Business
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ കേരളത്തില്‍ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ 300ലധികം കാറുകള്‍ ഒരേ ദിവസം ഉപഭോക്താക്കള്‍ക്കു കൈമാറി.
സംസ്ഥാനത്ത് സ്കോഡ നടത്തുന്ന ഏറ്റവും വലിയ ഉത്സവകാല വാഹന വിതരണങ്ങളിലൊന്നാണിത്. കൊഡിയാക്ക്, കൈലാക്ക്, കുഷാക്ക് എന്നീ എസ്യുവി ത്രയങ്ങളും സ്ലാവിയ സെഡാനും ഉള്‍പ്പടെയുള്ള പുതിയ സ്കോഡ വാഹനങ്ങളാണ് ചിങ്ങം ഒന്നിനു കൈമാറിയത്.
ഓഗസ്റ്റ് അവസാനം വരെ കേരള വിപണിക്കായി സ്കോഡ ഓട്ടോ ഇന്ത്യ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ 16 നഗരങ്ങളിലായി ഇവിഎം മോട്ടോഴ്സ്, പിപിഎസ് മോട്ടോഴ്സ്, ജെം ഫീനിക്സ് എന്നിവയുടെയുള്പ്പെടെ 24 ഉപഭോക്തൃ സമ്പര്‍ക്ക കേന്ദ്രങ്ങൾ സ്കോഡയ്ക്കുണ്ട്.
Kerala
ന്യൂഡൽഹി: കേരളത്തിന് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
National
ന്യൂഡൽഹി: 2021ലെ കേരള മിനറൽസ് (വെസ്റ്റിംഗ് ഓഫ് റൈറ്റ്സ്) ആക്ട് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും ഭൂവുടമകളിൽനിന്ന് ഈടാക്കിയ റോയൽറ്റി തുക തിരികെ നൽകാൻ നിർദേശിക്കുകയും ചെയ്ത കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
മലബാറിലെ ഖനന റോയൽറ്റി തർക്കത്തിലാണ് സംസ്ഥാന സർക്കാരിന് ആശ്വാസകരമായ ഉത്തരവ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ചത്.
പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമപ്രകാരം സംസ്ഥാനം ഏതെങ്കിലും തരത്തിലുള്ള റോയൽറ്റി ഈടാക്കുകയോ തിരിച്ചുപിടിക്കുകയോ ചെയ്യരുതെന്നും ബെഞ്ച് ഉത്തരവിട്ടു. ധാതുക്കളുടെ ഉടമസ്ഥാ വകാശം നഷ്ടപരിഹാരം കൂടാതെ നിയമത്തിലൂടെ കവർന്നെടുക്കാൻ കഴിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 2021 ലെ കേരള ധാതു എറ്റെടുക്കൽ നിയമം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
മലബാർ മേഖലയിൽ സർക്കാർ റോയൽറ്റി വാങ്ങാൻ പാടില്ലെന്നും അടച്ച റോയൽറ്റി സർക്കാർ ക്വാറി ഉടമകൾക്കു തിരികെ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ധാതു ഏറ്റെടുക്കൽ, ഭൂമിയേറ്റെടുക്കുന്നതുമായി താരതമ്യപ്പെടുത്താൻ കഴിയില്ലെന്നും ഭരണഘടനയുടെ 39 (ബി) പ്രകാരമുള്ള പ്രത്യേക പരിഗണന ധാതുക്കൾക്കുണ്ടെന്നും അതിനാൽ സുപ്രീകോടതി മുൻ വിധികളുടെ അടിസ്ഥാനത്തിൽ 2021ലെ നിയമം നിലനിൽക്കുമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
ഹൈക്കോടതി വിധിയിലൂടെ റോയൽറ്റി ഇനത്തിൽ 1200 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
തുടർന്നാണ് നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തത്. എന്നാൽ നിയമം നിലനിർത്തണമെങ്കിൽ നഷ്ടപരിഹാരത്തിനുള്ള വകുപ്പുകൾ പുതുതായി ചേർക്കേണ്ടിവരുമെന്നും ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് വാക്കാൽ പരാമർശിച്ചു. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു ക്വാറി ഉടമകൾ കോടതിയിൽ വാദിച്ചപ്പോൾ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ബെഞ്ച് ഓർമപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ക്ക് കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഉത്രാട ദിനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
തിരുവോണദിവസമായ ബുധനാഴ്ച നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് മഴ ലഭിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാസസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണ ദിവസം നിലവില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
Kerala
കൊച്ചി: വഖഫ് ബോര്‍ഡ് പുനഃസംഘടന ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അമുസ്ലിം അംഗത്വം ഒഴിച്ചിട്ട് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ കേസ് നടക്കുന്നത് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ സത്യവാംഗ്മൂലം നല്‍കുക. നിലവിലെ അപാകതകള്‍ പരിഹരിച്ച് പുനഃസംഘടന നടത്താമെന്നും സര്‍ക്കാര്‍ അറിയിക്കും.
അതേസമയം സംവരണം ആവശ്യപെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജടക്കം നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ എതിര് സത്യാവാംഗ്മൂലം നല്കി. ഷിയ, ബോറ, അഖാനി, തുടങ്ങിയ മുസ്ലിം വിഭാഗങ്ങളിലെ സംവരണാര്‍ഹരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നാണ് സത്യവാംഗ്മൂലം.
Kerala
തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയും നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്ത് പതിനാലു ജില്ലകളിലും സ്വാതന്ത്ര്യ ദിനാഘോഷം നടക്കുകയാണ്. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങില്‍ പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും പറഞ്ഞു.
ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
National
ബെംഗളുരു: ഓണക്കാല തിരക്ക് ഒഴിവാക്കാൻ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് 150 കെഎസ്ആര്‍ടിസി (കർണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോർട്ട് കോർപ്പറേഷന്) ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ബി.എസ്. ബൈരതി സുരേഷ്.
ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് എന്നീ ജില്ലകളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കാനായി നാട്ടിലേക്ക് പോകുന്നവര്‍ക്കായി ഈ മാസം 21 മുതല്‍ 25 വരെയാണ് കര്‍ണാടകയില്‍ നിന്നുള്ള കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് തിരികെ പോകേണ്ടവര്‍ക്കായി 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലും മടക്ക സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.
സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി നല്കിയ നിര്‍ദേശം പരിഗണിച്ചാണ് തീരുമാനം. ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതും യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാകുന്നത് തിരിച്ചറിഞ്ഞാണ് എംപിയുടെ ഇടപെടല്‍. ആദ്യം പ്രഖ്യാപിച്ചിരുന്നത് 60 ബസുകളായിരുന്നു.
Movies
കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ്. 23 കേന്ദ്രങ്ങളിലായി നിലവിൽ 50 സ്ക്രീനുകളാണ് മാജിക് ഫ്രെയിംസിനുള്ളത്.
50-ാമത്തെ സ്ക്രീനിന്റെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ കാക്കനാട് നിർവഹിക്കും. നാല് സ്ക്രീനുകളാണുള്ളത്. ട്രാൻസ്പരന്റ് എൽഇഡി സ്ക്രീനാണ് കാക്കനാട് തിയറ്ററിന്റെ പ്രത്യേകത. 8000 ത്തിലേറെ സീറ്റുകളാണ് മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തിയറ്ററുകളിലും കൂടിയുള്ളത്.
പ്രേക്ഷകന് മികച്ച സംവിധാനങ്ങളോടെ സിനിമ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മാജിക് ഫ്രെയിംസ്. ശബ്ദമായാലും ദൃശ്യമായാലും അവർ ആഗ്രഹിക്കുന്ന പെർഫക്ഷനിൽ നൽകാനാണ് ശ്രമം. മികച്ച ഫുഡ് കോർട്ട്, പാർക്കിംഗ്, വാഷ് റൂമുകൾ എല്ലാം നൽകുന്നിടത്താണ് തിയറ്ററുകൾ ജനപ്രിയമാകുന്നതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
കോലഞ്ചേരിയിലാണ് അടുത്ത തിയറ്റർ സമുച്ചയം. കറുകച്ചാൽ, വെള്ളരിക്കുണ്ട്, എടക്കര പോലുള്ള ചെറിയ പട്ടണങ്ങളിലും മാജിക് ഫ്രെയിംസ് തിയറ്ററുകൾ തുറന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്രമായ മാറ്റം വരുന്നു. സ്റ്റേഷൻ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്പെക്ടർമാർ ഏറ്റെടുക്കും. പോലീസിനെ കൂടുതൽ ജനകീയമാക്കാനും ശാസ്ത്രീയ അന്വേഷണ രീതികൾ നടപ്പിലാക്കാനും ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതിയിലൂടെയാണ് ഈ ചരിത്രപരമായ മാറ്റം നടപ്പിലാക്കുന്നത്.
വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇനിമുതൽ ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി തുടരുക. ബാക്കി ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണം എസ്ഐമാർക്കായിരിക്കും. പോലീസിനെ കൂടുതൽ ജനകീയമാക്കാനുള്ള 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.
കേരള പോലീസ് സംവിധാനത്തില്‍ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്‍മ പദ്ധതിക്കാണ് സർക്കാർ നേതൃത്വം നല്‍കുന്നതെന്നും, ഇത് ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് ഇത്തരമൊരു പരിഷ്കരണം നടക്കുന്നതെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കുന്നതിനുള്ള ഭേതഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ട് വിഞ്ജാപനം ഇറക്കുന്നതോടെ നിയമമാകും.
ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ പാസായെങ്കിലും പ്രതിപക്ഷ ബഹളത്തിൽ ചർച്ച ഉണ്ടായില്ല. എന്നാൽ രാജ്യസഭയിൽ ചർച്ചയക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ ഇന്ന് പാസായത്.
