Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beaten

ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മർദിച്ചു കൊന്നു

നെടുമങ്ങാട് : ഒന്നരവയസുകാരനെ രണ്ടാനച്ഛൻ മർദിച്ച് കൊന്നു. ഏറെക്കാലത്തെ ശാരീരിക പീഡനത്തിലൊടുവിലായിരുന്നു കൊല. അമ്മയും രണ്ടാനച്ഛനും പോലീസ് കസ്റ്റഡിയിൽ.

നെടുമങ്ങാട് പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകക്കു താമസിക്കുന്ന അഖിലയുടെ മകൻ അർഷാദാണ് കൊല്ലപ്പെട്ടത്. അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറാണ് കൊല നടത്തിയത്. ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചയ്ക്ക് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോൾ മരിച്ചു.

ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്‍റെ ദേഹമാസകലം മുറിവുകൾ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ഏറ്റ ക്ഷതത്തിന്‍റെ പാടും ഉണ്ടായിരുന്നു. കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.

കുഞ്ഞിന്‍റെ അമ്മ അഖില ഏതാനും നാളുകളായി ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്നു. കുഞ്ഞും രണ്ടാനച്ഛൻ അഷ്കറും മാത്രമാണ് പനവൂരിലെ വാടക വീട്ടിലുണ്ടായിരുന്നത്.

ഈ സമയങ്ങളിലൊക്കെ അഷ്കർ കുഞ്ഞിനെ നിരന്തരം ശാരീരിക പീഡനത്തിന് വിധേയമാക്കിയിരുന്നു. കുഞ്ഞിന്‍റെ ദേഹത്ത് മുറിവുകളും ചതവുകളും ഒടിവുകളും നിരന്തരം സംഭവിച്ചുകൊണ്ടിരുന്നു.അതെല്ലാം കുട്ടി വീണതുകൊണ്ടും തീയിൽ കളിച്ചതുകൊണ്ടുമൊക്കെ സംഭവിച്ചതാണ് എന്നാണ് അഷ്കർ അഖിലയോടും കുഞ്ഞിന്‍റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ കുഞ്ഞിന്‍റെ പിതാവിന്‍റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പോലീസിനെ സമീപിച്ചു. അഷ്കറിനെയും അഖിലയേയും നെടുമങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കരഞ്ഞ് നിർബന്ധംപിടിച്ച കുഞ്ഞിന്‍റെ തലക്കു പിന്നിൽ അഷ്കർ ശക്തിയായി അടിക്കുകയും അടിയുടെ ആഘാതത്തിൽ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു. കുഴഞ്ഞുവീണ കുഞ്ഞിനെ എടുത്ത് കട്ടിലിൽ കിടത്തി. ഇതിനിടയിൽ കുഞ്ഞ് ഛർദിക്കുകയും ചെയ്തു.

ഛർദിക്കുന്നതിന്‍റെ ശബ്ദംകേട്ട് പരിസരവാസികളിൽ ചിലർ വീട്ടിലെത്തി. ആഹാരം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്. അവരുടെ നിർബന്ധപ്രകാരമാണ് ആംബുലൻസ് വിളിച്ച് അഷ്കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിനെ ഉയരത്തിൽനിന്നു തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും അഷ്കർ പോലീസിനോട് സമ്മതിച്ചു.

വെങ്കിട്ടക്കാല സ്വദേശിനിയാണ് അഖില.പാലോട് സ്വദേശി അഖിലാണ് അഖിലയുടെ ആദ്യ ഭർത്താവ്. ഒരുവർഷം മുമ്പ് അഖിൽ ആത്മഹത്യ ചെയ്തു. ശേഷമാണ് അഷ്കറെ കൂടെക്കുട്ടിയത്. നർത്തകിയായ അഖില ഏതാനും ആഴ്ചകൾക്കു മുമ്പാണ് തമിഴ്നാട്ടിൽ പോയത്. ഇതിനുശേഷം അഷ്കർ കുഞ്ഞിനെ നിരന്തരമായ പീഡനത്തിന് വിധേയമാക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിനു ശേഷം കുഞ്ഞിന്‍റെ മൃതദേഹം അഖിലിന്‍റെ പിതാവ് ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

