x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

BAD TIMES... അത്ര മോശം സമയമല്ല!

ഹരിപ്രസാദ്‌
Published: September 13, 2026 04:40 AM IST | Updated: September 13, 2026 04:44 AM IST

സോഷ്യല്‍ മീഡിയയുടെ ശബ്ദം മാറ്റിമറിക്കുകയാണ് ഒരു മ്യൂസിക് ട്രാക്ക്. മലയാളികളുടേതുള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു റീലുകളുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത് ഇമേല്‍ എയ്ഞ്ചലിന്‍റെ ബാഡ് ടൈംസ് എന്ന ആ ട്രാക്കാണ്. ഗായികയെക്കുറിച്ചും ഡീപ് ഹൗസ് മ്യൂസിക് സംഗീതധാരയെക്കുറിച്ചും അറിയാം...

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ മകളും അമ്മയും തമ്മിലുള്ള അടി.., ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ അഭിപ്രായ സംഘട്ടനം.., അച്ഛനും മകള്‍ക്കുമിടയിലുള്ള മുട്ടന്‍ തര്‍ക്കം... എന്നിങ്ങനെ കലുഷിതമായ അന്തരീക്ഷങ്ങള്‍ക്കു ചേരുന്ന ഒരു പശ്ചാത്തല സംഗീതം! ഇന്‍സ്റ്റ ഹാന്‍ഡിലുകളില്‍ തീ കോരിയിടുകയാണ് ഇമേല്‍ എയ്ഞ്ചലിന്‍റെ ബാഡ് ടൈംസ്. മില്യണ്‍ കണക്കിനു കാഴ്ചക്കാര്‍ കേട്ട ഒറിജിനലിന്‍റെ എത്രയോ ഇരട്ടിതവണ ഈ ട്രാക്ക് വിവിധ പ്ലാറ്റ്ഫോമുകളില്‍ രസം പകരുന്നു.

ഏതാണീ പാട്ടെന്ന് ഓര്‍മവന്നുകാണും. എന്നാല്‍ പിടികിട്ടാത്തവര്‍ക്ക് വരികള്‍ പറഞ്ഞാല്‍ മനസിലാവണമെന്നില്ല. കാരണം പാട്ടില്‍ നിറയുന്നത് ഇലക്‌ട്രോണിക്കലി പ്രോസസ് ചെയ്ത വോക്കല്‍ സാംപിളുകളും പ്രയോഗങ്ങളുമാണ്. ദേ സേ ഐ വര്‍ക്ക് ഇന്‍ ദ ഷാഡോസ് എന്നാണ് വരികള്‍ തുടങ്ങുന്നത്. എന്തായാലും പാട്ടു പിടികിട്ടാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബാഡ് ടൈംസ് എന്ന് സെര്‍ച്ച് ചെയ്ത് ഒന്നു കേട്ടശേഷം തുടര്‍ന്നു വായിക്കുക...

സ്പീഡ്, എനര്‍ജി

ആധുനിക സംഗീതത്തിനു പൊതുവേ ഊര്‍ജവും വേഗതയും കൂടുതലാണ്. അതിനെത്തന്നെയാണ് പുതുതലമുറ ഇഷ്ടപ്പെടുന്നതും ഡിജിറ്റല്‍ അല്‍ഗൊരിതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും. മിനിറ്റില്‍ 108 ബീറ്റുകളുള്ള, ഗൗരവമുള്ളതെന്നു തോന്നിക്കുന്ന ഒരു ഈണം. മറ്റുള്ളവര്‍ പറയുന്നതുപോലെയല്ല ഞാന്‍ എന്ന് ഉറക്കെപ്പറയുന്ന ഭാവം.

യുകെയിലെ സംഗീത നിര്‍മാതാവും റെയ്കി മാസ്റ്ററുമായ ഇമേല്‍ ഏയ്ഞ്ചലിന്‍റെ ബാഡ് ടൈംസ് തംരഗമായത് പെട്ടെന്നാണ്. ആത്മരോഷത്തിന്‍റെ, അടികൂടലിന്‍റെ ഛായയുള്ളതുകൊണ്ടാവണം പല ഇന്‍സ്റ്റഗ്രാം റീലുകള്‍ക്കും ഈ പാട്ട് പ്രചോദനമായത്. പ്രശസ്തരും അല്ലാത്തവരുമടക്കം ലക്ഷക്കണക്കിനുപേര്‍ ഒരുക്കിയ റീലുകള്‍ ദശലക്ഷക്കണക്കിനുപേര്‍ ആസ്വദിക്കുന്നു.