മുണ്ടുടുത്താണ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാർ ഇന്ന് ചർച്ചയിൽ പങ്കെടുത്തത്. ജെബി മേത്തർ സെറ്റ് സാരി ഉടുത്തും ചർച്ചയിൽ പങ്കെടുത്തു. മലയാളി എംപിമാർ എല്ലാം മലയാളത്തിലാണ് രാജ്യസഭയിലെ തങ്ങളുടെ പ്രസംഗം നടത്തിയത്. അതേസമയം ബില്ലിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എത്താതിരുന്നത് എംപിമാർ ചോദ്യം ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്.
വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഗ്രിപ്പിന്റെ ഭാഗമായി ഗുണ്ടകള്‍ക്കെതിരായ നടപടികള്‍ വേഗത്തിലാക്കി പോലീസ്. പോലീസ് തയാറാക്കിയ പട്ടികയില്‍ 1497 ഗുണ്ടകള്‍.
ഒരാഴ്ച മുമ്പേ രഹസ്യമായി പോലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്പോണ്സര്മാരെക്കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവര്‍ത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാന്‍ കോടതിയെ സമീപിക്കാനും പോലീസ് നീക്കമാരംഭിച്ചു.
സംസ്ഥാനത്തു തൃശൂരിലാണ് കൂടുതല്‍ ഗുണ്ടകളുള്ളത്. ഇവിടെ 453 ഗുണ്ടകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള കൊല്ലത്ത് 327 ഗുണ്ടകളാണുള്ളത്. കാപ്പ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതു 278 പേരാണ്. കാപ്പ പ്രകാരം നാടുകടത്തപ്പെട്ടവര്‍ 238 പേരും പിടികിട്ടാപ്പുള്ളികളായി വിലസി നടക്കുന്നവര്‍ 16 പേരുമാണ്. ഏറ്റവും കൂടുതല്‍ കാപ്പ കേസ് പ്രതികളുള്ള ജില്ല തിരുവനന്തപുരമാണ് -74 പേർ.
ഓപ്പറേഷന് ഗ്രിപ്പ് എന്ന പേരില്‍ സംസ്ഥാനവ്യാപക ഗുണ്ടാവേട്ട ആണ് കേരള പോലീസ് ആരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷന് നടത്തുന്നത്. അര്ജുന് ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തലസ്ഥാനത്തെ ഗുണ്ടാ ബന്ധമുള്ളവര്‍, കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍, റൗഡി ലിസ്റ്റില്‍ പെട്ടവര്‍ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ളവരും സഹായം നല്‍കുന്നവരും പോലീസിന്റെ നിരീക്ഷണത്തിലുണ്ട്.
ഗുണ്ടകളുടെ സ്പോണ്‍സര്‍മാരെക്കുറിച്ച് ഇന്റലിജന്‍സിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകള്‍ക്കായി ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബംഗളൂരുവില്‍നിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. വിദേശത്തേക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീര്‍ക്കാന്‍ ശ്രമിച്ചു.
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായ ഓപ്പറേഷന് തൂഫാന്റെ മറവില്‍ കൊച്ചിയില്‍ നടന്ന ഗുണ്ടകളുടെ സംഗമത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓപ്പറേഷന് തൂഫാൻ പോലെതന്നെ ഓപ്പറേഷന് ഗ്രിപ്പും ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗുണ്ടാലിസ്റ്റ് പുതുക്കിയിരിക്കുന്നത്.
National
ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.
വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കായിക വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ മുഖ്യമന്ത്രിക്കു കൈമാറിയതെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മെസി കേരളത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് താരത്തിനുതന്നെ അറിവുണ്ടായിരുന്നോ എന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയോ മറ്റ് അധികൃതരുടെയോ ഔദ്യോഗിക സ്ഥിരീകരണമോ അനുമതിയോ ഇല്ലാതെ ഇത്തരം വാഗ്ദാനങ്ങൾ നൽകിയതിൽ വലിയ ദുരൂഹതയുണ്ട്.
കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഇതിന്റെ ഗുണഭോക്താവ് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 290 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽനിന്ന് 2320 രൂപയോളമാണ് വർധിച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് ഗ്രാമിന് 14,220 രൂപയും പവന് 1,13,760 രൂപയുമായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് സ്വർണം പവന് 1,11,440 രൂപയായിരുന്നു വില. മാത്രമല്ല സംസ്ഥാനത്ത് വെള്ളി വില വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വിലവർധിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ കേരള എന്നത് കേരളമാക്കി മാറ്റുന്നതിനുള്ള ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഈ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരം നൽകിയിരുന്നു.
2024 ജൂൺ 24ന് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. ബിൽ നിയമമായി മാറുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലെല്ലാം കേരള എന്നത് കേരളം എന്ന് മാറപ്പെടും. സ്വാതന്ത്ര്യ സമരകാലം മുതൽ ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിനാണ് കേരളം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പോരായ്മ പരിഹരിച്ചാണ് ഇപ്പോൾ ഔദ്യോഗികമായി പേര് കേരളം എന്ന് മാറ്റുന്നത്.
Kerala
തൃശൂർ: ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു ഗുണ്ടകളുടെ നാടല്ല. സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണ്.
എല്ലാ സംവിധാനത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയുടെ അനുഭവം ഇതാകുമെന്നും അർജുൻ ആയങ്കിയുടെ അറസ്റ്റ് പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഗുണ്ടകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും. ശനിയാഴ്ച മുതൽ നടപടികൾ തുടങ്ങി. ഓണക്കാലം മുൻനിർത്തി നടപടി ഊർജിതമാക്കും.
എല്ലാ പോലീസ് സ്റ്റേഷനിലെയും പട്ടികപ്രകാരം ഗുണ്ടകൾക്കെതിരേ കർശനനിരീക്ഷണം ഏർപ്പെടുത്തും. ഏതു സംരക്ഷണം കിട്ടിയാലും ഇത്തരക്കാർക്കെതിരേ നടപടിയുണ്ടാകും.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഗുണ്ടകളെ പോറ്റിവളർത്തുന്നവർക്കെതിരേയും നടപടിയെടുക്കുമെന്നും കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്രിമിനൽ ക്വട്ടേഷൻസംഘങ്ങൾക്കെതിരേ നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന എല്ലാ നടപടിയുമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് വടക്കന്‍ ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
ഒറ്റപ്പെട്ട കനത്ത മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ഒഡിഷക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Kerala
അങ്കമാലി: അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ചികിത്സാസംവിധാനങ്ങളും സജ്ജമായ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഹെൽത്ത് ഡെസ്റ്റിനേഷനാക്കുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ (എൽഎഫ്) ആശുപത്രിയുടെ നവതി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് ഉൾപ്പടെ വിദേശ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യസേവനത്തിന് ആശ്രയിക്കാവുന്ന ഇടമായി കേരളത്തെ മാറ്റിയെടുക്കാനാകും. അതിനുള്ള സാധ്യതകൾ ഇവിടെയുണ്ട്. അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കിയ ആതുരാലയമാണ് എൽഎഫ്.
വെളിച്ചത്തിലേക്കു നയിക്കുകയെന്നത് ദൈവനിയോഗമാണ്. ആതുരശുശ്രൂഷാ മേഖലയിൽ എൽഎഫ് പോലുള്ള ആശുപത്രികൾ സമൂഹത്തെ വെളിച്ചത്തിലേക്കു കൈപിടിക്കുകയാണ്. 90 വർഷക്കാലം ആശുപത്രിയുടെ വളർച്ചയിൽ പങ്കു വഹിച്ചവർക്കെല്ലാം നവതി ആഘോഷം അഭിമാനമുഹൂർത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി.
മന്ത്രിമാരായ റോജി എം. ജോണ്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, അതിരൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഫാ. ഡോ. ആന്റോ ചേരാംതുരുത്തി, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, മുൻ ഡയറക്ടർ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, എംഎൽഎമാരായ അൻവർ സാദത്ത്, മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, സനീഷ്കുമാർ ജോസഫ്, ഉമ തോമസ്, അങ്കമാലി ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, വൈസ് ചെയർമാൻ വിൽസൻ മുണ്ടാടൻ, പ്രതിപക്ഷനേതാവ് ടി.വൈ. ഏലിയാസ്, കൗൺസിലർ ബിജി റെജി, മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് പൊന്തേന്പിള്ളി എന്നിവർ പ്രസംഗിച്ചു.
നവതിയോടനുബന്ധിച്ച് ആരംഭിച്ച ഏർലി ഡിറ്റക്ഷൻ സെന്ററും (സീക്ക്) ട്രോമ കെയർ യൂണിറ്റും സമ്മേളനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എൽഎഫിൽ സേവനം ചെയ്ത മുതിർന്ന ഡോക്ടർമാരായ ഡോ. ഇട്ടീര, ഡോ. ഇ.ജെ. മാണി, ഡോ. ജോസഫ് കെ. ജോസഫ്, ഡോ. ജെ.കെ. മുക്കാടൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
Business
കൊച്ചി: ആരോഗ്യക്ഷേമം, ആയുർവേദ ടൂറിസം എന്നീ മേഖലകളിലെ കേരളത്തിന്റെ മികവ് ഉപയോഗപ്പെടുത്തി അമേരിക്കയിൽനിന്ന് കൂടുതൽ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാംസ്കാരികം, വിദ്യാഭ്യാസം, സാമ്പത്തികം, ജനങ്ങൾ തമ്മിലുള്ള പരസ്പരബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനായി കേരളത്തിലെയും അമേരിക്കയിലെയും പ്രധാന നഗരങ്ങളെ കോർത്തിണക്കി സിസ്റ്റർ സിറ്റീസ് മാതൃകയിലുള്ള പങ്കാളിത്തസാധ്യതകൾ പരിശോധിക്കും. അമേരിക്കൻ കമ്പനികൾക്കു കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, തീരദേശ-തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത ഗവേഷണം, അധ്യാപക-വിദ്യാർഥി ആശയവിനിമയം, നൂതന സാങ്കേതികവിദ്യ എന്നിവയിലെ പങ്കാളിത്തസാധ്യതകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ ആദ്യ കേരളസന്ദർശനമാണിതെന്ന് യുഎസ് സ്ഥാനപതി പറഞ്ഞു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരേ ഔദ്യോഗികമായി കേരളം ഇന്നു പ്രതിഷേധം അറിയിക്കുകയും കത്ത് അയയ്ക്കുകയും ചെയ്യും. തമിഴ്നാട് ജലവിഭവ മന്ത്രിക്കാണ് കത്ത് അയയ്ക്കുന്നത്.
ബജറ്റിലെ പ്രഖ്യാപനത്തിനെതിരേ കേരളസർക്കാരിന്റെ വിയോജിപ്പ് ജലവിഭവമന്ത്രി മോൻസ് ജോസഫ് കത്തിലൂടെ രേഖപ്പെടുത്തും. നിയമപരമായ മറ്റു സാധ്യതകളും തേടും.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൽആശങ്ക ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിതലത്തിൽ ചർച്ചകൾ നടത്താനുള്ള നീക്കവും നടക്കുകയാണ്.
സുപ്രീംകോടതിയിൽ കേരളത്തിന് അനുകൂലമായ നിലപാട് കൊണ്ടുവരുന്നതിനും പുതിയ ഡാം നിർമാണം സാധ്യമാകുന്നതിനും വേണ്ടി നിയമോപദേശവും തേടുന്നുണ്ട്.
Kerala
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെത്തുടർന്ന് ശനിയാഴ്ച (ഓഗസ്റ്റ് 08) ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ്, തൃശൂർ, കണ്ണൂർ, വയനാട്, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾക്കും അവധി ബാധകമല്ല.
കാസർഗോഡ്
കാസർഗോഡ് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ നാളെ (08/08/2026 ശനി) പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമായിരിക്കില്ല.
തൃശൂർ
തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിൽ കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വയനാട്
കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ശനിയാഴ്ച ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, കോച്ചിങ് ക്ലാസ്സുകൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08/08/2026 ശനി) അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂൾ, കോളേജുകൾക്ക് അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ അവധി നൽകാവുന്നതാണെന്നും കളക്ടർ അറിയിച്ചു.
കോട്ടയം
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (08/08/2026 ശനി) അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസ് നടത്തുന്നത് നിരോധിച്ചതായി ജില്ല കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻററുകൾ, പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ ഒരു വിദ്യാഭ്യാസ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഓൺലൈൻ ക്ലാസിനും നിയന്ത്രണം ബാധകമല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശനിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.
മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
Kerala
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ പുറത്തുവന്നതിന് പിന്നാലെ പരാതിക്കാരെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് പിഎസ്സി. യശസ് കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും പല പരാതികളും അടിസ്ഥാനരഹിതവുമാണെന്ന് പിഎസ്സി ആരോപിച്ചു.
അതേസമയം, പരീക്ഷാ ക്രമക്കേടിൽ പരാതി പ്രവാഹം തുടരുകയാണ്. എസ്ഐടിക്ക് ലഭിച്ച പരാതികൾ 100 കടന്നിരുന്നു. മുഴുവൻ പരാതികളിലും എസ്ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് എസ്ഐടി കേസ് എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ജലനിരപ്പ് ഉയർന്നതിനാൽ അച്ചന്‍കോവില്‍, മണിമല നദികളില്‍ കേന്ദ്ര ജല കമ്മിഷന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Kerala
കോട്ടയം: ഈ മാസത്തിലെ ആദ്യ ആറുദിനങ്ങളിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് റിക്കാർഡ് മഴ. ഈമാസം ഒന്നുമുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ 235.9 മില്ലിമീറ്റർ മഴയാണു സംസ്ഥാനത്ത് പെയ്തത്. 106 മില്ലിമീറ്റർ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കാലവർഷത്തിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ലഭിക്കേണ്ടത്. എന്നാൽ ഇക്കുറി 123 ശതമാനം അധികമഴയാണ് സംസ്ഥാനത്തു പെയ്തത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഓഗസ്റ്റ് മാസം സംസ്ഥാനത്ത് ലഭിക്കേണ്ട മുഴുവൻ മഴയുടെയും 51 ശതമാനവും ആദ്യ ആറ് ദിവസംകൊണ്ട് ലഭിച്ചു. സംസ്ഥാനത്തു മിന്നൽപ്രളയം രൂക്ഷമാകുന്നതിന് പ്രധാന കാരണമായത് ഈ അധികമഴയാണ്.
മുന്നിൽ കോഴിക്കോട്
ഓഗസ്റ്റിലെ ആദ്യ ആറുദിനങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. 115.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് 326.5 മില്ലിമീറ്റർ മഴയാണു കോഴിക്കോട്ട് ലഭിച്ചത്. 182 ശതമാനം അധികമഴയാണിത്. കണ്ണൂരാണ് തൊട്ടുപിന്നിൽ. 320.3 മില്ലിമീറ്റർ മഴയാണു കണ്ണൂരിൽ പെയ്തത്. കാസർഗോഡ് ജില്ലയിൽ 271.6 മില്ലിമീറ്റർ മഴ ലഭിച്ചു.
പത്തനംതിട്ടയിൽ പെരുമഴ
പ്രളയം ഏറ്റവുമധികം ബാധിച്ച പത്തനംതിട്ടയിൽ ഇക്കുറി റിക്കാർഡ് മഴയാണു ഓഗസ്റ്റിലെ ആദ്യ ആറുദിവസങ്ങളിൽ ലഭിച്ചത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 70.2 മില്ലിമീറ്റർ മഴയാണ് ഈ ദിവസങ്ങളിൽ ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ, ഇക്കുറി 315.9 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 350 ശതമാനം അധികമഴയാണു പത്തനംതിട്ടയിൽ പെയ്തത്. ജില്ലയിൽ ഓഗസ്റ്റിൽ ലഭിക്കേണ്ട മൊത്തം മഴയുടെ 88 ശതമാനവും ആദ്യത്തെ ആറുദിനങ്ങളിൽത്തന്നെ ലഭിച്ചു.
കോട്ടയം ജില്ലയിൽ 92 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 258.3 മില്ലിമീറ്റർ മഴ പെയ്തു. ആലപ്പുഴയിലാകട്ടെ 73.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 168.7 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.
Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് കൂടി ജാമ്യം. സിപിഎം പാളയം സെക്രട്ടറി ഐ.പി. ബിനു ഉള്‍പ്പെടെ ആറു പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. കുറ്റകൃതൃത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികളില്‍ ഒരാളാണ് ബിനു. തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഐ.പി. ബിനു.
കേസില്‍ ഇതുവരെ 24 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ആകെയുള്ള രണ്ടു പ്രതികളില്‍ 23 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു പ്രതിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. സര്‍ക്കാരും ഇഡിയും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.
അന്വേഷണം അവസാനഘട്ടത്തിലാണ്, തെളിവുകള്‍ പൂര്‍ണമായും കണ്ടെടുത്തിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രണം നടന്നത്, ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം, അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.
എന്നാല്‍ 60 ദിവസത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയാണ് എന്ന കാര്യം പരിഗണിച്ചാണ് ആറു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചിരിക്കുന്നത്. മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Kerala
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്നും ഒരടി ഉയര്‍ത്താന്‍ കേരളം സമ്മതിക്കില്ലെന്ന് മന്ത്രി മോന്‍സ് ജോസഫ്. കോട്ടയം കാരിത്താസ് ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസും സംയുക്തമായി കരുതലായി കാരിത്താസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ആശുപത്രിയില്‍ ഫ്ളാഗ് ഓഫ് ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള നിലപാട് മുന്‍കാലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 142 ല്‍ നിന്നും ഒരടി ഉയര്‍ത്താന്‍ കേരളം സമ്മതിക്കില്ല. ഇതാണ് കേരളത്തിന്റെ നിലപാട്.
ഡാമിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്ക്കുന്ന കാലമാണ്. അതിനാല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളുള്‍പ്പെടെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടും ഇക്കാര്യങ്ങള്‍ ഒന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല.
ഡാം സുരക്ഷാ അതോറിറ്റി തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ഡാമുകളുടെ സുരക്ഷ പരിശോധിക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഡിസംബര്‍ 31നു മുന്‍പു നടത്തേണ്ട കാര്യമായിരുന്നു പക്ഷേ, അതു നടന്നിട്ടില്ല. ബേബി ഡാമിന്റെ ബലപ്പെടുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം നിരാശാജനകമാണ്.
142 അടിയായി നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിനും കൂടി അനുകൂലമായി സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്ന നിലപാടാണ്. അതിനു വിപരീതമായി പ്രവര്‍ത്തിക്കാന്‍ രണ്ടും സംസ്ഥാനങ്ങള്‍ക്കും അവകാശമില്ല. അതിനാല്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ തീര്‍പ്പ് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാകണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേരളത്തിന്റെ താത്പര്യം സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തി സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഉറച്ച നിലപാട് സ്വീകരിക്കും. ബുധനാഴ്ച തമിഴ്നാട് സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ യോഗം ചേര്‍ന്നു.
തമിഴ്നാടിനു ആവശ്യമായ ജലം കൊടുക്കുന്നതിനും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും മുല്ലപ്പെരിയാര്‍ പ്രശ്നം സമന്വയമായി പരിഹരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ ആശങ്ക സുപ്രീംകോടതിയെ കൃത്യമായി അറിയിച്ചശേഷം പരിഹാരമുണ്ടാക്കും.
കേരളം ആവശ്യപ്പെടുന്ന പ്രതിനിധി മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ വേണം. മുമ്പുണ്ടായിരുന്ന ശിവരാജനെ കേരളവുമായി ആലോചിക്കാതെ മാറ്റി പുതിയ ആളെ നിയമിച്ചു. ഇത് കേരളത്തിനു അംഗീകരിക്കാവുന്നതല്ലെന്നു കേന്ദ്രത്തെ അറിയിച്ചിരുന്നു. അങ്ങനെയാണ് കേരളത്തിന്റെ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കേന്ദ്രം ഒരു പാനല്‍ നല്‍കിയത് അതില്‍ നിന്നുമാണ്.
