പ്ലസ് ടു: ഇത്തവണയും ജില്ല ഒന്നാമത്
Friday, May 10, 2024 4:29 AM IST
കൊച്ചി: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇത്തവണയും ഒന്നാമതായി എറണാകുളം. 84.12 ശതമാനമാണ് ജില്ലയിലെ വിജയം. 196 സ്‌കൂളുകളിലായി 31,562 പേര്‍ പരീക്ഷ എഴുതിയതില്‍ 26,551 പേര്‍ വിജയിച്ചു. 3689 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ആറു വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി.

ടെക്‌നിക്കൽ സ്‌കൂള്‍ വിഭാഗത്തില്‍ 76 ശതമാനമാണ് ജില്ലയിലെ വിജയം. 434 പേരില്‍ 333 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 34 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡുണ്ട്. 57 ശതമാനമാണ് ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയം. 1260 പേര്‍ പരീക്ഷ എഴുതിയതില്‍ 722 പേര്‍ യോഗ്യത നേടി. 23 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

കൊമേഴ്‌സില്‍ തൃക്കാക്കര കാര്‍ഡിനല്‍ എച്ച്എസ്എസിലെ ഫിദ റൈഹാന്‍ 1200 മാര്‍ക്കും സ്വന്തമാക്കി. ഈ വിഭാഗത്തില്‍ ജില്ലയിലെ ഏക നേട്ടമാണിത്. ശിവഗംഗ രാജേഷ് (ഗവ.ഗേള്‍സ് എച്ച്എസ്എസ് എറണാകുളം),

നിമിഷ ഷിനോബ് (ഗവ. എച്ച്എസ്എസ് മുളന്തുരുത്തി), ഇന്ദു ലക്ഷ്മി ടി.എസ് (കെപിഎം എച്ച്എസ്എസ് പൂത്തോട്ട), കെ. ഹിത സിജു (സെന്‍റ് മേരീസ് ജിഎച്ച്എസ്എസ് എറണാകുളം), ഫര്‍സീന്‍ നസീര്‍ (എസ്എന്‍ എച്ച്എസ്എസ് നോര്‍ത്ത് പറവൂര്‍) എന്നിവര്‍ സയന്‍സ് വിഭാഗത്തില്‍ 1200 മാര്‍ക്കും നേടി.

എട്ട് സ്‌കൂളുകള്‍ക്ക് 100 ശമതാനം വിജയം

കൊച്ചി: പ്ലസ് ടു ഫലം പുറത്തുവന്നപ്പോള്‍ ജില്ലയില്‍ എട്ടു സ്‌കൂളുകള്‍ 100 ശമതാനം വിജയം നേടി. 182 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ആലുവ സെന്‍റ് ഫ്രാന്‍സിസ് ഗേള്‍സ് എച്ച്എസ്എസ്, സെന്‍റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ് മൂവാറ്റുപുഴ (156), നിര്‍മല ഇഎംഎച്ച്എസ്എസ് ആലുവ (24), വിദ്യാധിരാജ വിദ്യാഭവന്‍ ആലുവ (139), സെന്‍റ് ജോസഫ്‌സ് ഗേള്‍സ് എച്ച്എസ്എസ് കറുകുറ്റി (118),

വിമല മാതാ എച്ച്എസ്എസ് കദളിക്കാട് (118), മാര്‍ അഗസ്റ്റിന്‍സ് എച്ച്എസ്എസ് തുറവൂര്‍ (110), സെന്‍റ് ക്ലയര്‍ ഓറല്‍ സ്‌കൂള്‍ ഫോര്‍ ദ ഡഫ് മാണിക്യമംഗലം (24) എന്നീ സ്‌കൂളുകള്‍ക്കാണ് പരീക്ഷ എഴുതിയ മുഴുവന്‍ പേരെയും ജയിപ്പിക്കാനായത്. അതേസമയം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലൊന്നിനും 100 ശതമാനം വിജയം നേടാനായില്ല.