കഠിനാധ്വാനത്തിന് "ഇരട്ട' മധുരം
Thursday, May 9, 2024 4:16 AM IST
കൊച്ചി: പഠനത്തിന് പണം കണ്ടെത്താന്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പുലര്‍ച്ചെ പത്രവിതരണം, ശേഷം കിട്ടിയ ചുരുങ്ങിയ സമയത്ത് മനസിരുത്തിയുള്ള പഠനം. എസ്എസ്എല്‍സി പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഇരട്ടി മധുരത്തിന്‍റെ സന്തോഷത്തിലാണ് ഉണ്ണിച്ചിറ കൂരേലി വീട്.

ഇരട്ടകളായ ആല്‍വിനും അശ്വിനും ഒന്പതാം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് ചെറിയൊരു വരുമാനത്തിനായി തുടങ്ങിയതാണ് പത്രവിതരണം. പത്താം ക്ലാസ് പഠനം തുടങ്ങിയപ്പോഴും പത്രവിതരണം ഉപേക്ഷിച്ചില്ല. എസ്എസ്എല്‍സി പരീക്ഷാ ദിവസത്തിലും പത്രവിതരണത്തിന് ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പോയത്. ഫലം വന്നപ്പോള്‍ ആല്‍വില്‍ ഡേവിഡിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ആശ്വിന്‍ ഡേവിഡിന് ഒന്പത് വിഷയങ്ങളില്‍ എ പ്ലസ് സ്വന്തമാക്കി.

ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അച്ഛന്‍ കെ.വി. ഡേവിഡ് രണ്ടുവര്‍ഷം മുന്പ് മരിച്ചു. അമ്മ നിഷയായിരുന്നു ഇരുവരുടെയും ഏക ആശ്രയം.

ചെറിയ വരുമാനം മാത്രമുള്ള അമ്മയെ പഠനച്ചെലവിലെങ്കിലും കൈത്താങ്ങാകണമെന്ന ചിന്തയിലാണ് ആല്‍വിനും അശ്വിനും സ്വന്തമായി വരുമാനം കണ്ടെത്താന്‍ തുടങ്ങിയത്. തുടര്‍പഠന കാലത്തും വിദ്യാഭ്യാസ ചെലവിനുള്ള പണം സ്വന്തമായി കണ്ടെത്തണമെന്നാണ് ആല്‍വിന്‍റെയും അശ്വിന്‍റെയും തീരുമാനം.