കോൽക്കത്ത: പശ്ചിമബംഗാളിലെ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ സർവകാല റെക്കോർഡ്. ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് 92.03 ശതമാനമാണ് പോളിംഗ്. വടക്കൻ ബംഗാൾ ഉൾപ്പടെ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ ജനങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്.
ഏപ്രിൽ 29ന് ആണ് പശ്ചിമബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 142 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുക. 2021 ൽ സംസ്ഥാനത്ത് 82.64 ശതമാനമായിരുന്നു ആകെ പോളിംഗ്. പോളിംഗ് സമയം കഴിഞ്ഞെങ്കിലും ആറ് മണിക്കുള്ളിൽ ബൂത്തിലെത്തിയവർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു.
അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വോട്ടെടുപ്പ് കണക്കുകളിൽ വ്യത്യാസം ഉണ്ടാകും. അതേസമയം ഇത്തവണത്തെ അമ്പരപ്പിക്കുന്ന പോളിംഗ് ശതമാനത്തിൽ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം തമിഴ്നാട്ടിലും റെക്കോർഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒടുവിൽ നൽകുന്ന വിവരം അനുസരിച്ച് 85.03 ആണ് പോളിംഗ് ശതമാനം. 85.76 സ്ത്രീകളാണ് തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയത്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് 80 ശതമാനം പോളിംഗ് കടക്കുന്നത്. 2021ൽ ഉണ്ടായിരുന്നതിനേക്കാൾ11 ശതമാനത്തോളം വർധനയാണ് പോളിംഗിൽ.
Tags : West Bengal Tamil Nadu dmk tmc