ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ പേസർ ഹർഷിത് റാണ വിക്കറ്റ് നേടിയപ്പോൾ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കായികക്ഷമത ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് ബിസിസിഐ. അമിതഭാരമുള്ള അവസ്ഥയിൽ പേസർ ഹർഷിത് റാണയെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തെരഞ്ഞെടുത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ബോർഡ് ബെംഗളൂരുവിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസിനോട് ഉത്തരം തേടിയത്.
മുട്ട് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഹർഷിതിന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് 97 കിലോ ഭാരമുണ്ടായിരുന്നതായും അത് അനുവദിനീയമായ പരിധിയേക്കാൾ നാല് കിലോ കൂടുതലായിരുന്നുവെന്നും വ്യക്തമായത്. മെഡിക്കൽ ടീമും ടീം മാനേജ്മെന്റും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് ഇത് പുറത്തുകൊണ്ടുവന്നത്.
സംഭവം വിവാദമായതോടെ ഫിറ്റ്നസ് പരിശോധനകളിൽ യാതൊരു ഇളവും നൽകേണ്ടതില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. പുതുതായി ഏർപ്പെടുത്തിയ 'ബ്രോങ്കോ ടെസ്റ്റിൽ' ഇനി മുതൽ വ്യക്തമായ ബെഞ്ച്മാർക്ക് സമയവും കൃത്യമായ ഭാരപരിധിയും പാലിച്ച് പൂർണ കായികക്ഷമത തെളിയിക്കുന്നവരെ മാത്രമേ ദേശീയ ടീമിലേക്ക് പരിഗണിക്കുകയുള്ളൂ.
Tags : HarshitRana Pacer Wicket LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash