x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐ.പി. ബിനുവിനും അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കും ജാമ്യം

കൊച്ചി ബ്യൂറോ
Published: August 6, 2026 12:53 PM IST | Updated: August 6, 2026 12:53 PM IST

ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചപ്പോൾ (File photo)

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒരു പ്രതിക്ക് കൂടി ജാമ്യം. സിപിഎം പാളയം സെക്രട്ടറി ഐ.പി. ബിനു ഉള്‍പ്പെടെ ആറു പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു. കുറ്റകൃതൃത്തില്‍ നേരിട്ടു പങ്കെടുത്ത പ്രതികളില്‍ ഒരാളാണ് ബിനു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഐ.പി. ബിനു.

കേസില്‍ ഇതുവരെ 24 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ആകെയുള്ള രണ്ടു പ്രതികളില്‍ 23 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു പ്രതിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. സര്‍ക്കാരും ഇഡിയും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.

അന്വേഷണം അവസാനഘട്ടത്തിലാണ്, തെളിവുകള്‍ പൂര്‍ണമായും കണ്ടെടുത്തിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രണം നടന്നത്, ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം, അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.

എന്നാല്‍ 60 ദിവസത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയാണ് എന്ന കാര്യം പരിഗണിച്ചാണ് ആറു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചിരിക്കുന്നത്. മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Tags : ED Officials Attack Bail CPIM Kerala

Recent News

Corehub Up