x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വീണ്ടും ആക്രമണം;മൂന്നു പേരെ വെടിവച്ചുകൊന്നു, ഏഴു വീടുകൾ കത്തിച്ചു


Published: June 6, 2026 02:22 AM IST | Updated: June 6, 2026 02:22 AM IST

ഇംഫാൽ: മണിപ്പുരിൽ വീണ്ടും അതിക്രൂരമായ വംശീയാക്രമണം. കാങ്പോക്പിയിൽ സായുധസംഘം നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു.

കുക്കി മേധാവിത്വ പ്രദേശമായ സൈതു-ഗാംഫസോളിലെ ലോയ് ബോൾ ഖുല്ലെൻ ഗ്രാമത്തിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ആക്രമണം. വെടിവയ്പിനു പിന്നാലെ ഏഴ് വീടുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു.

വനമേഖലയിലെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് ഓടിമറഞ്ഞാണ് അവശേഷിച്ച ഗ്രാമവാസികൾ ജീവൻ രക്ഷിച്ചത്. തിൻമേരി ഹാക്കിപ്, ലെത്ഖോഗം ഹാക്കിപ്പ്, ജംഗ്‌മിൻലാൽ ഹാക്കിപ്പ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.

തോക്കുകളുമായി എത്തിയ അക്രമികള്‍ കണ്ണിൽക്കണ്ടവർക്കു നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ഗ്രാമവാസികള്‍ പറഞ്ഞു. സംഭവത്തെത്തുടർന്ന് പ്രദേശത്തേക്ക് കൂടുതൽ സേന എത്തിയിട്ടുണ്ട്.

ആക്രമണത്തെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് അപലപിച്ചു. അക്രമികളെ എത്രയും വേഗം പിടികൂടാൻ നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

ഇരയായ കുടുംബങ്ങൾക്ക് ആശ്വാസ നടപടികൾ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തെ കുക്കി ഇൻപി മണിപ്പുരും (കെഐഎം) അപലപിച്ചു.

Tags : Manipur shot dead houses burnt

Recent News

Corehub Up