x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓസ്ട്രേലിയ x ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം


Published: November 20, 2025 10:53 PM IST | Updated: November 20, 2025 10:53 PM IST

പെര്‍ത്ത്: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐതിഹാസിക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയായ ആഷസിന് ഇന്നു തുടക്കം. ഓസ്‌ട്രേലിയ അവരുടെ മുഴുവന്‍ കരുത്തുമായല്ല ഇറങ്ങന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ അഭാവത്തിലാണ് കംഗാരുക്കള്‍ പരമ്പര തുടങ്ങുക. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും ജിയൊഹോട്ട്സ്റ്റാറിലും മത്സരം തത്സമയം ലഭിക്കും.

ഇംഗ്ലണ്ട് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇതുവരെ കളിച്ചിട്ടില്ല. അതേസമയം, ഓസ്‌ട്രേലിയ ഇവിടെ കളിച്ച അഞ്ച് ടെസ്റ്റില്‍ നാലിലും ജയിച്ചു. 2015നുശേഷം ഇംഗ്ലണ്ടിന് ആഷസ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2017-18 മുതല്‍ ആഷസ് ട്രോഫി ഓസ്‌ട്രേലിയയുടെ കൈവശമാണ്. 2023ലെ അവസാന പരമ്പര 2-2 സമനിലയില്‍ കലാശിച്ചിരുന്നു. പരിക്കില്‍ ക്ഷയിച്ച ഓസീസിനെ തോല്‍പ്പിച്ച് ലീഡ് നേടാമെന്ന പ്രതീക്ഷയിലാണ് ബെന്‍ സ്റ്റോക്‌സും സംഘവും.

സ്മിത്ത് x റൂട്ട്

പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവ് സ്മിത്താണ്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിലൂടെ ടീമിനു പുറത്തായശേഷം തിരിച്ചെത്തിയ സ്മിത്ത്, ഓസീസ് ക്യാപ്റ്റനാകുന്നത് ഏഴാം തവണ.

നിലവില്‍ കളിക്കുന്നതില്‍വച്ച് ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത ഓസീസ് ബാറ്റര്‍ സ്റ്റീവ് സ്മിത്താണ്. 3417 റണ്‍സ്. ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് നെടുംതൂണ്‍ സ്മിത്താണെങ്കില്‍ ഇംഗ്ലണ്ടിന്‍റേത് ജോ റൂട്ട്. നിലവില്‍ കളിക്കുന്നവരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ജോ റൂട്ടാണ്. 2428 റണ്‍സ്.

പരിക്കേറ്റ പേസര്‍മാരായ കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവരുടെ അഭാവത്തില്‍ ജെയ്ക്ക് വെതറാള്‍ഡ്, ബ്രണ്ടന്‍ ഡോഗെറ്റ് എന്നീ പുതുമുഖങ്ങളെ ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. വെതറാള്‍ഡ് ഉസ്മാന്‍ ഖ്വാജയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോലണ്ട് എന്നിവര്‍ക്കൊപ്പം പേസ് ആക്രമണത്തിന്‍റെ ചുമതലയാണ് ബ്രണ്ടന്‍ ഡോഗെറ്റിനുള്ളത്.

ലിയോണ്‍ x വുഡ്, സ്റ്റോക്‌സ്

ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ (നിലവില്‍ കളിക്കുന്നതില്‍) വിക്കറ്റ് നേടിയത് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. 110 വിക്കറ്റ് ലിയോണ്‍ ഇംഗ്ലണ്ടിനെതിരേ വീഴ്ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള സജീവ ഇംഗ്ലീഷ് കളിക്കാര്‍ മാര്‍ക്ക് വുഡും ബെന്‍ സ്റ്റോക്‌സുമാണ്. ഇരുവരും 41 വിക്കറ്റ് വീതം വീഴ്ത്തി. പെര്‍ത്ത് ടെസ്റ്റിനായി 12 അംഗ ടീമിനെ ഇംഗ്ലണ്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു.സ്പിന്നര്‍ ഷൊയ്ബ് മാലിക്ക്, പേസര്‍മാരായ ജോഫ്ര ആര്‍ച്ചര്‍, ബ്രണ്ടന്‍ കെയ്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമിലുണ്ട്.

ഇംഗ്ലീഷ് യുവത്വം

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു കൂടുതല്‍ പരിചയ സമ്പത്തുണ്ടെന്നാണ് വാദം. ഓസീസ് ടീമിന്‍റെ ശരാശരി പ്രായം 33 ആണ്. എന്നാല്‍, ബാസ്‌ബോള്‍ ക്രിക്കറ്റിന്‍റെ വക്താക്കളായ ഇംഗ്ലണ്ടിന്‍റെ ശരാശരി പ്രായം 28 മാത്രം.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇതുവരെ 361 ടെസ്റ്റ് നടന്നു. അതില്‍ 152 എണ്ണത്തില്‍ ഓസ്‌ട്രേലിയ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനു ജയം 112 മത്സരങ്ങളില്‍. 97 മത്സരം സമനിലയില്‍ കലാശിച്ചു.

Tags : Ashes Test series Australia x England Ashes Test

Recent News

Corehub Up