മുഖ്യമന്ത്രിയുമായും വകുപ്പു തലത്തിലും കൂടിയാലോചിച്ച് ഒഡീഷ ജലവിഭവവകുപ്പ് മുന്‍ സ്പെഷല്‍ സെക്രട്ടറിയും മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫുമായ അശുതോഷ് ദാസിനെ കേരള പ്രതിനിധിയായി നിയമിച്ചതെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ വിവിധ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (06-08-2026) അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകൾ, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾക്കു വരെ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചുവെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
52 വീടുകൾ പൂർണമായി തകർന്നു. 565 വീടുകൾ ഭാഗികമായും തകർന്നു. സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 18434 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഒന്നാം തീയതി മുതൽ ഇന്ന് വൈകുന്നേരം അഞ്ച് വരെയുള്ള കണക്കാണ് സർക്കാർ പുറത്ത് വിട്ടത്.
കോട്ടയത്താണ് കൂടുതൽ മരണം. ജില്ലയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടപ്പെട്ടു. ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് (103).
Kerala
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (05-08-2026) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയത്.
കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
മറ്റ് ജില്ലകളിൽ കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയംസ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. അടുത്ത നാല് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസവും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതിയായ സിൽവർലൈനുമായി മുന്നോട്ടുപോകേണ്ടെന്നു കേരള സർക്കാർ തീരുമാനിച്ചതായി കേന്ദ്രം.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതായി അറിയിച്ചത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സ്റ്റാൻഡേർഡ് ഗേജിലുള്ള ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ നിർദേശം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻ എംഡി ഇ. ശ്രീധരനിൽനിന്ന് കത്തിലൂടെയും ഇടക്കാല റിപ്പോർട്ടിലൂടെയും ലഭിച്ചിട്ടുണ്ടെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
എന്നാൽ സംസ്ഥാനസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് വിലയിരുത്തിയതിനുശേഷം ഹൈ സ്പീഡ് റെയിൽ കോറിഡോർ നിലവിലെ രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നുവെന്ന് കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.
Kerala
ന്യൂഡൽഹി: കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്ത് നല്കി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എംപി. സംസ്ഥാനത്ത് അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് ജോസ് കെ. മാണി കത്ത് നൽകിയത്.
മഴക്കെടുതിയില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, പുനരധിവാസം എന്നിവയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീടുകള്‍, റോഡുകള്‍, കൃഷി, വ്യാപാര മേഖല എന്നിവയ്ക്ക് വന്‍ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഓണാഘോഷം മുന്നില്‍ക്കണ്ട് വ്യാപാരികള്‍ സംഭരിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും നശിച്ച സാഹചര്യത്തില്‍ അവര്‍ക്കും പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം,കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ മാസം ഏഴ് വരെ ഇതേ ശക്തിയിൽ മഴ തുടരുമെന്നാണ് പ്രവചനം.
ഓഗസ്റ്റ് അഞ്ചിന് മഴയുടെ ശക്തി കുറയും. ചൊവ്വാഴ്ച 10 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞിരിക്കുകയാണ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്.
പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.
കേന്ദ്രകാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത് ഓറഞ്ച് അലർട്ട് ആയിരുന്നെങ്കിലും ശനിയാഴ്ച റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയായിരുന്നു പലയിടത്തും. ഇന്നും സമാനമായ സാഹചര്യമാണുള്ളത്.
Kerala
തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
നേരത്തെ കാസർകോട്, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമില്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.
മൂഴിയാർ ഡാം ഉടൻ തുറക്കുമെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.
ഇതുമൂലം നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.
കാലാവസ്ഥ മോശമായതിനാൽ കേരളതീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത വേണമെന്നാണ് അധികൃതരുടെ നിർദേശം. കൂടുതൽ സ്ഥലങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് തുടരും. മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5,6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.
Kerala
പത്തനംതിട്ട: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങൾ കട ഉടമകൾ മാറ്റി വരികയാണ്. കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. പമ്പ നദിയിലും ജലനിരപ്പ് താഴ്ന്നു വരികയാണ്.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം, നിറപുത്തരിക്കായി വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമല തീർഥാടകർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതലെടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടർമാരുമായും സംസാരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 11ന് ജില്ലാ കളക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻഡിആർഎഫ്, പോലീസ് സേനകൾ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിശക്തമായ മഴയിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് പേർ മരിച്ചു. അടൂർമലയിൽ ഉരുൾപൊട്ടി വീട്ടമ്മ മരിച്ചു. പയ്യാനിത്തോട്ടത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അമ്മയെ കാണാതായി. കോലാഹലമേട്ടിൽ മണ്ണിടിഞ്ഞ് 72 കാരനും മരിച്ചു.
പത്തനംതിട്ട റാന്നിയിൽ സ്ഥിതി അതീവഗുരുതരമാണ്. റോഡുകളെല്ലാം വെള്ളത്തിലാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ആശങ്കയാണ്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഥലത്തേക്ക് കൂടുതൽ ഡിങ്കി ബോട്ടുകളെത്തിക്കും. തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. അരയാഞ്ഞിലിമണ്ണ് കോസ് വേ പൂർണമായും മുങ്ങി. 400 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശനിയാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.
മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. കാലാവസ്ഥ മോശമായതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് മറ്റന്നാൾ വരെ തുടരും.
Kerala
തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജയിലുകളിൽ നടക്കുന്ന പരിശോധനയെക്കുറിച്ചും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ജയിലുകളിൽ പുലർച്ചെ മുതൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ജയിലുകളിൽ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയിൽ, പോലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം.
അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കാനാണ് തീരുമാനം.
Kerala
പരവൂര്‍: കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികളെന്ന സ്വപ്നവുമായി രംഗത്തുവന്ന എയര്‍കേരളയും അല്‍ഹിന്ദ് എയറും സര്‍വീസ് ആരംഭിക്കാന്‍ വൈകവേ സിയാല്‍ മാതൃകയില്‍ പ്രഖ്യാപിച്ച കോ-കേരളം ആദ്യം ആകാശത്തേക്ക് പറന്നുയരുമോ എന്ന ആകാംക്ഷയില്‍ വ്യോമയാന മേഖല.
2024-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിപത്രവും 2025ല്‍ അന്താരാഷ്ട്ര എയര്‍ലൈന്‍ കോഡും നേടിയെങ്കിലും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നതിലെ പ്രതിസന്ധിയാണ് എയര്‍ കേരളയ്ക്കും അല്‍ ഹിന്ദ് എയറിനും തടസമാകുന്നത്.
പാട്ടക്കമ്പനികള്‍ 12 മാസത്തെ വാടക മുന്‍കൂറായി ആവശ്യപ്പെടുന്നതും വ്യോമയാന മേഖലയിലെ ആഗോള പ്രതിസന്ധികളുമാണ് പ്രവര്‍ത്തനം തുടങ്ങുന്നത് നീളാന്‍ കാരണം. അതേസമയം 72 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളുമായി സര്‍വീസ് നടത്താനുള്ള ശ്രമങ്ങളുമായി എയര്‍ കേരള മുന്നോട്ടു പോകുന്നുണ്ട്.
ഇരു കമ്പനികളും കൊച്ചിയില്‍ ഓഫീസുകള്‍ തുറന്ന് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും വരുമാനമില്ലാതെ പ്രവര്‍ത്തനം വൈകുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
400 കോടി നിക്ഷേപത്തില്‍ കോ-കേരളം
സി.എന്‍. വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ സിയാല്‍ മാതൃകയില്‍ രൂപീകരിക്കുന്ന കോ-കേരളം എയര്‍ലൈന്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ 200 സഹകരണ സംഘങ്ങള്‍ രണ്ടുകോടി രൂപ വീതം നിക്ഷേപിച്ച് 400 കോടി രൂപയുടെ മൂലധനത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഇതിനായി സഹകരണ സംഘങ്ങളുടെ നിക്ഷേപം ഓഹരികളാക്കി മാറ്റാന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ക്ക് പുറമെ കോയമ്പത്തൂര്‍, ബംഗളൂരു, മംഗളൂരു, മധുര എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് സ്ഥിരം സര്‍വീസ് നടത്താനാണ് പദ്ധതി.
Kerala
തൊടുപുഴ: കേരളത്തില്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ കാര്‍ഷിക ഗ്രാമങ്ങളും വരണ്ട ഭൂമിയായി മാറുകയാണ്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് വെള്ളം എത്തിക്കുന്ന വൈഗ ഡാമിലെ ജലനിരപ്പ് നിലവില്‍ ആശങ്കാജനകമാണ്.
മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുമ്പോഴാണ് വൈഗയിലേക്ക് സാധാരണ വെള്ളം കൊണ്ടുപോകുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ മഴക്കുറവ് അനുഭവപ്പെടുന്നതുമൂലം തമിഴ്നാട്ടിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
തേനി, ദിണ്ടിഗല്‍, നിലക്കൊട്ടെ, പെരിയകുളം, മധുര, ഉസ്ലാംപെട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളത്തിനുള്ള ജലം മാത്രമാണ് വൈഗ ഡാമില്‍നിന്ന് നിലവില്‍ തുറന്നുവിടുന്നത്. മുല്ലപ്പെരിയാറില്‍ നിലവില്‍ 112 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 134 അടി വെള്ളമുണ്ടായിരുന്നു. ഇതോടെ കമ്പം, തേനി അടക്കമുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ വരളുകയാണ്.
പുതുകൃഷിയിറക്കാനാകാതെ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ഇതു കേരളത്തിലേക്കുള്ള പച്ചക്കറിവരവ് കുറയാനും കാരണമായേക്കും. വൈഗ ഡാമിലെ വെള്ളത്തെ ആശ്രയിച്ചാണ് തമിഴ്നാട്ടിലെ കാര്‍ഷികമേഖല സജീവമാകുന്നത്.
