ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയിലെ ഇന്ത്യൻ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വഡോദരയിൽ ഒരു പരിപാടിയിൽ സംസാരിക്കവേ രാഹുൽ പ്രധാനമന്ത്രിയുടെ ലോക്‌സഭാ പ്രസംഗത്തെ ചോദ്യം ചെയ്യുകയും യുഎസിനെ കുറിച്ച് പരാമർശിക്കാതിരിക്കുന്നത് പ്രകടമായ ഒഴിവാക്കലാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി 25 മിനിറ്റ് പ്രസംഗിച്ചതായി താൻ കേട്ടു. എന്നാൽ പാർലമെന്‍റിൽ ഒരു ചർച്ചയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് എനിക്കുറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വിധേയത്വമുണ്ട്. യുഎസിനെതിരെ ഒരു വാക്ക് പോലും പറഞ്ഞില്ല. നരേന്ദ്ര മോദി 100 ശതമാനം ട്രംപിന്‍റെ നിയന്ത്രണത്തിലാണെന്നും രാഹുൽ പറഞ്ഞു.
സാമ്പത്തിക തീരുമാനങ്ങളെയും രാഹുൽ വിമർശിച്ചു. യുഎസുമായുള്ള ഇടക്കാല വ്യാപാര ക്രമീകരണങ്ങൾക്ക് ഇന്ത്യൻ കർഷകർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും രാഹുൽ ആരോപിച്ചു.