മുണ്ടൂരിലെ മരണകാരണം വെസ്റ്റ് നൈല്‍ പനിയെന്നു സംശയം, ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
Friday, May 10, 2024 1:08 AM IST
പാലക്കാട്: മുണ്ടൂരിലുണ്ടായ പനി മരണം വെസ്റ്റ് നൈല്‍ പനിയാണെന്നു സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നിവാരണവും ഉറവിട നശീകരണവും പ്രധാനമായതിനാല്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.

ഇതിന്‍റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ യോഗം സംഘടിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നും പനിയോ മറ്റുരോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജപ്പാന്‍ ജ്വരത്തിനു സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല.

കൊതുകിന്‍റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം. വീടും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.