എന്നാല്‍ 72 അടി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടില്‍ നിലവില്‍ 33 അടി വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 64 അടി വെള്ളമുണ്ടായിരുന്നു. സമീപകാലയളവിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവില്‍ വൈഗഡാമിലേത്. ഇനിയും മഴ ലഭിക്കാത്ത സാഹചര്യം തമിഴ്നാട്ടിലെ കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമാക്കും.
മുല്ലപ്പെരിയാര്‍, കുമളി, വരശനാട്, ബോഡിമെട്ട് തുടങ്ങിയ കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
നെല്‍കൃഷിയും പച്ചക്കറിയുമുള്‍പ്പെടെ സമൃദ്ധമായി വളരേണ്ട കാലയളവിലാണ് ഇവിടത്തെ കൃഷിയിടങ്ങള്‍ ഇത്തവണ വറ്റിവരണ്ടു കിടക്കുന്നത്. ഇത് കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മാറുമോയെന്ന ആശങ്കയാണ് ഉയരുന്നത്.
Kerala
കൊച്ചി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) നിശ്ചയിക്കുന്നതുസംബന്ധിച്ച് കേരളം നൽകിയ റിപ്പോർട്ടും നിർദേശങ്ങളും കേന്ദ്രം വെട്ടി. കൂടുതൽ ജനവാസ മേഖലകൾ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്നതുൾപ്പടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഇഎസ്എ കരട് വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പ്രദേശമാകുമെന്ന 2024ലെ കരടിന്റെ ആവർത്തനമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപനത്തിലുമുള്ളത്.
2024ലെ കരട് വിജ്ഞാപനത്തിനുശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ഇഎസ്എയിൽനിന്ന് ജനവാസ മേഖലകള്‍ ഉൾപ്പെടെ 1300 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്നും ബാധകമാകുന്ന വില്ലേജുകളുടെ എണ്ണം 98 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ആ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. അന്നു കേന്ദ്രം നിയോഗിച്ച ഉന്നതാധികാര സമിതിയുമായി മുഖ്യമന്ത്രി നേരിട്ടു ചർച്ച നടത്തി കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും അറിയിച്ചതാണ്. ഇതു സംബന്ധിച്ചും കേരളം തയാറാക്കിയ കീഹോൾ മാർക്കപ് ലാംഗ്വേജ് (കെഎംഎൽ) രേഖകളും ഇഎസ്എ അതിർത്തി നിർദേശങ്ങളും കേന്ദ്രത്തിനു കൈമാറി.
2024 ജൂലൈ 31ന് പുറത്തിറക്കിയ ഇഎസ്എ കരട് നോട്ടിഫിക്കേഷന്റെ കാലവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പുതിയ വിജ്ഞാപനം തയാറാക്കിയത്.
കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുന്ന കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്ററിൽ 1500 ചതുരശ്ര കിലോമീറ്റർ (ഏകദേശം 3.7 ലക്ഷം ഏക്കർ) എങ്കിലും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളുമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇഎസ്എ സംബന്ധിച്ചു നേരത്തേയുള്ള കരടുകളിൽനിന്ന് വ്യത്യസ്തമായി പരാതികളോ നിർദേശങ്ങളോ അറിയിക്കാനുള്ള 60 ദിവസം കഴിഞ്ഞാൽ എന്നു വേണമെങ്കിലും വിജ്ഞാപനം അന്തിമമാകുമെന്ന പ്രത്യേക അറിയിപ്പും ഇക്കുറിയുണ്ട്. ജൂലൈ 27നാണ് വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
അന്നുമുതൽ ആറു മാസത്തിനുള്ളിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നേരത്തേ നൽകിയിട്ടുള്ള തടസവാദങ്ങളിലും നിർദേശങ്ങളിലും ഗൗരവതരമായ കേന്ദ്രപരിഗണന ഉണ്ടായില്ലെങ്കിൽ കരട് വിജ്ഞാപനം കാര്യമായ മാറ്റങ്ങളില്ലാതെതന്നെ നിയമപരമായി അന്തിമവിജ്ഞാപനമാകും.
സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് ഇഎസ്എയിൽ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടില്ലെന്ന് ഉറപ്പാക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഭാഗിക വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസമായി നിയന്ത്രണ അറിയിപ്പ് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കേരളത്തിലെ പവർ കട്ട് ഒഴിവായേക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഇന്ന് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
കേന്ദ്ര പൂളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നതിനാലാണ് നിയന്ത്രണം മാറിയതെന്ന് കെഎസ്ഇബി ചെയർമാൻ അറിയിച്ചത്. എൽനിനോ പ്രതിഭാസമാണ് കേരളത്തിൽ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും കെഎസ്ഇബി പറഞ്ഞിരുന്നു.
അതേസമയം എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയോടെയുള്ള ഡ്രോൺ നിരീക്ഷണ സംവിധാനം നിലവിൽ വരുന്നു. ഇതിന്റെ ഭാഗമായി തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നടപ്പിലാക്കുന്ന പൈലറ്റ് പ്രോജക്ടിന്റെ ട്രയൽ റൺ നടത്തി. രാജ്യത്ത് ആദ്യമായാണ് ജയിൽ സുരക്ഷയ്ക്കായി ഇത്തരത്തിലുള്ള അത്യാധുനിക സംവിധാനം പരീക്ഷിക്കുന്നത്.
സെൻട്രൽ ജയിൽ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ എന്നിവ ഉൾപ്പെടുന്നതാണ് വിയ്യൂർ ജയിൽ കോംപ്ലക്സ്. ഇവിടെ മതിലുകളില്ലാത്ത ഭാഗങ്ങളും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളും നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാലാണ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തുന്നത്. മരങ്ങൾക്കും മതിലുകൾക്കും മുകളിലൂടെ ജയിലിനുള്ളിലേക്ക് ലഹരിമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ എറിയുന്നത് പെട്ടെന്ന് കണ്ടെത്താൻ ഡ്രോണുകൾക്ക് സാധിക്കും.
കൂടാതെ തടവുകാരുടെ ജയിൽ ചാട്ട ശ്രമങ്ങളും മറ്റ് നിയമവിരുദ്ധ നീക്കങ്ങളും അതിവേഗം തിരിച്ചറിയാൻ ഇതിലൂടെ കഴിയും. വിയ്യൂർ ജയിലിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം ഈ സംവിധാനം ഘട്ടംഘട്ടമായി കേരളത്തിലെ മറ്റ് പ്രധാന ജയിലുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: നിര്‍മിതബുദ്ധി, നൂതന സാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടു ഐബിഎസ് സോഫ്റ്റ്വേര്‍ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി കൊച്ചി ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലോകമെമ്പാടും വിജ്ഞാന വിസ്ഫോടനമാണു നടക്കുന്നത്. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്‍മിതബുദ്ധി മാറുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എഐ ഡാഷ് ബോര്‍ഡിന്റെ സഹായത്തോടെ നിക്ഷേപപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചുകഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്‍മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യ ക്കൊപ്പം സമൂഹവും സര്‍ക്കാരും മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു .
ഐടി സെക്രട്ടറി സീറാം സാംബശിവറാവു, ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വേര്‍ സിഇഒ സൊമിത് ഗോയല്‍, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുര്‍ റഹ്മാന്, എപിഎഎക്സ് പാര്‍ട്ണര്‍ ഇന്ത്യാ മേധാവി ഹര്‍ജോത് ദാലിവാള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Business
കൊച്ചി: ലോകകപ്പ് ആവേശത്തില്‍ കേരളം ചെലവഴിച്ചത് 35 കോടി രൂപ. ജഴ്സി, ഫ്ലക്സ് പ്രിന്റിംഗ് എന്നിവയ്ക്കായാണു സംസ്ഥാനത്തെ ഫുട്ബോള്‍ ആരാധകര്‍ ഇത്രയധികം രൂപ ചെലവാക്കിയത്.
ഫ്ലക്സ് പ്രിന്റിംഗില്‍ മാത്രം 25 കോടിയോളം രൂപയുടെ കച്ചവടം നടന്നപ്പോള്‍ ജഴ്സി വില്പനയില്നിന്ന് 10 കോടിയോളം രൂപയാണു ലഭിച്ചത്. സ്കൂളുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം ജഴ്സി ഡേ സംഘടിപ്പിച്ചതും ഇക്കുറി ജഴ്സി വില്പന കുതിച്ചുയരാന്‍ കാരണമായെന്ന് വ്യാപാരികള്‍ പറയുന്നു.
വടക്കന്‍ ജില്ലകളിലാണ് ഭൂരിഭാഗം കച്ചവടവും നടന്നത്. ജഴ്സി വില്പനയില് നിന്നുള്ള അഞ്ചു കോടി മലപ്പുറം ജില്ലയില്‍നിന്നു മാത്രമാണെന്ന് സ്പോട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എ. ചെന്താമരാക്ഷന് പറഞ്ഞു.
