മലയോ ര മേഖലയുടെ ഉറക്കം കെടുത്തി കരിഞ്ചെള്ളുകൾ
Thursday, May 9, 2024 11:06 PM IST
പുനലൂർ: വേനൽചൂടിൽ വെന്തുരുകുന്ന കിഴക്കൻ മേഖലയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കരിഞ്ചെളളുകൾ. ഏറ്റവുമധികം റബർ തോട്ടങ്ങളുള്ള പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകൾ ഇപ്പോൾ കരിഞ്ചെള്ളുകളുടെ പിടിയിലാണ്. രാത്രിയിൽ വിളക്ക് തെളിക്കാനോ ആഹാരം കഴിക്കാനോ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.

റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ഒരേ സമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാവാതെ വലയുകയാണ് നാട്ടുകാർ.

വീടിന്‍റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞു വീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് ഇവറ്റകളിൽ നിന്നും രക്ഷിക്കുന്നത്.

ലുപ്രോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ കരിഞ്ചെള്ളുകൾ, മുപ്ളി വണ്ടുകൾ, ഓട്ടുറുമ, ഓട്ടെരുമ, ഓട് വണ്ട്, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെല്ലി തുടങ്ങി ഓരോ നാട്ടിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്.

മുക്കാൽ സെന്‍റീമീറ്ററിനടുത്ത് മാത്രം നീളവും കട്ടിയുള്ള പുറംതോടുകളുമുള്ള ഈ ജീവിയെ 1970-കളിൽ തൃശൂർ മുപ്ലിയിലെ റബർ തോട്ടത്തിലാണ് ഗവേഷകർ ആദ്യമായി കണ്ടെത്തിയത്. ഇതിനാലാണ് ഇവയെ മുപ്ലി വണ്ടുകൾ എന്നു വിളിക്കുന്നത്. ഡിസംബറിൽ റബർ മരങ്ങൾ പൊഴിക്കുന്ന ഇലകൾക്കടിയിൽ മുട്ടയിട്ടു വിരിയുന്ന ഇവയുടെ ഇഷ്ടഭക്ഷണം റബർ മരങ്ങളിൽ നിന്നും അടർന്നു വീഴുന്ന തളിരിലകളാണ്. കട്ടിയുള്ള പുറന്തോടും ശരീരം പുറപ്പെടുവിക്കുന്ന അതിരൂക്ഷ ഗന്ധമുള്ള സ്രവവുമുള്ളതിനാൽ മറ്റു ജീവികൾ ഇവയെ ആഹാരമാക്കുന്നില്ല. ഇവയുടെ ശരീരത്തിലെ സ്രവം ദേഹത്ത് പുരണ്ടാൽ പൊള്ളിത്തിണിർക്കാറുണ്ട്.

മഴയും തണുപ്പും ഇഷ്ടമില്ലാത്ത ഇവ വേനൽ മഴ പെയ്യുന്നതോടെ കൂട്ടമായി സമീപത്തെ വീടുകളിലേക്ക് എത്തുന്നതോടെയാണ് ജനജീവിതം ബുദ്ധിമുട്ടിലാകുന്നത്. മണ്ണെണ്ണ തളിച്ചും കൂട്ടിയിട്ടു കത്തിച്ചും നശിപ്പിക്കാൻ ശ്രമിച്ചാലും പൂർണമായ ഫലം കാണാറില്ല. രാത്രി വെളിച്ചം കാണുന്നയിടത്തേക്ക് കൂട്ടമായി പറന്നെത്തുമെന്നതിനാൽ വിളക്ക് തെളിക്കാതെ ഇരുട്ടത്ത് കഴിയുകയാണ് നാട്ടുകാർ.