x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസികെ മന്ത്രിസഭയിൽ ചേരുന്നതിൽ തെറ്റില്ല; എഐഎഡിഎം.കെ വന്നാൽ പിന്തുണ പുനഃപരിശോധിക്കുമെന്ന് സിപിഎം


Published: May 20, 2026 11:36 PM IST | Updated: May 20, 2026 11:36 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിൽ വിസികെ ചേരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം. സഖ്യകക്ഷികൾ ഭരണത്തിന്‍റെ ഭാഗമാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മന്ത്രിസഭയിലേക്ക് പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ എംഎൽഎമാരെ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി വിജയ് നീക്കം നടത്തിയാൽ സർക്കാരിന് നൽകുന്ന പിന്തുണ ഇടതുപക്ഷ പാർട്ടികൾ പുനഃപരിശോധിക്കുമെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.

ടിവികെ സർക്കാരിനെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന വി.സി.കെ മന്ത്രിസഭയുടെ ഭാഗമാകാൻ തീരുമാനിച്ചാൽ അതിൽ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. ഓരോ പാർട്ടിക്കും അവരുടെ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ അവകാശമുണ്ട്. എന്നാൽ, എഐഎഡിഎം.കെയിലെ അംഗങ്ങളെ മന്ത്രിമാരാക്കാൻ സർക്കാർ തുനിഞ്ഞാൽ ഇടതുപക്ഷത്തിന് മുന്നണിയിൽ തുടരാനാകില്ല.

അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ടിവികെ സർക്കാരിന് പുറത്തുനിന്ന് നൽകുന്ന പിന്തുണ പിൻവലിക്കുന്നതിനെക്കുറിച്ച് സിപിഎമ്മും സിപിഐയും ആലോചിക്കേണ്ടി വരും. വിജയ് മന്ത്രിസഭയിലേക്ക് കോൺഗ്രസ് പ്രതിനിധികൾ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, മറ്റ് സഖ്യകക്ഷികളുടെ പങ്കാളിത്തത്തെച്ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചർച്ചകൾ കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ നിർണായക പ്രതികരണം.

 

 

Tags : CPM Tamil Nadu Latest News

Recent News

Corehub Up