ആരാധകരുടെ ഫ്ലക്സ് യുദ്ധമാണ് കച്ചവടം കൂടാന്‍ കാരണമായത്. വലിയതോതില്‍ ഫ്ലക്സുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ ഇവ പ്രകൃതിക്കു ദോഷം വരാതെ കച്ചവടക്കാര്‍ തിരികെയെടുക്കുന്ന കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ ക്ലീന്‍ കേരള കമ്പനിക്കു കൈമാറി പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്ന് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ മാടവന പറഞ്ഞു. പുതുതലമുറയ്ക്ക് ഫുട്ബോളിനോടു പ്രിയം വര്‍ധിച്ചതോടെ വരും വര്‍ഷങ്ങളില്‍ വിറ്റുവരവ് വര്‍ധിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
ജഴ്സി: ടോപ്പ് റാങ്കിൽ അര്‍ജന്റീന
അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ ജഴ്സിക്കായിരുന്നു വന്‍ ഡിമാന്‍ഡ്. ഇതില്‍ അര്‍ജന്റീന ജഴ്സിക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത്. ടീമിന്റെ മൂന്ന് ജഴ്സിയും വലിയതോതില്‍ വിറ്റഴിഞ്ഞെങ്കിലും കൂടുതല്‍ ആളുകളും സ്വന്തമാക്കിയത് ഹോം ജഴ്സിയും എവേ ജഴ്സിയുമാണ്. അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ 19ന് സംസ്ഥാനത്തുടനീളം നടന്ന വലിയ വില്പനയാണു 10 കോടി കച്ചവടത്തിലേക്ക് എത്തിച്ചത്. അര്‍ജന്റീന കഴിഞ്ഞാല്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജഴ്സിയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്. ഫൈനല്‍ ദിവസം സ്പെയ്ന്‍ ടീമിന്റെ ജഴ്സിക്കും ഡിമാന്‍ഡ് കൂടി. മലപ്പുറത്തിനുപുറമെ തൃശൂര്‍, കോഴിക്കോട് ജില്ലകളാണ് ഏറ്റവുമധികം ജഴ്സി വില്പന നടന്ന മറ്റു ജില്ലകള്‍.
25 കോടിയുടെ ഫ്ലക്സ്
ആരാധക ആവേശം ഫ്ലക്സ് രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഒന്നര മാസത്തിനിടെ സംസ്ഥാനത്തു 25 കോടി രൂപയുടെ ഫ്ലക്സ് പ്രിന്റിംഗാണു നടന്നത്. ഏറ്റവും വലിയ ഫ്ലക്സ് സ്ഥാപിക്കുന്നത് ടീം ആരാധകരുടെ അഭിമാന പ്രശ്നമായതോടെയാണ് ഇക്കുറി ഫ്ലക്സ് പ്രിന്റിംഗ് കുതിച്ചുയര്‍ന്നത്. വടക്കൻ ജില്ലകള്‍ തന്നെയാണ് ഇതിലും മുന്നിലെത്തിയത്.
Leader Page
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2024ലെ ജനന-മരണ കണക്കുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആകെ ജനസംഖ്യ 357.58 ലക്ഷം ആണ്. ഇതിൽ 171.56 ലക്ഷം പുരുഷൻമാരും 186.02 ലക്ഷം സ്ത്രീകളുമാണ്. പതിവുപോലെ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ മുന്നിട്ടു നില്ക്കുന്നു.
2023ൽ 3,93,231 കുട്ടികൾ ജനിച്ചപ്പോൾ 2024ൽ അത് 3,44,766 ആയി കുറഞ്ഞു. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെങ്കിലും 2024ൽ ആകെ ജനിച്ചതിൽ 50.78% ആൺകുട്ടികളും 49.22% പെൺകുട്ടികളുമായിരുന്നു. ആൺ-പെൺ അനുപാതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024ൽ 969 എന്നായി മാറിയിട്ടുണ്ട്. ഇത് ഏറ്റവും ഉയർന്നു നില്‍ക്കുന്നത് കണ്ണൂർ ജില്ലയിലാണ് (986) കുറവ് കോട്ടയത്തും (950).
കേരളത്തിലെ ജനന നിരക്ക് 2023ൽ 11.06 ആയിരുന്നത് 2024 ആയപ്പോൾ 9.64 കുറഞ്ഞു. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 1.42 കുറവ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തി. മുൻവർഷങ്ങളിലും കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുകയായിരുന്നു. മുൻ വർഷത്തേതുപോലെതന്നെ ജനന നിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് 2024ലും ആലപ്പുഴയിലാണ് 5.28.
കൂടിയ ജനന നിരക്ക് ഇത്തവണയും മലപ്പുറം ജില്ലയിലാണ് 15.16. കേരളത്തിന്റെ ആകെ ജനനനിരക്ക് 9.64 ആണ്. ഇതിനേക്കാൾ വളരെ കൂടിയ നിരക്കാണ് മലപ്പുറത്തേത്. ആലപ്പുഴയിൽ സംസ്ഥാന നിരക്കിനേക്കാൾ 4.38ന്റെ കുറവ് രേഖപ്പെടുത്തുന്നു. കേരളത്തിലെ കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന മലപ്പുറവും തമ്മിലുള്ള വ്യത്യാസം 9.88 ആണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2023ൽ 1.35 ആയിരുന്നത് 2024ൽ 1.19 ആയി കുറഞ്ഞു.
2024ലെ 98.33 % ജനനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടന്നത് എന്നത് കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന്റെ ലക്ഷണമാണ്. കേരളത്തിലെ 43.23 % ജനനവും സിസേറിയനിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2024ൽ ഏറ്റവുമധികം കുട്ടികൾ ജനിച്ചത് മേയിലാണ് (9.49 %), കുറവ് ഡിസംബറിലും (7.68 %). 18.37 % കുട്ടികൾക്ക് ജനനസമയത്ത് തൂക്കക്കുറവ് അനുഭവപ്പെട്ടിരുന്നു.
2023ലേതുപോലെ 2024ലും 25-29 പ്രായപരിധിയിലുള്ള അമ്മമാരാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നല്‍കിയത്. 2010ൽ ജനന നിരക്ക് 15.75 ആയിരുന്നത് 15 വർഷം കൊണ്ട് 9.64 ആയി കുറഞ്ഞിരിക്കുന്നു. ജനനനിരക്കിൽ വലിയ ഒരു കുറവാണ് രേഖപ്പെടുത്തുന്നത്. 2024ൽ കേരളത്തിലെ നഗരങ്ങളിൽ 2,27,986 (66.13 %) ജനിച്ചപ്പോൾ ഗ്രാമങ്ങളിൽ ജനിച്ചവർ 1,16,780 (33.87 %) മാത്രമായിരുന്നു.
മരണക്കണക്ക്
കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 3,04,286 ആയിരുന്നു. എന്നാൽ 2024ൽ അത് 3,13,553 ആയി ഉയർന്നു. 2023ലെ മരണ നിരക്ക് 8.56 ആയിരുന്നത് 2024ൽ 8.77 ആയി വർധിച്ചു. മരണ നിരക്കിൽ മുൻവർഷത്തേക്കാൾ 0.21ന്റെ വർധന രേഖപ്പെടുത്തി. 2022ലേതിനേക്കാൾ മരണനിരക്ക് 2023ൽ കുറവായിരുന്നു, എന്നാൽ 2024ൽ വർധന ഉണ്ടായിരിക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ മരണത്തിൽ പുരുഷൻമാർ മുന്നിട്ടു നില്ക്കുന്നു. 2024ൽ മരിച്ചവരിൽ 54.59 % പേർ പുരുഷൻമാരും 45.40 % പേർ സ്ത്രീകളുമായിരുന്നു.
ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ ജില്ല 2024ലും കോട്ടയമാണ് (12.39). മുൻ വർഷത്തേതുപോലെ മരണനിരക്ക് ഏറ്റവും കുറവ് മലപ്പുറം ജില്ലയാണ് (5.24). ഏറ്റവും ഉയർന്ന ജനന നിരക്കും ഏറ്റവും താഴ്ന്ന മരണ നിരക്കും 2023ലും മലപ്പുറം ജില്ലയിലായിരുന്നു. ശിശു മരണനിരക്ക് കേരളത്തിൽ 2024ൽ 5.03 ആയി കുറയുകയുണ്ടായി. 2023ൽ ഇത് 5.26 ആയിരുന്നു. എന്നാൽ ശിശു മരണനിരക്ക് ആകെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 0.68 % ആയിരുന്നത് 2024ൽ 0.55 % ആയും കുറഞ്ഞിട്ടുണ്ട്.
2023ൽ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി മരിച്ചവവർ ആകെ മരിച്ചവരുടെ 56.12 % ആയിരുന്നു എങ്കിൽ 2024ൽ ഇത് 51.97 % ആയി കുറഞ്ഞു. 2010ലെ മരണനിരക്ക് 6.88 ആയിരുന്നത് 2024 ആയപ്പോഴേക്കും 8.77 ആയി ഉയർന്നിരിക്കുന്നു. 2024ൽ നഗരങ്ങളിൽ മരിച്ചവരുടെ എണ്ണം 1,15,294 (36.77 %) ആയിരുന്നു. ഗ്രാമങ്ങളിൽ ഇത് 1,98,259 (63.23 %) ആണ്. മരണം ഗ്രാമങ്ങളിൽ കൂടിയിരുന്നപ്പോൾ ജനനം നഗരത്തിലാണ് കൂടുതൽ. മരണനിരക്ക് ഏറ്റവും കൂടിയിരുന്നത് ജൂലൈയിലായിരുന്നു, കുറവ് നവംബറിലും.
2024ലെ മരണകാരണങ്ങളിൽ പ്രധാനമായിരുന്നത് ഹൃദയാഘാതവും അർബുദവുമാണ്. 43.07 % പേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ 16.48 % പേർ മരിച്ചത് അർബുദബാധ മൂലമാണ്. ആസ്ത്മയാണ് തൊട്ടുപിന്നിൽ 10.77 %. 5.86 ശതമാനം പേർ ആത്മഹത്യയിലൂടെ മരിച്ചു. റോഡപകടങ്ങളിൽപെട്ടുള്ള മരണം 1.90 % ആണ്.
