x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേണുവിനെ നേരിൽ കണ്ടു, അവരുടെ അവസ്ഥ അതീവ ദുഷ്കരം: സീമ ജി. നായർ  

എന്‍റർടെയ്ൻമെന്‍റ് ഡെസ്ക്
Published: July 1, 2026 09:13 AM IST | Updated: July 1, 2026 09:36 AM IST

സീമ ജി. നായർ, രേണു സുധി

കാന്‍സർ ബാധിതയായി കീമോ ചെയ്ത് വീട്ടിൽ കഴിയുന്ന രേണു സുധിയെ നേരിൽ കണ്ട് നടി സീമ ജി. നായർ. രേണു ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവുമാണെന്നും സീമ പറയുന്നു.

‘‘കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ചില കാര്യങ്ങൾ എഴുത്തണമെന്ന് വിചാരിച്ചിരുന്നു, ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ, രേണുവിന്‍റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷേ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചു, കഴിഞ്ഞ ദിവസം രേണുവിന്‍റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു..

എന്‍റെ ജീവിതത്തിൽ ഞാൻ അറിഞ്ഞും, അറിയാതെയും കടന്നു വന്ന ഇത്തരത്തിൽ ഒരുപാടുപേർ ഉണ്ടായിരുന്നു, ഇപ്പോളും ഉണ്ട്, ഇന്നലെവരെ അവർ ആരെന്നോ, എന്തെന്നോ അറിയാൻ ഞാൻ ശ്രമിച്ചിട്ടില്ല, ഇനി അങ്ങോട്ടും അങ്ങനെ തന്നെ...പക്ഷേ ഈ അസുഖം എന്താണെന്നും, അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്, എല്ലാദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്.നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു, എന്‍റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു..പല വേർപാടുകളും ഇപ്പോളും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. 

ഇന്നലെ വരെ ഒരാളുടെ തണലിൽ ജീവിച്ചിരുന്ന വ്യക്തി, പെട്ടെന്ന് അയാൾ ഇല്ലാതാകുമ്പോൾ..മുന്നോട്ടു ഇനിയും ജീവിച്ചേ മതിയാകു എന്നവസ്ഥയിൽ അവനവന് പറ്റുമെന്നു അവർക്കു തോന്നുന്ന ജോലി ചെയ്യാൻ ശ്രമിക്കും, കാണേണ്ടവർക്ക് കാണാം, ഇല്ലാത്തവർക്ക് തിരസ്‌ക്കരിക്കാം, ആരുടെ കൈയും, കാലും പിടിച്ച് എന്‍റെ വർക്ക്‌ നിങ്ങൾ കണ്ടേ മതിയാകു എന്നാവശ്യപ്പെട്ടിട്ടില്ല..ചിലപ്പോൾ അവർ ജീവിതത്തെ പിടിച്ച് നിർത്താൻ ശ്രമിച്ചതാവാം. 

രേണുവിന് അസുഖം ആയിക്കഴിഞ്ഞ്, അവരുടെ വിഡിയോ കണ്ടപ്പോൾ, അതിന്‍റെ താഴെ വന്ന നെഗറ്റിവ് കമന്‍റ് മനസിനെ വല്ലാതെ അലോസരപെടുത്തി, എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്, ഈ അസുഖം ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം, ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം, ചിലപ്പോൾ അവസാന നിമിഷമാകാം ഇതറിയുന്നത്..എന്തിനാണ് അവരെ തെറി വിളിക്കാൻ നമ്മൾ മത്സരിക്കുന്നത്. അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്, അതി കഠിനമാണ്..

അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. അസുഖത്തിന്‍റെ വേദനയിലുപരി, അതിന്‍റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത്, ഇങ്ങനെയുള്ള തെറി വിളികളും, ശാപവാക്കുകളും ആവാം..അതുകൊണ്ട് പറയുവാണ്, അവരെ വെറുതെ വിടു. .കാൻസറിനോട് പൊരുതി അവർ തിരിച്ചു വരട്ടെ.’’–സീമയുടെ വാക്കുകൾ.

ഈ കുറിപ്പിനുശേഷം നിരവധി മോശം കമന്‍റുകൾ സീമയ്ക്കു നേരെയും ഉയർന്നിരുന്നു. അതിൽ നടിയുടെ മറുപടി ഇങ്ങനെ

‘‘കഴിഞ്ഞ ദിവസം രേണു സുധിയെ കുറിച്ച് ഒരു പോസ്റ്റ് ഞാൻ ഇട്ടിരുന്നു, അതിൽ ഞാൻ വ്യക്തമായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് കാൻസർ എന്ന അസുഖത്തെക്കുറിച്ചും അതിന്‍റെ അവസ്ഥയെ കുറിച്ചും ആണ്, അല്ലാതെ രേണുവിനെ പ്രകീർത്തിച്ചു കൊണ്ടുള്ള പോസ്റ്റ്‌ അല്ല.

