ക്രിസ്മസ് അവധി: ട്രെയിനുകളിൽ ടിക്കറ്റില്ല; സ്പെഷൽ ട്രെയിൻ വേണമെന്ന് ആവശ്യം
Thursday, November 1, 2018 10:24 PM IST
ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ കിട്ടാനില്ല. ക്രിസ്മസിന് രണ്ടുമാസത്തോളം ശേഷിക്കേ ഡിസംബർ 22, 23, 24 തീയതികളിലെ ട്രെയിനുകളെല്ലാം വെയ്റ്റിംഗ് ലിസ്റ്റിലാണ്. നാട്ടിലേക്ക് ഇനിയും തിരക്ക് കൂടുമെന്നതിനാൽ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കേരള, കർണാടക ആർടിസികൾ അവധിക്ക് ഒരു മാസം മുന്പ് മാത്രമേ റിസർവേഷൻ ആരംഭിക്കുകയുള്ളൂ. പതിവ് ബസുകളിൽ ടിക്കറ്റുകൾ തീരുന്ന മുറയ്ക്ക് ഇരുആർടിസികളും സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കും. ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യത്തിൽ സ്പെഷൽ ബസുകളാണ് മലയാളികൾക്ക് ആശ്വാസം. ക്രിസ്മസ് തിരക്ക് മുതലെടുത്ത് സ്വകാര്യബസുകൾ നേരത്തെ തന്നെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഇവ അമിതമായ നിരക്കാണ് ഈടാക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. വരുംദിവസങ്ങളിൽ നിരക്ക് വീണ്ടും ഉയരാനാണ് സാധ്യത.

ഇത്തവണ ക്രിസ്മസ് അവധി ചൊവ്വാഴ്ച ആയതിനാൽ തിങ്കളാഴ്ച അവധിയെടുത്താൽ നാലുദിവസം അവധി ലഭിക്കുമെന്നതിനാൽ നിരവധിപ്പേരാണ് നാട്ടിലേക്ക് പോകാനിരിക്കുന്നത്.