കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയന്ത്രണം യുഎസ് പ്രസിഡന്റ് ട്രംപിന്റെ കൈയിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ 35 ലക്ഷം രേഖകൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
അതിന്റെ താക്കോൽ ട്രംപിന്റെ പക്കലാണ്. മോദിയെക്കുറിച്ചുള്ള എല്ലാ സത്യങ്ങളും എപ്സ്റ്റീൻ ഫയലുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ട്രംപിന് ഇതറിയാം. മോദിയുടെ ഭാവി ഇപ്പോൾ ട്രംപിന്റെ കൈകളിലാണെന്നും മുർഷിദാബാദിലെ തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽ ആരോപിച്ചു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും ചെറുകിട വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ പറഞ്ഞു.
ബിജെപിയും ആർഎസ്എസും അവരുടെ വെറുപ്പിന്റെ ചിന്തകൾകൊണ്ട് ഭരണഘടനയെ നശിപ്പിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
Tags : Trump controlling Modi Rahul Gandhi