അത് പല മീഡിയകളും ഏറ്റെടുത്തു അവരുടെ ശൈലിയിൽ എഴുതി തുടങ്ങി, പല “വാക്കുകളും” വളച്ചൊടിക്കപ്പെട്ടു..അതിൽ ചില കമന്‍റുകൾ വന്നു, അതിൽ തിരുവനന്തപുരത്തു നിന്ന് ഒരു ഷീജ റാണി (പ്രൊഫൈൽ ലോക്ക് ആണ് ) എഴുതി ഞാൻ പിരിവ് തുടങ്ങും, പാതി ഞാൻ എടുക്കും, പാതി അവർക്കു കൊടുക്കും, പ്രശസ്തി എനിക്കും എന്ന്. 

ഷീജ റാണിയോട് ഒരു വാക്ക്, നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും കാൻസർ വന്നിട്ട് ഞാൻ പിരിക്കാൻ ഇറങ്ങിയിട്ടില്ല, ആർക്കു വേണ്ടിയും പിരിക്കാറില്ല, സഹായങ്ങൾ അവരവരുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ട് അതിലേക്കാണ് ആരേലും സഹായിക്കുന്നെങ്കിൽ സഹായിക്കുക, അത് എടുക്കാനും, കൈകാര്യം ചെയ്യാനും അവർക്ക് മാത്രം അധികാരം, ഈ ഭൂമിയിൽ നിന്ന് കടന്നു പോയ പ്രിയപെട്ടവരുടെ മാതാപിതാക്കൾ ഇവിടെ ജീവിച്ചിരുപ്പുണ്ട്.

ബന്ധുക്കൾ ജീവിച്ചിരുപ്പുണ്ട്, ഇന്നും ആ വീടുകളിൽ ഒരു പ്രശ്നം വന്നാൽ ആദ്യം അവർ എന്നെയാണ് വിളിക്കുക, പിന്നെ സെലിബ്രിറ്റികളെ മാത്രം ആണ് മൈൻഡ് ചെയ്യുക എന്ന് ചിലർ, സത്യത്തിൽ ചിരിയാണ് വരുന്നത്.

ഏകദേശം 34 വർഷങ്ങൾക്കു മുന്നേ ഒരു സെലിബ്രറ്റിയും അല്ലാതിരുന്ന കാലത്ത് എന്റെ അമ്മയെയും കൊണ്ട് RCC യുടെ വരാന്തകളിൽ ഇരുന്ന വ്യക്തിയാണ് ഞാൻ. എന്തെങ്കിലും ഞാൻ ചെയ്യുന്നുവെങ്കിൽ സെലിബ്രിറ്റികളെക്കാൾ കൂടുതൽ സാധാരണക്കാർക്കാണ് ചെയ്യുന്നത്, അറിയുന്നത് കലാരംഗത്തുള്ളവരുടെ കാര്യം ആണ്, ഞാൻ ആർക്കും ശല്യം ആകുന്നില്ലല്ലോ,??ആരെയും ശല്യപ്പെടുത്താനും വരുന്നില്ല, ഒരു വശത്തു കൂടി ഇങ്ങനെ ജീവിച്ചു പൊയ്ക്കോട്ടേ. 

ഒരു നേരത്തെ മരുന്നെങ്കിലും സുഖമില്ലാത്തവർക്ക് മേടിച്ചു കൊടുക്ക്, വിശപ്പിന് ഒരു നേരത്തെ ആഹാരം കൊടുക്ക്, ഒരു കുട്ടിക്ക് വിദ്യാഭാസ ചിലവ് കൊടുക്ക്‌, പാവപെട്ട ഒരു പെൺ കുട്ടിയുടെ കല്യാണം നടത്തികൊടുക്ക്, വീടുവെക്കാൻ സ്ഥലം ഇല്ലാത്തവർക്ക് 3 സെന്‍റ് സ്ഥലം മേടിച്ചു കൊടുക്ക്‌, വീടില്ലാത്തവർക്ക് ഒരു വീട് വെച്ച് കൊടുക്ക്‌, എല്ലാരുടെയും പേര് എഴുതാൻ പറ്റില്ല, കൈ വിരലുകളുടെ തുമ്പത്ത് ഒരു ഫോണും, കീ ബോർഡും ഉണ്ടെങ്കിൽ എന്തും പറയാമെന്നും, എഴുതാമെന്നും കരുതരുത്, ഇതിലേതെങ്കിലും ചെയ്തു കൊടുത്തിട്ട്, എന്നിട്ട് എന്നെ വിമർശിക്കൂ ..ആരെയും വേദനിപ്പിക്കുന്ന രീതിയിൽ ഇന്നുവരെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല, എഴുതിയിട്ടുമില്ല.’’

 

 

 

Tags : renu sudhi Seema G. Nair cancer

Recent News

Corehub Up