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ പാട്ട് ചര്‍ച്ചചെയ്യുന്നത് തര്‍ക്കമോ ഏറ്റുമുട്ടലോ അല്ല. മാനസിക സൗഖ്യം, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, നിഷേധാത്മക ചിന്തകളെ മറികടക്കല്‍ തുടങ്ങി ഒരു പ്രശാന്താവസ്ഥയിലേക്കാണ് പാട്ടിന്‍റെ ഒഴുക്ക്. വരികളും പാട്ടിന്‍റെ ബേസ് ലൈനും തുടക്കത്തില്‍തന്നെ വലിയ സ്വീകാര്യത നേടി. വര്‍ക്ക് ഔട്ട് ചെയ്യുന്നവരും ഡ്രൈവ് ചെയ്യുന്നവരും പാട്ടിനെ ഇഷ്ടപ്പെട്ടു. ഒട്ടും വൈകാതെ റീലുകളില്‍ നിറഞ്ഞുകവിയുകയും ചെയ്തു.

സ്പിരിച്വല്‍ ഹൗസ്

റെയ്കി, സൗണ്ട് തെറാപ്പി എന്നിവയുടെ ഭാഗമായാണ് ഇമേല്‍ എയ്ഞ്ചല്‍ തന്‍റെ സംഗീതത്തെ കാണുന്നത്. മ്യൂസിക് പ്രൊഡക്‌ഷനെയും റെയ്കിയെയും അവര്‍ ഒന്നിച്ചുകൊണ്ടുപോകുന്നു. മനസിനും ശരീരത്തിനും ആഴത്തിലുള്ള വിശ്രമവും ശാന്തതയും നല്‍കിക്കൊണ്ട് രോഗശാന്തി വരുത്താനും സഹായിക്കുന്ന സംഗീതമാണ് റെയ്കി മ്യൂസിക്.

പൊതുവേ ശാന്തമായ ശബ്ദങ്ങളും ഇലക്ട്രോണിക് നാദങ്ങളും കൂടുതല്‍ ഉപയോഗിക്കുന്ന ഇതിലേക്ക് ഹൗസ് മ്യൂസിക്കിന്‍റെ ചടുലമായ താളം സമര്‍ഥമായി ഇണക്കിയിരിക്കുന്നു. ആവര്‍ത്തിക്കുന്ന വരികളും താളവും യഥാര്‍ഥത്തില്‍ ശാന്തതയിലേക്കു നയിക്കുകയും ചെയ്യുന്നു.

ഹൗസ് മ്യൂസിക്

എണ്‍പതുകളിലെ സ്റ്റൈല്‍ തരംഗമാകുന്ന എഐ കാലമാണിത്. അതേ 80കളുടെ തുടക്കത്തില്‍ ഷിക്കാഗോ, ഡെട്രോയ്റ്റ് എന്നിവിടങ്ങളിലെ ക്ലബ്ബുകളില്‍ പിറവിയെടുത്ത സംഗീതധാരയാണ് ഹൗസ് മ്യൂസിക്. ശക്തിയുള്ള താളം, ആവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ശബ്ദങ്ങള്‍ എന്നിവയായിരുന്നു സവിശേഷത. രാത്രിയുടെ സംഗീതമായിരുന്നു അത്.

ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് (ഇഡിഎം) വിഭാഗത്തിലാണ് ഹൗസ് മ്യൂസിക് ഉള്‍പ്പെടുന്നത്. സിന്തസൈസറുകള്‍, ഡ്രം മെഷീന്‍, സാംപ്ലറുകള്‍ തുടങ്ങിയവ ഇതില്‍ വ്യാപകമായി ഉപയോഗിക്കുന്നു. മിനിറ്റില്‍ 115 മുതല്‍ 130 വരെ ബീറ്റ്സ് അടങ്ങുന്ന വേഗതയിലാണ് ട്രാക്കുകള്‍ ചിട്ടപ്പെടുത്തുക. പരക്കേ സ്വീകരിക്കപ്പെട്ട ഒട്ടേറെ ട്രാക്കുകള്‍ ഈ സംഗീതവിഭാഗത്തിലുണ്ട്. കേട്ടറിയുക..

 

 

Tags : SundayDeepika

Recent News

Corehub Up