Kerala
കൊച്ചി: കേരളത്തിന്റെ വ്യവസായ സാധ്യതകള്‍ ആഗോള നിക്ഷേപകരുടെ മുന്നിലെത്തിക്കുകയും വിദേശനിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്നതിന് യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നിക്ഷേപ റോഡ്ഷോകളും ബിസിനസ് സംവാദങ്ങളും സംഘടിപ്പിക്കാന്‍ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇന്‍മെക്ക് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. ഇന്‍മെക്ക് ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീനും സെക്രട്ടറി ജനറല്‍ ഡോ. സുരേഷ്കുമാര്‍ മധുസൂദനനും പ്രതിനിധിസംഘത്തെ നയിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ജിസിസി രാജ്യങ്ങളിലെയും സജീവ ചാപ്റ്ററുകളുടെ ശൃംഖല പ്രയോജനപ്പെടുത്തി കേരളത്തെയും നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും പ്രവാസി ഇന്ത്യന്‍ സമൂഹത്തെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന പാലമായി പ്രവര്‍ത്തിക്കാന്‍ ഇന്‍മെക്ക് സന്നദ്ധമാണെന്നു പ്രതിനിധിസംഘം അറിയിച്ചു.
നിക്ഷേപ റോഡ് ഷോകള്‍, ബിസിനസ് പ്രതിനിധിസംഘങ്ങളുടെ സന്ദര്‍ശനങ്ങള്‍, ബി2ബി കൂടിക്കാഴ്ചകള്‍, നിക്ഷേപക സംഗമങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ ഇന്‍മെക്ക് തയാറാണെന്നും കേരളത്തിന്റെ നിക്ഷേപസാധ്യതകള്‍ പ്രചരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ദുബായും മറ്റ് ജിസിസി രാജ്യങ്ങളും സന്ദര്‍ശിക്കണമെന്ന ക്ഷണവും നല്കി.
Kerala
ചങ്ങനാശേരി: തമിഴ്നാട്ടില്‍നിന്നു ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ പുറത്തേക്കു കടത്തുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് കേരളത്തിലെ നിര്‍മാണ മേഖലയ്ക്കു കനത്ത തിരിച്ചടിയാകുന്നു.
മൂവായിരത്തിലധികം കരിങ്കല്‍ ക്വാറികളുണ്ടായിരുന്ന സംസ്ഥാനത്തിപ്പോള്‍ മുന്നൂറില്‍ താഴെ ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇത്രയും ക്വാറികളില്‍നിന്നു ലഭിക്കുന്ന പാറക്കല്ല് കേരളത്തിലെ നിര്‍മാണത്തിനു തികയുന്നില്ലെന്നാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുകയായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചത് കേരളത്തിനു വലിയ പ്രതിസന്ധിയായിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ സുഗമമായി കേരളത്തിലെത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഈ ഉത്പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.
Kerala
പരവൂര്‍: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ട് പ്രധാന ട്രെയിനുകള്‍ കൂടി അത്യാധുനിക എല്‍എച്ച്ബി കോച്ചുകളിലേക്കു മാറുന്നു.
യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും ആശ്വാസവും പകരുന്ന വലിയ നവീകരണ നടപടിയുമായി ഭാരത റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്.
ഏറെ ജനപ്രിയമായ പാലരുവി എക്സ്പ്രസ്, മധുര-ഗുരുവായൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് നിലവിലുള്ള പരമ്പരാഗത ഐസിഎഫ് കോച്ചുകള്‍ക്ക് പകരം ആധുനിക ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച എല്‍എച്ച്ബി കോച്ചുകള്‍ ഘടിപ്പിക്കുന്നത്.
ട്രെയിനുകള്‍ അപകടത്തില്‍പ്പെടുന്ന സമയങ്ങളില്‍ കോച്ചുകള്‍ പരസ്പരം മുകളിലേക്ക് ഇടിച്ചുകയറുന്നത് പൂര്‍ണമായും തടയാന്‍ സഹായിക്കുന്ന ആന്റി-ടെലിസ്കോപ്പിക് സംവിധാനമാണ് ഈ ജര്‍മന്‍ കോച്ചുകളുടെ പ്രധാന സവിശേഷത.
Business
ജപ്പാൻ ഒസാക്കയിൽ റബറിനു താങ്ങായി കാലാവസ്ഥയും വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങളും. നിക്ഷേപകരും വ്യവസായികളും റബറിൽ തണുപ്പൻ മനോഭാവം പുലർത്തി.
കേരളത്തിൽ ഷീറ്റ് പുതിയ റിക്കാർഡ് സ്ഥാപിച്ചു. ഏലക്ക ഉത്പാദനം കുറയുമെന്ന വിലയിരുത്തൽ ഉയർന്ന വിലയ്ക്ക് വഴിയൊരുക്കാം, ഇറക്കുമതി രാജ്യങ്ങൾ ലേല കേന്ദ്രങ്ങളിലെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അന്തർസംസ്ഥാന ഇടപാടുകാരും ഊഹക്കച്ചവടക്കാരും കിണഞ്ഞ് ശ്രമിച്ചിട്ടും കുരുമുളകിനെ തളർത്താനായില്ല. ചിങ്ങത്തിലെ വൻ ഡിമാൻഡിൽ കൊപ്രയാട്ട് മില്ലുകാർ പ്രതീക്ഷ നിലനിർത്തിയതോടെ വെളിച്ചെണ്ണ ചൂടുപിടിക്കുന്നു.
റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ നിക്ഷേപകർ സ്വീകരിച്ച തണുപ്പൻ മനോഭാവത്തിനിടയിൽ കർഷക രക്ഷയ്ക്ക് കാലാവസ്ഥയും ഫോറെക്സ് മാർക്കറ്റിൽ യെന്നിന്റെ മൂല്യത്തകർച്ചയും തുണയായി. ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ സാങ്കേതികമായി സെല്ലിംഗ് മൂഡിലേക്ക് പ്രവേശിച്ചതിനാൽ സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളും ഇടപാടുകാർ പുതിയ ബാധ്യതകളിൽ നിന്നും അൽപ്പം വിട്ടുനിന്നത് വിപണിയുടെ അടിത്തറ അല്പം ദുർബലമാക്കി.
വാരാരംഭത്തിൽ തായ്ലൻഡിലെ ശക്തമായ മഴ ഷീറ്റ് ലഭ്യതയ്ക്ക് കാലതാമസമുണ്ടാകുമെന്നു ഭയന്ന് ഊഹക്കച്ചവടക്കാർ വില്പനകൾ തിരിച്ചുപിടിക്കാൻ മത്സരിച്ചത് ജപ്പാനിൽ റബറിനെ 418 യെന്നിൽനിന്ന് 435ലേക്ക് ഉയർത്തി. 50 ദിവസങ്ങളിലെ ശരാശരിയായ 422ലെ പ്രതിരോധം തകർത്താൽ 433 – 438 യെൻ വരെ മുന്നേറാമെന്നു മുൻ ലക്കം നൽകിയ സൂചന ഇതിനിടയിൽ വിപണി ശരിവച്ചു. അതേസമയം പിന്നിട്ട മൂന്നാഴ്ചകളിൽ സൂചിപ്പിച്ച 422ലെ പ്രതിരോധത്തിനു മുകളിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല, ഇടപാടുകാർ ലാഭമെടുപ്പിനു പ്രകടിപ്പിച്ച തിടുക്കത്തിൽ 418ലേക്ക് വാരാന്ത്യം ഇടിഞ്ഞു.
പുതിയ സാഹചര്യത്തിൽ ജപ്പാനീസ് റബറിൽ 422 - 435 യെന്നിൽ പ്രതിരോധം. ഇത് മറികടക്കാനായാൽ 478 യെൻ വരെ കുതിക്കാം. ആദ്യ പ്രതിരോധ മേഖലയിൽ കാലിടറിയാൽ റബർ 410-400 യെന്നിലേക്ക് വീണ്ടും പരീക്ഷണങ്ങൾ നടക്കും. 400 യെന്നിലെ നിർണായക താങ്ങ് നിലനിൽക്കുവോളം ഉത്പാദക രാജ്യങ്ങൾക്ക് ആശങ്ക വേണ്ട.
തായ്ലൻഡ് അടക്കമുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ റബർ ടാപ്പിംഗ് വൈകാതെ ശക്തമാക്കും. ബാങ്കോക്കിൽ റബർ കിലോ 287 രൂപയിൽ നിന്നും 293 രൂപ വരെ കയറിയ ശേഷം 288ലാണ്. തൊട്ട് മുൻവാരവും ക്ലോസിംഗിൽ 288 രൂപയിലെ പ്രതിരോധം തകർക്കാനാവാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ആഗോള ക്രൂഡ് ഓയിൽ വില ഉയരുന്നത് കൃത്രിമ റബർ വിലയും ഉയർത്തും, ഇത് സ്വാഭാവിക റബറിനു താങ്ങാകും.
ഇന്ത്യൻ ടയർ നിർമാതാക്കൾ കൊച്ചി, കോട്ടയം വിപണികളിലെ ഷീറ്റ് ക്ഷാമത്തിൽ നട്ടം തിരിയുന്നു. നാലാം ഗ്രേഡ് കിലോ 280 രൂപയിൽ നിന്നും 283 രൂപ വരെ ഉയർത്തിയെങ്കിലും ക്ലോസിംഗിൽ 280ലാണ്. അഞ്ചാം ഗ്രേഡ് 276 രൂപയിലും. ഒട്ടുപാൽ നാലു രൂപ ഉയർന്ന് 184 രൂപയിലെത്തി. ലാറ്റക്സ് 172ൽനിന്നു 177 രൂപയായും വർധിച്ചു. റെയിൻ ഗാർഡ് ഇട്ടതോട്ടങ്ങളിൽ വെട്ട് നടക്കുന്നുണ്ടെങ്കിലും പകൽ ഉയർന്ന താപനില അനുഭവപ്പെടുന്നത് മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങാൻ ഇടയാക്കി.
