കൂത്താട്ടുകുളത്ത് കാറ്റിലും മഴയിലും വ്യാപക നാശം
Friday, May 10, 2024 4:39 AM IST
കൂത്താട്ടുകുളം : കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശം. കൂത്താട്ടുകുളം നഗരസഭ പ്രദേശത്തും തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലുമായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.

കൂത്താട്ടുകുളം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കാറ്റിനെ തുടർന്ന് വീടുകളുടെ മേൽക്കൂര പറന്നു പോകുകയും മരങ്ങൾ ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതോടൊപ്പം വ്യാപക കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ കൂത്താട്ടുകുളത്ത് സ്വകാര്യ ഹോട്ടലിന്‍റെ പ്രധാന ബോർഡ് നിലം പതിച്ചു. ബോർഡിന് കീഴിലിരുന്ന വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായി.

ഇടയാർ കവലയ്ക്ക് സമീപം വീടിന്‍റെ മുകളിലെ ഷീറ്റ് മേഞ്ഞഭാഗം പറന്ന് സമീപത്തെ വീടിന് മുകളിലേക്ക് വീണു. നഗരസഭയിൽ ചെന്പോന്തയിൽ ജോയിക്കുട്ടി ജോണ്‍, തോമസ് കുട്ടി എന്നിവരുടെ പുരയിടത്തിലെ മരം റോഡിലേക്ക് മറഞ്ഞുവീണു. പല ഇട റോഡുകളിലും മരം വീണ് ഗതാഗതം സ്തംഭിച്ചു.

മരം വീണതിനെ തുടർന്ന് മേഖലയിലെ വൈദ്യുതി ബന്ധം ഭാഗികമായി നിലച്ചു. രാത്രി ഏറെ വൈകിയും രാവിലെയുമായി കൂത്താട്ടുകുളം ഫയർ ആന്‍ഡ് റസ്ക്യൂ സേന അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രണ്ട് വാഹനങ്ങളിലായി സേന രക്ഷാപ്രവർത്തനം തുടരുകയാണ്.

രാവിലെ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ നഗരസഭ അധികൃതർ സന്ദർശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ അപകടകരമായ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കി.

ഇതോടൊപ്പം പ്രധാന റോഡുകളിലേക്ക് നിൽക്കുന്ന മരങ്ങൾ മുറിച്ചു നിൽക്കാനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടത്ത് കോവൂർ പുത്തൻപുരയിൽ സിറിയക് ജോണിന്‍റെ വാഴക്കൃഷി പൂർണമായും നശിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കൃഷി ഉടമ പറഞ്ഞു.

പഞ്ചായത്തിലൂടെ കടന്നുപോകുന്ന കുമരകം കന്പംമേട്ട് ഹൈവേയിൽ ഒലിയപ്പുറം ഉപ്പുകണ്ടം പ്രദേശങ്ങളിൽ ചേലപ്പുറം താഴം, നിരപ്പത്താഴം, കുഴിക്കാട്ടുകുന്ന് എന്നിവിടങ്ങളിലായി ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വീണു വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു.

കാറ്റിൽ മരങ്ങളും വൈദ്യുത പോസ്റ്റുകളും വീണ് ഒലിയപ്പുറം ഉപ്പുകണ്ടം റോഡിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു. പഞ്ചായത്തംഗം നെവിൻ ജോർജിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടേയും മണിക്കൂറുകൾ നീണ്ട കൂട്ടായ പരിശ്രമത്തോടെ മരങ്ങൾ മുറിച്ചു നീക്കി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി.

ഇതിനിടയിൽ റോഡിൽ വീണ മരങ്ങൾക്കിടയിലേക്ക് ഇരുചക്ര വാഹന യാത്രികൻ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചുകയറി അപകടം ഉണ്ടായി. ബൈക്ക് യാത്രികനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി.

ഒലിയപുറം വെട്ടിക്കാട്ടുപാറ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. കുഴിക്കാട്ടുകുന്ന് കുരുന്പേതാഴത്ത് ലീലയുടെ വീടിന് മുകളിലേക്ക് റബർ മരം വീണത് ഫയർഫോഴ്സ് എത്തി രാത്രിയിൽ മുറിച്ചു നീക്കി.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഒലിയപ്പുറം പ്രദേശത്ത് ഉണ്ടായത്. ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരം കാരാക്കുഴി തങ്കച്ചൻ ദേവസ്യ, പുത്തൻപുര മാത്യു ജോസഫ്, കിഴക്കേ പുരയിടത്തിൽ ആൻഡ് അഗസ്റ്റിൻ, നാടുകുന്നേൽ ജാസ്മിൻ തോമസ്, പറയടത്തിൽ ക്രിസ്റ്റഫർ, അരഞ്ഞാണിയിൽ പ്രിൻസ് ജോർജ് എന്നിവരുടെ വീടുകൾക്ക് കേടുപാടുകളുണ്ടായി.