എ.ജെ. ജെയിംസിന്‍റെ വേർപാടിലൂടെ നഷ്ടമായത് മികച്ചവ്യവസായിയേയും സാമൂഹ്യ പ്രവർത്തകനേയും
Friday, May 10, 2024 11:08 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ മലയോര കുടിയേറ്റ ഗ്രാമമായ അന്പൂരിയിൽ നിന്നും കടന്നു വന്ന് റബർ പ്ലാന്‍റേഷൻ ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത കുര്യൻ ഗ്രൂപ്പ് ഓഫ് കന്പനീസ് സ്ഥാപനകൻ എ.ജെ. ജെയിംസ് ( കുര്യാച്ചൻ) വിടവാങ്ങിയപ്പോൾ നഷ്ടമായത് ഒരു മികച്ച വ്യവസായയിയേയും ഒപ്പം സമൂഹ്യപ്രവർത്തകനേയും. തന്‍റെ പ്ലാന്‍റേഷൻ മേഖലയും വ്യവസായ മേഖലയും വളർച്ചയുടെ ഓരോ പടവുകൾ കയറുന്പോഴും ആ വളർച്ചയിൽ നിന്നു ലഭിക്കുന്ന ലാഭത്തിന്‍റെ ഒരു പങ്ക് സമൂഹത്തിൽ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധ പുലർത്തിയിരുന്നു.

ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് കുര്യൻ അസോസിയേറ്റ് നല്കിയ പിന്തുണ. കാസർഗോഡ് ജില്ലയിലെ മുന്നാട് വില്ലേജിൽ വിധവകളായവർക്ക് വീടുകൾ നിർമിച്ചു നല്കിയതും ഈ വില്ലേജിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നും മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നല്കിയതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിട്ടയായതും അർപ്പണബോധത്തോടെയുമുള്ള പ്രവർത്തനത്തിലൂടെ കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗോവ, ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും നിരവധി പ്ലാന്‍റേഷനുകളും ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും കെട്ടിപ്പടുത്ത എ.ജെ ജെയിംസ് ഈ മേഖലയിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചു. ദക്ഷിണേന്ത്യയിലെ പ്രമുഖ ടയർ ഉത്പാദക കന്പനികൾക്ക് അസംസ്കൃത വസ്തുക്കൾ എത്തിച്ചു നല്കുന്നതും കുര്യൻ അസോസിയേറ്റ്സാണ്.

റബർ മേഖലയ്ക്ക് പിന്നാലെ വിനോദസഞ്ചാരം ഉൾപ്പെടെ മറ്റു മേഖലകളിലേയ്ക്കും ചുവടുവച്ചു.

കുര്യൻ ഏജൻസീസ്, കുര്യൻ അസോസിയേറ്റ്സ്, കുര്യൻസ് ഓർഗാനിക്ക് ഫേംസ് ആൻഡ് റിസോർട്ട്സ്, കുര്യൻ റബ്ബർ, കുര്യൻ റബർ പ്ലാന്‍റേഷൻസ്, മരിയ റബേഴ്സ് തുടങ്ങിയവയുടെ നായകത്വം വഹിച്ച് ഇവയെ എല്ലാം മുൻനിരയിലെത്തിക്കാൻ എ.ജെ ജയിംസിന് സാധിച്ചു.

അഞ്ചുപങ്കിൽ റബേഴ്സ് എന്ന പേരിൽ എ.ജെ ജെയിംസ് (കുരിയാച്ചൻ) സ്ഥാപിച്ച കന്പനിയുടെ ഇപ്പോഴത്തെ സാരഥ്യം മക്കളായ ഷിബു ജെയിംസിനും എ. ജെ.സാജുവിനുമാണ്. ഗുണനിലവാരം, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും എ.ജെ ജെയിംസ് തയാറായിരുന്നില്ല. തിരുവനന്തപുരം കള്ളിക്കാട് നിന്ന് തുടക്കമിട്ട ഈ വ്യാവസായിക കുതിപ്പ് ഇന്ന് ദക്ഷിണേന്ത്യയിലും നോർത്ത് ഈസ്റ്റിലും വരെ വ്യാപിച്ചു. 2010ൽ കോർപ്പറേറ്റ് ഇതര വിഭാഗങ്ങളുടെ റബർ ഉൽപ്പന്ന വിഭാഗത്തിലെ ഏറ്റവും മികച്ച നികുതിദായകരിൽ ഒരാളായി കുര്യൻ അസോസിയേറ്റ് മാറി. ബിസിനസ് മേഖല കൂടുതൽ വിപുലമാക്കിയതിന്‍റെ സിയറ്റ് ഡീലർഷിപ്പും ഏറ്റെടുത്തു.

2016-17 ലെ മികച്ച ഡീലർ അവാർഡും 2017-19 വർഷത്തെ മികച്ച വെയർഹൗസ് അവാർഡും സിയറ്റിൽ നിന്നും നേടി. അപ്പോളോ ടയേഴ്സ്, ജെ.കെ ടയേഴ്സ്, എംആർഎഫ്, റാൽസണ്‍ ടയേഴ്സ് തുടങ്ങിയ പ്രമുഖ ടയർ കന്പനികൾക്കു അസംസ്കൃത വസ്തുക്കൾ നൽകുന്നു. കുര്യൻ ട്രേഡിംഗ് കന്പനി ദക്ഷിണേന്ത്യയിലെ ഉയർന്ന നിലവാരമുള്ള അസംസ്കൃത റബറിന്‍റെ വിശ്വസനീയ വിതരണക്കാരായി മാറിയതിൽ എ.ജെ ജെയിംസ് എന്ന വ്യക്തിയുടെ വൈഭവം എടുത്തു പറയണം. വിവിധ സ്ഥാപനങ്ങളിലായി 600 ലധികം ജീവനക്കാരാണ് ഇന്ന് കുര്യൻ ഗ്രൂപ്പ് ഓഫ് കന്പനീസിലുള്ളത്. വ്യവസായ രംഗത്തെ ഓരോ വളർച്ചയും സമൂഹത്തിന്‍റെ കൂടി ഉന്നമനത്തിനായി വിനിയോഗിച്ച വ്യക്തിയായിരുന്നു എ.ജെ ജെയിംസ്.