x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതീഖ് അഹമ്മദിന്‍റെ മകന്‍റെ മരണകാരണം ഡ്രൈവറുടെ തലകറക്കമെന്ന് യുപി പോലീസ്

ഓൺലൈൻ ഡെസ്ക്
Published: August 6, 2026 10:07 PM IST | Updated: August 6, 2026 10:07 PM IST

അതീഖ് അഹമ്മദിന്‍റെ മകന്‍റെ മരണകാരണം ഡ്രൈവറുടെ തലകറക്കമെന്ന് യുപി പോലീസ്

ലഖ്‌നൗ: കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്‍റെ ഇളയമകൻ അബാൻ അഹമ്മദ് (21) ഝാൻസിയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി യുപി പോലീസ്. വാഹനം ഓടിച്ചിരുന്ന ഡ്രൈവർക്ക് പെട്ടെന്നുണ്ടായ തലകറക്കമോ കാഴ്ച മങ്ങിയതോ ആണ് അപകടത്തിന് പ്രധാന കാരണമായതെന്ന് ഝാൻസി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ബി.ബി.ജി.ടി.എസ് മൂർത്തി അറിയിച്ചു.

കാൺപൂർ-ഝാൻസി ഹൈവേയിൽ പൂഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഹ്യൂണ്ടായ് ക്രെറ്റ കാറിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അമിതവേഗതയിലായിരുന്ന വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

"കാറിലുണ്ടായിരുന്ന പരിക്കേറ്റ മൂന്ന് യാത്രക്കാരുമായും ഡ്രൈവർ സെയ്ദുമായും സംസാരിച്ചു. വാഹനം ഓടിക്കുന്നതിനിടെ തനിക്ക് പെട്ടെന്ന് തലകറക്കവും കാഴ്ചമങ്ങലും അനുഭവപ്പെട്ടെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ഡ്രൈവർ മൊഴി നൽകിയിട്ടുള്ളത്," എസ്.എസ്.പി പറഞ്ഞു. നേരിയ മഴയുണ്ടായിരുന്നതിനാൽ നനഞ്ഞുകിടന്ന ഹൈവേയിലൂടെ അമിതവേഗതയിൽ സഞ്ചരിച്ചതും അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചു.

പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ സെയ്ദ്, ഉമർ അഹമ്മദ്, അസ്‌ലം എന്നിവർ ഝാൻസി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും പോലീസ് അറിയിച്ചു.

Tags :

Recent News

Corehub Up