മുംബൈ: മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യസൂത്രധാരൻ അബു ജിൻഡാലിനെതിരേ വിചാരണ ഏഴുവർഷത്തിനുശേഷം പുനരാരംഭിക്കുന്നു.
രഹസ്യരേഖകൾ പ്രതിക്കു കൈമാറണമെന്ന വിചാരണക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി റദ്ദാക്കിയതോടെയാണിത്. 2018 ലെ വിചാരണക്കോടതി ഉത്തരവിനെതിരേ പോലീസും വ്യോമയാന മന്ത്രാലയവും വിദേശകാര്യവകുപ്പും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2008 നവംബറിൽ മുംബൈയിൽ ആക്രമണം നടത്തിയ പത്ത് പാക് ഭീകരരെ ഇന്ത്യയിലെത്തിച്ചത് സബിയുദ്ദിൻ അൻസാരി എന്ന അബു ജിൻഡാലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.