National

ക്ഷേത്ര സംഭാവനയായി ഗോതമ്പ് ആവശ്യപ്പെട്ട് ദളിത് കുടുംബത്തിന് ക്രൂരമർദനം

ഭോപ്പാൽ: ക്ഷേത്രത്തിലേക്ക് സംഭാവനയായി ആവശ്യപ്പെട്ട ഗോതമ്പിന്‍റെ അളവ് കുറഞ്ഞുപോയതിൽ ദളിത് കുടുംബത്തിന് ക്രൂരമർദനം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മഹാരാജ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.

ക്ഷേത്ര സംഭാവനയായി ഗോതമ്പ് ആവശ്യപ്പെട്ട് കുറച്ചാളുകൾ ഇവരുടെ വീട്ടിലെത്തി. എന്നാൽ ആവശ്യപ്പെട്ട അത്രെയും ഗോതമ്പ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇവർ അക്രമാസക്തരാകുകയായിരുന്നു.

അക്രമികൾ കുടുംബാംഗങ്ങളെ ആക്ഷേപിക്കുകയും വീട്ടിൽ നിന്നും പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വടി, ഇഷ്ടിക, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തങ്ങൾ‌ക്ക് നൽകാൻ കഴിയുന്നതിന്‍റെ പരമാവധി സംഭവാന നൽകിയെന്നും വീണ്ടും നൽകിയാൽ എന്‍റെ മക്കൾക്ക് ഞാൻ എന്ത് നൽകുമെന്ന് അവരോടു ചോദിച്ചുവെന്നും തുടർന്നാണ് മർദിച്ചതെന്നും പരിക്കേറ്റ ഗൃഹനാഥൻ പറഞ്ഞു.

ശ്യാം പട്ടേൽ, ഹർദയാൽ പട്ടേൽ, കൃപാൽ പട്ടേൽ, രാജാ ഭയ്യാ പട്ടേൽ, രാംസ്വരൂപ് പട്ടേൽ, ഭഗവത്ദയാൽ പട്ടേൽ തുടങ്ങിയവരാണ് തങ്ങളെ ആക്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്ന ഗോതമ്പ് ഇവർ കടത്തിക്കൊണ്ടുപോയെന്നും വീട്ടുകാർ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഇവർക്കെതിരെ എസ്‌സി/എസ്‌ടി ആക്ട് പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.

Kerala

പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മയക്കുമരുന്ന് കേസ് പ്രതി

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ച് മയക്കുമരുന്ന് കേസ് പ്രതി. പെട്രോൾ നൽകാൻ വൈകിയെന്ന് ആരോപിച്ച് തർക്കം ഉണ്ടാക്കുകയും ജീവനക്കാരനെ മർദിക്കുകയുമായിരുന്നു.

പള്ളുരുത്തി വെളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ജീവനക്കാരനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

മറ്റു ജീവനക്കാർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും ജീവനക്കാരന്‍റെ മുഖത്ത് പലതവണ യുവാവ് അടിക്കുന്നുണ്ട്.

Kerala

കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്‍റിന് മർദനം, ഒരാൾ പിടിയിൽ

കൊച്ചി: കോതമംഗംലം താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്‍റിന് മർദനം. അടിപിടിക്കേസിൽ പരിക്കേറ്റ് ചികിത്സയ്ക്കായി വന്നയാളെ കാണാനെത്തിയയാളാണ് മർദിച്ചത്.

കോതമംഗലം കാളിപറമ്പിൽ ജോജി ജോർജിനാണ് മർദനമേറ്റത്. ജോജിയുടെ തലയ്ക്കും ചുണ്ടിനും പരിക്കേറ്റു. സംഭവത്തിൽ തൃക്കാരിയൂർ സ്വദേശി അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പരിക്കേറ്റയാളെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞു. ഇതേച്ചൊല്ലി വാക്കേറ്റവും തുടർന്ന് സംഘർഷവുമുണ്ടാകുകയായിരുന്നു.

മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

National

ജാർഖണ്ഡിൽ മുൻ മാവോയിസ്റ്റിനെ തല്ലിക്കൊന്നു

ചായിബാസ: ജാർഖണ്ഡിൽ മുൻ മാവോയിസ്റ്റിനെ തല്ലിക്കൊന്നു. രമേഷ് ചാംപിയയെ ആണ് സിപിഐ (മാവോയിസ്റ്റ്) സംഘം തല്ലിക്കൊന്നത്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണു സംഭവം. രമേഷിന്‍റെ ഭാര്യ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

തൊട്ടടുത്ത വനമേഖലയിലേക്ക് രമേഷിനെ കൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നു. തുടർന്ന് ഗോയിൽകേര-മനോഹർപുർ മെയിൻ റോഡിൽ മൃതദേഹം ഉപേക്ഷിച്ചു.

മുന്പ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് രമേഷ് ചാംപിയ. ജയിൽമോചിതനായശേഷം മാവോയിസ്റ്റ്ബന്ധം ഉപേക്ഷിച്ച് നിർമാണ കന്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

Kerala

ടൂറിസ്റ്റ് ബസില്‍ ഉരസിയ ട്രക്ക് നിര്‍ത്താതെ പോയി; ഡ്രൈവര്‍ക്കും സഹായിക്കും ക്രൂരമര്‍ദനം

കൊച്ചി: ടൂറിസ്റ്റ് ബസില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവര്‍ക്കും സഹായിക്കും ക്രൂരമര്‍ദനം. ആലുവ മുട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രക്കിനുള്ളില്‍ കയറി ഡ്രൈവറെയും സഹായിയെയും മര്‍ദിച്ച സംഘം ട്രക്കിന്‍റെ ചില്ലും തകര്‍ത്തു.

പഴനിയില്‍ നിന്നും തിരുവല്ലയിലേക്ക് തിരിച്ചു പോകുന്ന യാത്രാസംഘമാണ് ട്രക്ക് ഡ്രൈവറെ ആക്രമിച്ചത്. ടൂറിസ്റ്റ് ബസ് മഹാരാഷ്ട്രയില്‍ നിന്നും വന്ന ട്രക്കില്‍ ഉരസുകയായിരുന്നു. നിര്‍ത്താതെ പോയ ട്രക്കിനെ ആലുവ മുട്ടം മെട്രോ സ്‌റ്റേഷന് അടുത്തു വച്ച് ഓവര്‍ടേക്ക് ചെയ്ത് നിര്‍ത്തി മർദിച്ചു.

ട്രക്കിന്‍റെ ചില്ല് അടിച്ചു തകര്‍ക്കുകയും ഉള്ളില്‍ കയറി മര്‍ദിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ട് ആളുകളെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നാലെ ആലുവ പോലീസ് എത്തി ട്രക്കിനുള്ളില്‍ കയറി ഡ്രൈവറെ മര്‍ദിച്ച രാജേഷ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തു.

Kerala

വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്‍റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിന്‍റെ വെന്‍റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞദിവസമാണ് കൊടകരയിൽ എട്ട് വയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകനാണ്. ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രിയിൽ തുടരുകയാണ്.

കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ഡോക്ടർമാർക്ക് സംശയം തോന്നുകയും കുടുംബത്തോട് വീട് പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

Kerala

താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി

കോഴിക്കോട്: താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി. തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനെയാണ് മർദിച്ചത്.

സുഹൃത്തിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്.

അരയിൽ സൂക്ഷിച്ച തോക്ക് എടുത്താണ് ബാസിൽ ലത്തീഫ് ദിൽഷാന് നേരെ ചൂണ്ടിയത്. പിന്നീട് യുവാവിന്റെ ചെവിയ്ക്കും തലയ്ക്കും മർദിക്കുകയും ചെയ്തു.

പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

മദ്യവില്‌പനയെക്കുറിച്ച് പരാതി നല്‍കി; വനിതാ പഞ്ചായത്തംഗത്തിന് മര്‍ദനം, വസ്ത്രം വലിച്ചുകീറിയതായി പരാതി

കൊച്ചി: എറണാകുളം കുട്ടമ്പുഴയില്‍ വനിതാ പഞ്ചായത്തംഗത്തെ മര്‍ദിച്ചതായി പരാതി. അനധികൃത മദ്യവില്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കി എന്ന് ആരോപിച്ചാണ് മര്‍ദനം. കുട്ടമ്പുഴ പഞ്ചായത്ത് പിണവൂര്‍കുടി വാര്‍ഡ് അംഗം ബിന്ദു രാജേന്ദ്രനാണ് മര്‍ദനമേറ്റത്.

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രദേശത്തെ ഒരു ക്ലബിന്‍റെ വിഷു ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയ ബിന്ദുവിനെയും മകനെയും ബന്ധുക്കളെയും മകന്‍റെ സുഹൃത്തുക്കളെയും മര്‍ദിക്കുകയായിരുന്നു. ബിന്ദുവിന്‍റെ വസ്ത്രമടക്കം വലിച്ചു കീറി എന്നാണ് പരാതിയില്‍ പറയുന്നത്. മകന്‍ വിമല്‍, സുഹൃത്തുക്കളായ അമില്‍, സതീശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വിഷു ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി ബിന്ദുവും മകനും അനിയനും അനിയത്തിയും മകന്‍റെ കൂട്ടുകാരും കൂടിയാണ് പോയത്. പരിപാടി കഴിഞ്ഞ് ഇറങ്ങി വന്നപ്പോള്‍ മദ്യപിച്ച് വന്ന മധു എന്നയാള്‍ ബിന്ദുവാണ് പോലീസില്‍ പരാതി കൊടുത്തത് എന്ന് പറഞ്ഞ് ചീത്ത വിളിച്ചു. അമ്മയാണ് പരാതി കൊടുത്തത് എന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞു എന്ന് മകന്‍ ചോദിച്ചു.

അതോടെ മധു മകനെ തല്ലി. തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായതോടെ മധുവിന്‍റെ കൂടെ പ്രതാപന്‍, എക്‌സൈസില്‍ ജോലിയുള്ള രാജേഷ്, മനു എന്നിവരെല്ലാം വന്ന് ഉപദ്രവിച്ചു എന്ന് ബിന്ദു പ്രതികരിച്ചു. ബിന്ദു രാജേന്ദ്രനും മകനും മറ്റുള്ളവരും കോതമംഗലം ആശുപത്രിയില്‍ ചികിത്സയിലാണ്. കോതമംഗലം സിഐയുടെ നേതൃത്വത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

മദ്യപാനത്തിനിടെ വാക്കുതർക്കം, അയൽവാസിയുടെ മർദനമേറ്റ് ഗൃഹനാഥൻ കൊല്ലപ്പെട്ടു

ചേർപ്പ്: മദ്യപാനത്തിനിടെ സുഹൃത്തിന്‍റെ മർദനമേറ്റു പ്രവാസിയായ ഗൃഹനാഥൻ കൊല്ലപ്പെട്ടു. വെങ്ങിണിശേരി സെന്‍ററിനുസമീപം മുട്ടിപ്പാലം റോഡിൽ തേറാട്ടിൽ രാജു ജോർജ് (52)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജുവിന്‍റെ സുഹൃത്തും അയൽവാസിയുമായ പുത്തൂർ വീട്ടിൽ പ്രിന്‍റോ ഫ്രാൻസിസി(42)നെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജു ജോർജിന്‍റെ വെങ്ങിണിശേരിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ദുബായിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായിരുന്നു രാജു. കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായിൽനിന്നു വീട്ടിലെത്തിയത്. രണ്ടാഴ്ചത്തെ അവധികഴിഞ്ഞു തിരിച്ചുപോകാനിരിക്കെയാണ് സംഭവം.

