കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് ഭരണ മാറ്റത്തിന്റെ ശക്തമായ സൂചനയാണെന്ന് അമിത് ഷാ പറഞ്ഞു.
ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് കണ്ടത്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനം വലിയ ഉത്സാഹമാണ് കാട്ടിയത്. നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരും. മമത ബാനർജിക്ക് ഇനി നിലനിൽപില്ല.
രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തും ആദ്യഘട്ടത്തിൽ 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും മമതയുടെ നുണകൾക്ക് ഇനി ആയുസില്ലെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീസുരക്ഷ എന്തെന്ന് ഇനി ബംഗാൾ തിരിച്ചറിയും. മണ്ണിന്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി. പതിനായിരം കോടിരൂപയുടെ അഴിമതിയാണ് മമതയുടെ കാലത്ത് നടന്നത്.
അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടും നുഴഞ്ഞു കയറ്റക്കാരെ തടയും ഭൂമി കൈയേറ്റം തടയും കടന്നു ചെല്ലാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി ആ ആത്മവിശ്വാസമാണ് ബംഗാളിലുമുള്ളത് പോളിംഗ് ശതമാനത്തിലെ വർധന ഭരണ വിരുദ്ധ വികാരമെന്ന് വ്യക്തമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Tags : assembly election west bengal union home minister amit shah bjp