കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് തകർന്നടിയുമെന്നും സുവേന്ദു പറഞ്ഞു.
"ബംഗാളിൽ ഭരണമാറ്റം ഉറപ്പായി കഴിഞ്ഞു. അതിന്റെ തെളിവാണ് ആദ്യ ഘട്ടത്തിലെ ഉയർന്ന പോളിംഗ്. തൃണമൂലിനെ പറഞ്ഞ് വിടാൻ ജനങ്ങൾ വോട്ട് ചെയ്തു. രണ്ടാം ഘട്ടത്തിലും ഇത് ആവർത്തിക്കും.'- സുവേന്ദു കൂട്ടിച്ചേർത്തു.
"ഭവാനിപുരിൽ മമത പരാജയപ്പെടും. കഴിഞ്ഞ തവണ നന്ദിഗ്രാമിൽ സംഭവിച്ചത് ഇത്തവണ അവിടെ നടക്കും. മമത തന്നെ പരാജയ ഭീതിയിലാണ്. മമതയുടെ ശക്തിയായ കള്ളവോട്ടുകൾ നീക്കം ചെയ്തതോടെ അവർ ഭയന്നിരിക്കുകയാണ്.'-സുവേന്ദു പരിഹസിച്ചു.
"സംസ്ഥാനത്തെ ജനങ്ങൾ ഡബിൾ എൻജിൻ സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ബിജെപി തന്നെ അധികാരത്തിൽ എത്തേണ്ടതുണ്ടെന്ന് അവർക്കറിയാം.അതിനാണവർ വോട്ട് ചെയ്തിരിക്കുന്നത്.'-സുവേന്ദു അവകാശപ്പെട്ടു.
Tags : assembly election west bengal suvendu adhikari bjp trinamool congress