ഏലത്തോട്ടങ്ങൾ പരുങ്ങലിൽ
കാലവർഷത്തിനിടയിൽ അപൂർവം മാത്രം സംഭവിക്കുന്ന ഉയർന്ന പകൽ താപനില മൂലം ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളുടെ സ്ഥിതി പരുങ്ങലിൽ. എൽ - നിനോ കാലാവസ്ഥ പ്രതിഭാസത്തിനിടയിൽ മഴയുടെ ലഭ്യത കുറഞ്ഞത് കാർഷിക മേഖലയിൽ ആശങ്കപരത്തി. സാധാരണ കാലവർഷത്തിന്റെ വരവ് ആഘോഷമാക്കി ഓഗസ്റ്റിൽ ഏലത്തോട്ടങ്ങളിൽ ബംപർ വിളവെടുപ്പിന് അവസരം ലഭിച്ചിരുന്നു. എന്നാൽ, ഇക്കുറി മഴ ചതിച്ചതോടെ കർഷകർ പ്രതിസന്ധിലായി. പല തോട്ടങ്ങളിലും യഥാസമയം വള പ്രയോഗങ്ങൾക്ക് പോലും അവസരം ലഭിച്ചില്ല. ചില തോട്ടങ്ങൾ കീടബാധ ആക്രമണങ്ങളും വ്യാപകമായി. മുന്നിലുള്ള മാസങ്ങളിൽ ഉത്പാദനം ചുരുങ്ങാൻ ഇടയുണ്ട്.
ഓഗസ്റ്റ്-ഒക്ടോബറിലെ ഉത്തരേന്ത്യൻ ഉത്സവ ഡിമാൻഡും ചരക്ക് ക്ഷാമവും നിലവിലെ കിലോ 3001 രൂപയിൽ നിന്നും ഏലത്തെ 3500-4000 വരെ ഉയർത്താം. ദക്ഷിണേന്ത്യൻ ഏലത്തോട്ടങ്ങൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ മുൻനിർത്തി അറബ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ എത്തി.
കാപ്പി വില ഉയർന്നേക്കും
രാജ്യാന്തര കാപ്പി വില ഉയരാൻ സാധ്യത. കാപ്പി ഉത്പാദനത്തിലും കയറ്റുമതിയിലും മുന്നിലുള്ള ബ്രസീലിൽ വിളവ് ചുരുങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. കനത്ത മഴയിൽ വിളവെടുപ്പ് വേണ്ട വിധം പൂർത്തിയാക്കാനായില്ല. നിലവിൽ എൽ - നിനോ പ്രതിഭാസത്തെ തുടർന്നു പകൽ താപനില ഉയർന്നത് അടുത്ത സീസണിൽ അറബിക്ക കാപ്പിയുടെ ഗുണനിലവാരത്തെയും വിളവിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് ബ്രസീലിയൻ കർഷകർ. അടുത്ത സീസണിൽ വിളവ് ഇരുപത് ശതമാനം വരെ കുറയാം.
ദക്ഷിണേന്ത്യയിൽ കാപ്പി ഉത്പാദനം കഴിഞ്ഞ സീസണിനേക്കാൾ ഉയരുമെന്നാണ് കർണാടകത്തിലെ വൻകിട തോട്ടങ്ങളിൽനിന്നുള്ള സൂചന. കേരളത്തിൽ റോബസ്റ്റ, അറബിക്ക കാപ്പി ഉത്പാദനവും വർധിക്കാം. വയനാടൻ കാപ്പി പരിപ്പ് 38,500 രൂപയിലും ഉണ്ട കാപ്പി 54 കിലോ 11,700 രൂപയിലുമാണ്.
വില ഉയർന്ന് കറുത്തപൊന്ന്
ഉത്തരേന്ത്യൻ വ്യവസായികൾ ചുളു വിലയ്ക്ക് കുരുമുളക് കൈക്കലാക്കാൻ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ വാരത്തിന്റെ രണ്ടാം പകുതിയിൽ അവർ നിരക്ക് ഉയർത്തി. ഹൈറേഞ്ചിൽ നിന്നും മറ്റ് ഭാഗങ്ങളിൽനിന്നും ടെർമിനൽ മാർക്കറ്റിലേക്കുള്ള നാടൻ മുളക് വരവ് കുറഞ്ഞു. അൺഗാർബിൾഡ് കുരുമുളക് 69,600 രൂപയിൽനിന്നും 70,000 രൂപയായി. ഗാർബിൾഡ് 73,000 രൂപയിലുമാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 7650 ഡോളർ. ഇന്തോനേഷ്യ 6600 ഡോളറിനും ബ്രസീൽ 6000 ഡോളറിനും വിയറ്റ്നാം 6200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
വെളിച്ചെണ്ണ പ്രതീക്ഷയിൽ
ചിങ്ങത്തിലെ വൻ ഡിമാൻഡ് മുന്നിൽകണ്ട് കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയിൽ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നു. തമിഴ്നാട്ടിലെ കൊപ്രയാട്ട് വ്യവസായികൾ കനത്തതോതിൽ എണ്ണ ശേഖരിച്ചിട്ടുള്ളതായാണ് അവിടെ നിന്നുള്ള രഹസ്യ വിവരം. കൊച്ചിയിൽ വെളിച്ചെണ്ണ 22,500 രൂപയിൽ നിന്ന് 23,000 രൂപയായി.
കൊപ്ര 500 രൂപയുടെ മികവിൽ 14,200 രൂപയിലെത്തി. മുൻ വാരം സൂചന നൽകിയതാണു കർക്കടകത്തിൽ വിപണിയെ 23,000നു മുകളിൽ പിടിച്ചുനിർത്താനായാൽ ചിങ്ങത്തിൽ വെളിച്ചെണ്ണയെ 25,000 കടത്തുകയാണ് അവരുടെ ലക്ഷ്യമെന്ന്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വലിയ രീതിയിലുള്ള അഴിച്ചുപണിയുമായി സർക്കാർ. ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തിന് കയർ വകുപ്പിന്റെ ചുമതല കൂടി നൽകി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫിന് ആയുഷ് വകുപ്പിന്റെയും ഡൽഹിയിലെ കേരള റസിഡന്റ് കമ്മീഷണർ പുനീത് കുമാറിന് സംസ്ഥാനാന്തര ജല വിഷയങ്ങളുടെയും അധികച്ചുമതല നൽകി.
എസ്.സുഹാസിന് ജലവിഭവ വകുപ്പിനൊപ്പം ഭവന വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയുടെയും കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കെഐഐഡിസി) മാനേജിംഗ് ഡയറക്ടറുടെയും അധികച്ചുമതല ഉണ്ടായിരിക്കും. എൻ.പ്രശാന്ത് സ്പോർട്സ്, യുവജനകാര്യ, മ്യൂസിയം, മൃഗശാല, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായി സ്വതന്ത്ര ചുമതല വഹിക്കും.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി.ധർമലശ്രീ തദ്ദേശ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായി. സിവിൽ സപ്ലൈസ് കമ്മിഷണർ കെ.ഹിമയ്ക്കാണ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല. സുഫിയാൻ അഹമ്മദ് നഗരകാര്യ ഡയറക്ടറായി. പഞ്ചായത്ത് ഡയറക്ടർ അപൂർവ ത്രിപാഠി ഇൻഫർമേഷൻ കേരള മിഷൻ പ്രോജക്ട് ഡയറക്ടറുടെ അധികച്ചുമതല വഹിക്കും.
ജല അഥോറിറ്റി മാനേജിംഗ് ഡയറക്ടർ കെ.ഇമ്പശേഖർ സാംസ്കാരിക വകുപ്പ് ഡയറക്ടറാകും. ഇദ്ദേഹത്തിനു സഹകരണ റജിസ്ട്രാറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്. സഹകരണ റജിസ്ട്രാർ എസ്.പ്രേംകൃഷണൻ ജലവിഭവ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാകും. കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ കെഎഎസ്ഇയുടെ അധികച്ചുമതല വഹിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐഡിഎസ്എഫ്എഫ്കെ) സെപ്റ്റംബർ 25 മുതൽ 30വരെ തിരുവനന്തപുരത്ത് നടക്കും.
കൈരളി, ശ്രീ, നിള തിയറ്ററുകളിലായാണ് മേള നടക്കുക. മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മേളയിലേക്ക് ഇതിനകം 1741 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച സൃഷ്ടികൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അനിമേഷൻ, മ്യൂസിക് വീഡിയോ, കാന്പസ് ഫിലിംസ്, ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായി സിനിമകളുടെ മൂല്യനിർണയത്തിനും തെരഞ്ഞെടുപ്പിനുമായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.
ഓസ്കാർ ക്വാളിഫയിംഗ് ഫെസ്റ്റിവൽ പദവിയാണ് ഐഡിഎസ്എഫ്എഫ്കെയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരമെന്നു മന്ത്രി പറഞ്ഞു. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി പുരസ്കാരങ്ങളുടെ (ഓസ്കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാൻ അർഹത ലഭിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ജിഎസ്ടി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് പുറത്ത്. ഓപറേഷൻ സ്ട്രോംലൈറ്റ് എന്ന പേരിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
കൃത്യസമയത്ത് പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കാതെ നികുതി വെട്ടിക്കുന്ന 38 ബാർ ഹോട്ടലുകളിലാണ് ജിഎസ്ടി സംഘം ഒരേസമയം പരിശോധന നടത്തിയത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം 70.73 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.06 കോടി രൂപയുടെ നേരിട്ടുള്ള നികുതി വെട്ടിപ്പും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങളിൽ നിന്ന് മുൻവർഷങ്ങളിലെ ഇടപാടുകൾ സംബന്ധിച്ച ഡിജിറ്റൽ രേഖകളും ഫയലുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കുന്നതോടെ വെട്ടിപ്പിന്റെ യഥാർത്ഥ ആഴം ഇനിയും കൂടുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
Kerala
കൊച്ചി: ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭം, ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന് (ഐഎസ്ഐ), സ്റ്റഡി ഇന്‍ കേരള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിക്കുകയും വേണം.
യുവാക്കള്‍ക്കു കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും സംരംഭങ്ങള്‍ തുടങ്ങാനും ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. എം. ടോം, ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, അഡ്വൈസര്‍ ഡോ. ഈശ്വരന് അയ്യര്‍, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് പ്രഫ. വേണു രാജാമണി, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത എന്നിവര്‍ പ്രസംഗിച്ചു.