രാജുവിന്‍റെ വീടിനുപിറകിൽ ക്ലോക്ക് നിർമാണത്തിനായുള്ള ഔട്ട്ഹൗസ് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് കൊലപാതകം നടന്നത്. രാജുവും പ്രിന്‍റോയും മറ്റു നാലു സുഹൃത്തുക്കളും ഒന്നിച്ചു മദ്യപിക്കുകയായിരുന്നു. പുലർച്ചെ രണ്ടിനുമുന്പായി നാലു സുഹൃത്തുക്കൾ മടങ്ങിപ്പോയി. പിന്നീട് മദ്യലഹരിയിൽ രാജുവും പ്രിന്‍റോയും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.

‌മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ചേർപ്പ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് രാജുവിനെ കൂർക്കഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്കു കൊണ്ടുപോയി. ആക്രമണത്തിൽ നിലത്തുവീണ രാജുവിന്‍റെ ശരീരത്തിൽ മർദനത്തിന്‍റെ അടയാളങ്ങളൊന്നും കാണപ്പെട്ടിട്ടില്ല. ശബ്ദംകേട്ട് എത്തിയ രാജുവിന്‍റെ ഭാര്യയെയും പ്രതി ആക്രമിച്ചതായി പറയുന്നു.

പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പോലീസ് പറഞ്ഞു. പ്രിന്‍റോ ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരത്തിന്‍റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരികൂടിയായിരുന്നു രാജു. ചേർപ്പ് പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Kerala

ആറുവയസുകാരന് ക്രൂരമർദനം;അമ്മയുടെ ആൺസുഹൃത്തിന് എതിരേ കേസ്

കാസർഗോഡ്: ആറുവയസുകാരന് അമ്മയുടെ ആൺസുഹൃത്തിന്‍റെ ക്രൂരമർദനം. വിദ്യാനഗറിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് മർദനത്തിനിരയായത്.

കുട്ടിയുടെ നിലവിളി കേട്ട് സ്ഥലത്തെത്തി അയൽവാസികൾ സംഭവം മൊബൈലിൽ ചിത്രീകരിച്ച് പോലീസിനു കൈമാറിയതിനെ തുടർന്ന് മർദനം നടത്തിയ ചെട്ടുംകുഴി സ്വദേശി ഷൗക്കത്തലിക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Kerala

രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദിച്ച സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ കെസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആറ് വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു.

മുഖത്തിന്‍റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു.

മർദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്.

ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിൽ പോലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി.

പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.

District News

ദമ്പതികൾക്ക് മർദനം: കേസെടുത്തു

നെടുമങ്ങാട്: ഇരുചക്ര വാഹനയാത്രക്കാരായ ദമ്പതികളെ മർദിച്ചുവെന്ന പരാതിയിൽ മുല്ലശ്ശേരി സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസെടുത്തു. വീടിനു മുന്നിൽ അടികൂടിയത് ചോദ്യം ചെയ്ത വൃദ്ധനെ മുഖത്തടിച്ചതിനു ദന്പതികൾക്കെതിരേയും നെടുമങ്ങാട് പോലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ആറിനു രാത്രി ഒന്പതോടെ ഏണിക്കരയിലായിരുന്നു സംഭവം. ഏണിക്കര സ്വദേശികളായ ദന്പതികൾ സഞ്ചരിച്ച സ്കൂട്ടർ പെട്രോൾതീർന്നു മുല്ലശേരിക്ക് സമീപം റോഡിൽനിന്നു. ഇന്ധനം തീർന്നതുമായി ബന്ധപ്പെട്ട് ദന്പതികൾതമ്മിൽ ഇവിടെവച്ചു വഴക്കായി.

