x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈംഗികാതിക്രമ കേസ്; തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി

വെബ് ഡെസ്ക്
Published: August 6, 2026 12:39 PM IST | Updated: August 6, 2026 12:45 PM IST

തരുൺ തേജ്പാൽ

ന്യൂഡൽഹി: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് കോടതി തള്ളി. ഗോവ സർക്കാരിന്‍റെ അപ്പീലിലാണ് ഈ നിർണായക നടപടി.

വിധി പുറത്തുവന്നപ്പോൾ കോടതിയിൽ ഉണ്ടായിരുന്ന തേജ്പാലിനെ ഉടനടി കസ്റ്റഡിയിലെടുത്തു. ശിക്ഷാവിധി സംബന്ധിച്ച വാദങ്ങൾ കോടതി ഉടൻതന്നെ പരിഗണിക്കും. ജസ്റ്റീസ് നീല ഗോഖലെ, ജസ്റ്റീസ് അമിത് സംദെക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.

2013 നവംബർ ഏഴ്, എട്ട് തീയതികളിൽ ഗോവയിലെ ഒരു സ്വകാര്യ റിസോർട്ടിൽവച്ച് മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയോട് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ഈ കേസിൽ 2021-ൽ ഗോവയിലെ വിചാരണക്കോടതി അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.

ഈ വിധിക്കെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ പ്രത്യാഘാതമുള്ള ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്.

Tags : Sexual assault case Bombay High Court Tarun Tejpal guilty Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up