ഡോ. .വന്ദനദാസ് സ്മൃതിദിനം ആചരിച്ചു
Friday, May 10, 2024 11:08 PM IST
കൊട്ടാരക്കര: അതിക്രൂരമായി കൊലചെയ്യപ്പെട്ട കൊട്ടാരക്കര താലൂക്കാകാശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദനാ ദാസിന്‍റെ ഒന്നാം സ്മൃതിദിനം ആചരിച്ചു.

കൊട്ടാരക്കര മുനിസിപ്പാലിറ്റിയും താലൂക്ക് ആശുപത്രി ജീവനക്കാരും ചേർന്ന് താലൂക്കാശുപത്രി വളപ്പിലായിരുന്നു സ്മൃമൃതിദിനാചരണം.

രാവിലെ 8.15ന് മൗനജാഥ നടത്തി. ആശുപത്രി ജീവനക്കാരും നഴ്സിംഗ് വിദ്യാർഥികളും പങ്കെടുത്തു. ആശുപത്രിയിൽ നിന്നാനാരംഭിച്ച മൗനജാഥ ചന്തമുക്കിലെത്തി തിരികെ ആശുപത്രിയിലെത്തി. തുടർന്ന് വന്ദനയുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടന്നു.

അനുസ്മരണ സമ്മേളനം നഗരസഭാ ചെയർമാൻ എസ്.ആർ രമേശ് ഉദ്ഘാടനം ചെയ്തുതു. നഗരസഭാംഗങ്ങളും ആശുപത്രി അധികൃതരും പ്രസംഗിച്ചു.ആശുപത്രി ആർഎംഓ ഡോ. അനിൽകുമാർ അന്നുനുണ്ടായ അനാസ്ഥയെ പ്രതിപാദിക്കുകയുണ്ടായി.

പ്രതിയെ കൊണ്ടുവന്ന പോലീസുകാരും സുരക്ഷാ ജീവനക്കാരും വന്ദനയുടെ സഹപ്രവർത്തകരായി അന്നുണ്ടായിരുന്നവരും ഗുരുതരമായ വീഴ്ചകാട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളിൽ ഭൂരിപക്ഷവും ആശുപത്രി ജീവനക്കാരാണ്. കൂറുമാറാതെ ഈ കേസിലെങ്കിലും നീതി പുലർത്താൻ ഇവർ തയാറാകണമെന്നും ആർ എം ഒ ആവശ്യപ്പെട്ടു.

അനുസ്മരണ ചടങ്ങുകൾക്ക് ശേഷം പാലിയേറ്റീവ് രോഗികൾക്ക് സൗജന്യ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.

ആശുപത്രിയിലെ പുതിയ അഡ്മിനിസ്ട്രേറ്റ് ബ്ലോക്കിന് ഡോ. വന്ദന ദാസിന്‍റെ പേരാണ് നൽകിയിട്ടുള്ളത്. മന്ത്രി വീണാ ജോർജായിരുന്നു ഇതിന്‍റെ നാമകരണം നടത്തിയത്.