ഭർത്താവ് പെട്രോൾ വാങ്ങാൻ പോയി തിരിച്ചു വന്നപ്പോൾ ഭാര്യ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണു കണ്ടതെന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നാട്ടുകാർ തന്‍റെ ഭാര്യയെ കൈയേറ്റം ചെയ്തുവെന്നും ഭർത്താവ് ആരോപിച്ചു. ഇതിനിടെ, പോലീസെത്തിയിട്ട് പോയാൽ മതിയെന്നു പറഞ്ഞു സ്ഥലവാസിയായ രാമചന്ദ്രൻ നായർ വാഹനത്തിന്‍റെ താക്കോൽ ഉൗരിയെടുത്തെന്നും ഇതേച്ചൊല്ലിയുണ്ടായ ഏറ്റുമുട്ടലിലാണു രാമചന്ദ്രൻ നായർക്കും ദമ്പതികൾക്കും പരിക്കേറ്റതെന്നും പറയുന്നു.പരിക്കേറ്റ ഏണിക്കര സ്വദേശികളായ ദമ്പതികൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

National

ബൈക്കിന്‍റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ബൈക്കിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് യുവാവിനെ തല്ലിക്കൊന്നു. മണിറാം സ്വദേശിയും കർഷകനുമായ ഗ്യാനേന്ദ്ര ചൗധരി (35) യാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗ്യാനേന്ദ്രയുടെ വയലിന് സമീപം ഒരു യുവാവ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു. ഇതേതുടർന്ന് പൊടി ഉയർന്നു. ബൈക്കിന്‍റെ വേഗത കുറയ്ക്കാൻ ഗ്യാനേന്ദ്ര ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ബൈക്ക് യാത്രികൻ ചില സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ഗ്യാനേന്ദ്രയെ വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തു. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഗ്യാനേന്ദ്രയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ചികിത്സയിലായിരിക്കെ അദ്ദേഹം മരണമടഞ്ഞു.

പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. സന്ദീപ് നിഷാദ്, ശേഷ്നാഥ് നിഷാദ്, ഗൗതം നിഷാദ്, രമേശ് നിഷാദ്, വിക്കി രാജ്ഭർ, രാജൻ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.

Kerala

മർദനമേറ്റ പോലീസുകാരനെതിരെ കേസ്, എന്ത് നീതി നിർവഹണമാണിതെന്ന് സതീശൻ

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽവച്ച് മർദനമേറ്റ പോലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചുവെന്ന് സതീശൻ പറഞ്ഞു.

രണ്ട് പോലീസുകാരാണ് ശനിയാഴ്ച സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പോലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു.

വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പിആർ ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്‍റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണമെന്നും സതീശൻ പരിഹസിച്ചു.

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ എസ്എഫ്ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വിഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്എഫ്ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്?

പ്രതികളാകുന്ന സ്വന്തക്കാരെയും സിപിഎം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Kerala

എസ്എഫ്ഐക്കാരുടെ മർദനമേറ്റ പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐക്കാർ മർദിച്ച പോലീസുകാരനെതിരെ കേസ്. എസ്എഫ്ഐ പ്രവർത്തകർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനായ മിഥുൻ റോയിക്കെതിരെ കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പോലീകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഉന്നത നിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കുടുംബത്തോടൊപ്പം മാളിലെത്തിയ പോലീസുകാരനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. പുതുവത്സര രാത്രിയിൽ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാർട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്ഐക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

അന്ന് എസ്എഫ്ഐക്കാരെ തല്ലിയ പോലീസ് സംഘത്തിൽപെട്ടയാളാണ് മിഥുൻ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുൻ റോയിയുടെ പരാതി.

Kerala

കന്നുകാലികളുമായി എത്തിയവർക്ക് മർദനം; പോലീസ് കേസെടുത്തു

കാസർഗോഡ്: കന്നുകാലികളുമായി എത്തിയ യുപി സ്വദേശികൾക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച പുലർച്ചെ മഞ്ചേശ്വരത്തുണ്ടായ സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികാളായ ഫർഹാൻ ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്.

