കനത്ത ചൂടില്‍ ആശ്വാസമായി വേനല്‍മഴ: കാറ്റ് വിതച്ചത് വന്‍ നാശനഷ്ടങ്ങളായി
Friday, May 10, 2024 11:08 PM IST
അഞ്ചല്‍ : കനത്ത ചൂടിനു അല്‍പം ആശ്വാസമേകി മലയോര മേഖലയില്‍ മഴയെത്തി. മിക്കയിടങ്ങളിലും ഒരുമണിക്കൂറോളം ശക്തമായ രീതിയില്‍ ഇടിയോടു കൂടിയ മഴ പെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വലിയ കൃഷി നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അലയമണ്‍ ചണ്ണപ്പേട്ട സര്‍വീസ് സഹകരണ ബാങ്ക് നടത്തിവന്ന വാഴകൃഷി തോട്ടത്തില്‍ 250 ഓളം വാഴകളാണ് കാറ്റില്‍ ഒടിഞ്ഞുവീണു നശിച്ചത്. കുട്ടിനാട് ഏലായില്‍ ബാങ്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷി നടത്തിവരുന്നത്. ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ബാങ്ക് പ്രസിഡന്‍റ് ചാര്‍ളി കോലത്ത് പറഞ്ഞു.

കാറ്റില്‍ മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞുവീണ് മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. രാത്രി വൈകിയും മിക്കയിടങ്ങളിലും വൈദ്യതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടിമിന്നലില്‍ ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.