കുറ്റം സമ്മതിച്ചതായും പരവൂർ ഇൻസ്പെക്ടർ ജെ. എസ്. പ്രവീൺ അറിയിച്ചു.

പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം ചൊവാഴ്ചയായിരുന്നു സംഭവം. പൂതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽപ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോലീസ് നിരീക്ഷണത്തിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീജു വിനെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. പരവൂരി ലെപോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തോടെ തന്നെ കൂട്ട ആത്മഹത്യയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. ഭാര്യയ്ക്ക് എത്ര രൂപയുടെ കടമുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ശ്രീജു പറഞ്ഞു. ഭാര്യയുടെ സമ്മതത്തോടെയാണ് കൃത്യം നടത്തിയത്. രാത്രി പാലിൽ ഉറക്ക ഗുളികകളും മറ്റും കലക്കി കൊടുത്തു. അതിന് ശേഷമാണ് മൂന്നു പേരുടെയും കഴുത്തറുത്തത്. മദ്യലഹരിയിലായിരുന്നുഎന്നും പോലീസിനോട് സമ്മതിച്ചു.

പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച പകൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു. .രാത്രിഅറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി വൈകി പരവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി റിമാന്‍റ് ചെയ്ത് ജയിലിലേയ്ക്കയച്ചു. ഐസിയുവിലായിരുന്ന ശ്രീരാഗിന്‍റെ നില മെച്ചപ്പെട്ടതിനാൽ വാർഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ചാത്തന്നൂർ എസിപി ബൈജു വി.നായരുടെ മേൽനോട്ടത്തിൽ പരവൂർ എസ് എച്ച് ഒജെ.എസ്. പ്രവീണിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. ഗുരുതരാവസ്ഥയിലുള്ള ശ്രീരാഗിന്‍റെ സ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി എടുക്കാനുള്ള തീരുമാനമാണ് പോലീസിന്‍റേത്.