കന്നുകാലികളെ ഇറക്കുന്നതിനിടെ ചില യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പോലീസിൽ മൊഴി നൽകി. ഇരുമ്പ് പൈപ്പും കല്ലും ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

പരിക്കേറ്റ ഇരുവരും കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. വധശ്രമത്തിനു കേസെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.

 

Kerala

കൽപ്പറ്റയിൽ പതിനാറുകാരന് ക്രൂര മർദ്ദനം; വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പോലീസ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പതിനാറുകാരന് ക്രൂര മർദ്ദനം. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പതിനാറുകാരന്‍റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.

ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

NRI

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരന് പിതാവിന്‍റെ ക്രൂരമർദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തി മൂത്ത മകൻ

നോർത്ത് കരോലിന: ഓട്ടിസം ബാധിച്ച സ്വന്തം മകനെ ക്രൂരമായി മർദിച്ച പിതാവും കൂട്ടുനിന്ന പങ്കാളി യുവതിയും അറസ്റ്റിലായി. 37 വയസുകാരനായ ജോഷ്വ സ്റ്റോക്ക്ടൺ ആണ് പിടിയിലായത്. ഇയാളുടെ പങ്കാളി ആമി ഗോട്ടിയറും (40) അറസ്റ്റിലായിട്ടുണ്ട്.

കുട്ടിയുടെ ഡയപ്പർ മാറ്റുന്നതിനിടെ കരഞ്ഞതിന് ജോഷ്വ കുട്ടിയെ കട്ടിലിലേക്ക് ബലമായി തള്ളിയിടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ നിർത്താൻ വായയും മൂക്കും കൈകൊണ്ട് അമർത്തിപ്പിടിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നത് വീട്ടിലുണ്ടായിരുന്ന മൂത്ത കുട്ടി വീഡിയോയിൽ പകർത്തിയിരുന്നു.

മൊബൈൽ ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പോലീസ് എത്തിയപ്പോഴാണ് മൂത്ത മകൻ പീഡന ദൃശ്യങ്ങൾ ഉദ്യോഗസ്ഥരെ കാണിച്ചത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നതായും ശരീരത്തിൽ മർദമേറ്റ പാടുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ദമ്പതികളുടെ സംരക്ഷണയിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും ചൈൽഡ് വെൽഫെയർ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.

പ്രതികളായ ജോഷ്വയെ 10 ലക്ഷം ഡോളർ ബോണ്ടിലും ആമിയെ ഒരു ലക്ഷം ഡോളർ ബോണ്ടിലും ജയിലിലടച്ചു. വധശ്രമം, ബാലപീഡനം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

Kerala

വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് മർദനം; നാലുപേർക്കെതിരെ കേസ്

കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കിരൺ കുമാറി(34)ന് മർദനം. സംഭവത്തിൽ നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു.

ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.

വിസ്മയ കേസിന്‍റെ കാര്യം പറഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ മർദിച്ചു.

അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയ(24) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. കേസിൽ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനാണ് ശിക്ഷിച്ചത്. സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.

 

Kerala

തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം; നാലുപേര്‍ കസ്റ്റഡിയിൽ

തൃശൂര്‍: തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്‍റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. പഴയന്നൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നുകൊണ്ടേയിരുന്നു.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുബ്രഹ്മണ്യന്‍റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്.

അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ അവശനിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരൻ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.

എന്നാൽ, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്.

Kerala

പാലക്കാട്ട് പഞ്ചായത്ത്‌ സെക്രട്ടറിക്ക് മർദനമേറ്റതായി പരാതി

പാലക്കാട്: കാവശേരി പഞ്ചായത്ത്‌ സെക്രട്ടറിക്ക് മർദനം. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം സെക്രട്ടറി പി. വേണുവിനാണ് മർദനമേറ്റത്.

സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ്‌ എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്‍റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. പരിക്കേറ്റ വേണു ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകി.

