x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് മോദി


Published: April 12, 2026 12:31 AM IST | Updated: April 12, 2026 12:31 AM IST

കോല്‍ക്കത്ത: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച മുന്നേറ്റമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബംഗാളിലെ പൂർവ് ബർധമാനിൽ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.

തെരഞ്ഞെടുപ്പു നടന്ന കേരളം, ആസാം, പുതുച്ചേരി എന്നിവിടങ്ങളിൽ വന്‍തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തി. സ്ത്രീകള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടും. പോളിംഗ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു. പ്രീണനരാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും.

ബംഗാളികളെ സ്വന്തം സംസ്ഥാനത്ത് ന്യൂനപക്ഷമാക്കാന്‍ അനുവദിക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ ആശ്രയിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ബംഗാളിന്‍റെ അസ്തിത്വവും ഭാവിപദ്ധതികളും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.

ബംഗാളിന്‍റെ ചരിത്രം പരിശോധിച്ചാല്‍ മാറ്റത്തിനായി അവര്‍ തീരുമാനമെടുത്താല്‍ ലോകത്തെ ഒരു ശക്തിക്കും അതു തടയാനാകില്ല. ബ്രിട്ടീഷുകാര്‍ മുതല്‍ കോണ്‍ഗ്രസ് വരെയും ഇടതുപക്ഷം വരെയും ബംഗാളിനെ വെല്ലുവിളിച്ചവരുടെ അഹങ്കാരം തകര്‍ന്നിട്ടുണ്ട്. ഇനിയതു തൃണമൂലിന്‍റെ ഊഴമാണ്. സിന്‍ഡിക്കറ്റ് രാജും അഴിമതിയും കാരണം ബംഗാള്‍ സാമ്പത്തികമായി പിന്നോട്ടുപോയി.

സംസ്ഥാനത്തിന്‍റെ കടം എട്ടു ലക്ഷം കോടി രൂപ കവിഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതി നടപ്പിലാക്കും.

അഴിമതികള്‍ അവസാനിപ്പിക്കുകയാണു ലക്ഷ്യം. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ബംഗാള്‍ വിടാനുള്ള സമയമായി. അവരെ സഹായിക്കുന്നവരെ വെറുതെ വിടില്ലെന്നും ബംഗാളിനെ വികസനത്തിന്‍റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും മോദി വ്യക്തമാക്കി.

Tags : Narendra Modi great progress Kerala BJP Kerala Election

Recent News

Corehub Up