x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടിമത പാലത്തിൽ അറ്റകുറ്റപ്പണി: ജൂലൈ രണ്ട് മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രാവഴികൾ അറിയാം

ഓൺലൈൻ ഡെസ്ക്
Published: July 1, 2026 06:47 PM IST | Updated: July 1, 2026 06:47 PM IST

കോടിമത പാലം

കോട്ടയം: കോടിമത പാലത്തിലെ അപകടാവസ്ഥയിലായ അപ്രോച്ച് റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ രണ്ട് മുതൽ ഒരാഴ്ചത്തേക്ക് കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് കോടിമത പാലം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.

ഏതാനും നാളുകളായി ഈ റോഡിന്‍റെ അടിവശത്തെ മണ്ണ് നീങ്ങുകയും ടാർ പ്രതലം തകരുകയും ചെയ്തത് വലിയ അപകടഭീഷണിയായിരുന്നു. രാത്രികാലങ്ങളിൽ വേഗതയിലെത്തുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് അധികൃതർ ഇടപെട്ടത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പിഡബ്ല്യുഡി, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് അറ്റകുറ്റപ്പണിക്ക് അടിയന്തര തീരുമാനമായത്.

ഗതാഗത നിയന്ത്രണത്തെത്തുടർന്ന് മാറ്റിയ പുതിയ യാത്രാവഴികൾ:

തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ലായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് റെയിൽവേ ജംഗ്ഷനിലെത്തി വീണ്ടും വലത്തോട്ട് തിരിഞ്ഞ് തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ് വഴി ഏറ്റുമാനൂർ പട്ടിത്താനം വഴി പോകണം. ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി വഴി തെങ്ങണയിലെത്തി യാത്ര തുടരണം. ‌

അന്തർസംസ്ഥാന ബസുകൾ കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്, ഏറ്റുമാനൂർ ഭാഗങ്ങളിൽ എത്തി യാത്രക്കാരെ കയറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യണം. ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ടൗൺ, മെഡിക്കൽ കോളജ്, ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള സാധാരണ വാഹനങ്ങൾ സിമന്‍റ് കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി പോകണം.

ചങ്ങനാശേരി ഭാഗത്തുനിന്നും പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം. കോട്ടയം ടൗണിൽ നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനിൽ എത്തി കൊല്ലാട്, നാലുകവല, കടുവാക്കുളം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് പോകണം.

ചങ്ങനാശേരി ഭാഗത്തുനിന്നും കോട്ടയം ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകേണ്ട ആംബുലൻസുകളും മറ്റ് എമർജൻസി വാഹനങ്ങളും മണിപ്പുഴ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ഈരയിൽക്കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിലെത്തി പോകേണ്ടതാണ്.

Tags : Traffic Kodimatha Bridge Latest News

Recent News

Corehub Up