x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും രാജി വെയ്ക്കില്ലെന്നും ശ്വേത മേനോൻ

എന്‍റർടെയ്ൻമെന്‍റ് ഡെസ്ക്
Published: July 3, 2026 09:44 AM IST | Updated: July 3, 2026 09:49 AM IST

ശ്വേത മേനോൻ

തന്‍റെ നിരപരാധിത്വം തെളിയിക്കാതെ താരസംഘടനയായ അമ്മയിൽ നിന്നും രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് ശ്വേത മേനോൻ.

താരസംഘടനയായ ‘അമ്മ’യിൽ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിന് പിന്നാലെയായിരുന്നു സംഘടനയിൽ നിന്നും അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജിവെയ്ക്കുകയാണ് ശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതുവരെയും ശ്വേത രാജിക്കത്ത് നൽകിയിരുന്നില്ല. ഇതിന് പിന്നാലെയാണ് തുറന്നുപറിച്ചിലുമായി ശ്വേത എത്തിയത്.

സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന കരുതിയാണ് ഇത്രയും ദിവസം താൻ നിശബ്ദത പാലിച്ചതെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കാതെ ഇനി താൻ പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.

‘‘ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് ‘അമ്മ’യ്ക്ക് വേണ്ടിയായിരുന്നു. ഞാൻ മിണ്ടാതിരുന്നാൽ ‘അമ്മ’യെ ചുറ്റപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുമെന്ന് ഞാൻ കരുതി. പക്ഷേ, എന്‍റെ അന്തസിനെ നിരന്തരം ലക്ഷ്യം വെക്കുകയും അത് തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ട്... എന്‍റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല.

ഇന്ന് അവർ പറയുന്നു, ഞാൻ ജനങ്ങളെ വഞ്ചിച്ചു... ‘അമ്മ’യെ അനാഥമാക്കി എന്നൊക്കെ. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. ‘അമ്മ’യെ അനാഥമാക്കിയിട്ടുമില്ല.

21.06.2026-ന് നടന്ന ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഞങ്ങളുടെ കമ്മിറ്റി രാജിവപ്പിക്കണം എന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത അജണ്ടയുമായിട്ടാണ് ചിലർ (വ്യക്തമായി പറഞ്ഞാൽ ‘അമ്മ’യിലെ 10-15 അംഗങ്ങൾ) ആ മീറ്റിംഗിലേക്ക് വന്നത്.

അവർ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന, മുൻകൂട്ടി പ്രിന്‍റ് ചെയ്ത ഒരു പ്രമേയം തയാറാക്കി വിതരണം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ ഒട്ടനവധി വ്യാജ ആരോപണങ്ങൾ അതിലുണ്ടായിരുന്നു. ഞങ്ങളുടെ മേൽ ചുമത്തിയ ഓരോ ആരോപണങ്ങൾക്കും കൃത്യമായ, വസ്തുതാപരമായ, നിയമപരമായി നിലനിൽക്കുന്ന മറുപടികൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.

ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, ‘അമ്മ’യുടെ ബൈലോ ആർട്ടിക്കിൾ XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല, അതിന് യാതൊരു നിയമബലവുമില്ല.

ഇന്ന് അവർ അവകാശപ്പെടുന്നത്, ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നത് എന്നാണ്.

എനിക്ക് അവരോട് ഇത് ചോദിക്കാനുണ്ട്-

∙അമ്മയുടെ ബൈലോയിൽ (By-law) എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്?

∙ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്?

ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്…… ഒരു കമ്മിറ്റി പൂർണ്ണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.

ലാലേട്ടന്‍റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്കും ഭരണസമിതിക്കും മാത്രം ഈ നീതി ലഭിക്കാത്തത്? ചില താല്പര്യക്കാർ എങ്ങനെയാണ് ഞങ്ങൾക്ക് മാത്രം വേറൊരു നിയമം അടിച്ചേൽപ്പിക്കുന്നത്? ‘അമ്മ’യുടെ ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്.

അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്.

അതുകൊണ്ട്, അഡ്ഹോക് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് മറ്റാരെങ്കിലും രംഗത്തുവരുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്, അവർ ‘അമ്മ’യിലെ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്.

‘അമ്മ’ ഒരു ചാരിറ്റി സംഘടനയാണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞിട്ട് ഇന്നുവരെ, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല.

ജൂലൈ ഒന്നിന് നൽകേണ്ട 'കൈനീട്ടം' ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ്… ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുമുണ്ട്. എന്‍റെ മൗനം മുതലെടുത്ത് ‘അമ്മ’യിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കുറ്റാരോപിതരായ ചില താല്പര്യക്കാർ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ  ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ‘അമ്മ’യെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല.

എന്ന് സ്വന്തം,

ശ്വേത മേനോൻ

പ്രസിഡന്‍റ്, അമ്മ’’

അമ്മ സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ വച്ച് മുൻ ഭരണസമിതി പരസ്യമായി രാജി പ്രഖ്യാപിച്ചെങ്കിലും, മുൻ പ്രസിഡന്‍റ് ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags : SWETHA MENON AMMA MALAYALAM CINEMA

Recent News

Corehub Up