District News

വഴിയോരക്കച്ചവടക്കാരനു മർദനം: പോലീസ് കേസെടുത്തത് ഒരാഴ്ച കഴിഞ്ഞ്

ഗുരുവായൂർ: ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്‍റെ തട്ടുകട തകർത്ത് ഉടമയെ ക്രൂരമായി മർദിച്ചു.


ഇരുമ്പുപൈപ്പുകൊണ്ടുള്ള അടിയേറ്റ് കച്ചവടക്കാരന്‍റെ ഇടതുകൈയുടെ എല്ലുപൊട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തത് ഒരാഴ്ചയ്ക്കുശേഷം. വടക്കേനടയിൽ മാഞ്ചിറ റോഡിൽ ഏഴുവർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വില്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ(66)നാണ് മർദനമേറ്റത്. കൈക്ക് പ്ലാസ്റ്ററിട്ട രാജേന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.


തെരുവിൽ കഴിയുന്നവർ കഴിഞ്ഞദിവസം നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കട വിസർജ്യവസ്തുക്കളാൽ മലിനമാക്കി.


ഇതിന്‍റെ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രൻ പറയുന്നു. ഇക്കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മർദിക്കുന്നതും കട തല്ലിത്തകർക്കുന്നതും തൊട്ടടുത്ത സ്ഥാപനത്തിലെ നിരീക്ഷണകാമറയിൽ തെളിഞ്ഞിട്ടുണ്ട്. പോലീസ് ഇന്നലെ രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിനുശേഷം കേസെടുത്തു.


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരാണ് തെരുവോരങ്ങളിൽ കഴിയുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

Kerala

പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദ്ദനം

തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു.

ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി ജീവനക്കാരെ മർദിച്ചു.

കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പോലീസിൽ പരാതി നൽകി.

Kerala

പിഎസ്‌സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദിച്ച് തള്ളിയിട്ടതായി പരാതി

മലപ്പുറം: പിഎസ്‌സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദിച്ച് തള്ളിയിട്ടതായി പരാതി. കിഴിശേരി സ്വദേശി തച്ചക്കോട്ടിൽ മുജീബിനാണ് ഗുരുതരമായി പരിക്കേറ്റത്.‌ സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് കണ്ണൂരിൽ നിന്ന് ഫറൂക്കിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഡോറിന് സമീപം വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നുവെന്നും ഈ സമയം ഒരാൾ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് മൂന്നു പേർ ചേർന്ന് മർദിക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചിടുകയും ആയിരുന്നുവെന്ന് മുജീബ് റഹ്മാൻ പറയുന്നു.

പരിക്കേറ്റ മുജീബ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു.

Kerala

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ മർദനം

കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.

വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്കുശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്തുവച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്‍റെ മൂക്കിന് പൊട്ടലുണ്ട്. മർദനത്തിൽ കണ്ണിനു താഴെയും കറുത്ത പാട് രൂപപ്പെട്ടു. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.

സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയിൽ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാർഥികൾ മുഹമ്മദിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.

Kerala

ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതിന് ജൂണിയർ വിദ്യാർഥികളെ സീനിയേഴ്സ് ക്ലാസിൽ കയറി മർദിച്ചു

കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതു ചോദ്യംചെയ്ത് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിച്ചു.

ഒരു വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇക്കഴിഞ്ഞ 22ന് വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ 51 പ്ലസ് ടു വിദ്യാർഥികൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.

പ്ലസ്‌ വൺ ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ ചീത്തവിളിച്ച് ക്ലാസിൽ കയറി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് അധ്യാപികയ്ക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പോലീസിന്‍റെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിലെയും രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു.

മർദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ഭീതിയിലായ പല കുട്ടികളും സ്കൂളിലേക്കു വരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇവരുൾപ്പെടെ പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Kerala

റസ്‌ലിംഗ് മോഡൽ അടിപിടി; രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ

തലശേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റസ്‌ലിംഗ് മാതൃകയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ.

പ്ലസ്ടു ക്ലാസ് മുറിയിൽ റസ്‌ലിംഗ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്കു ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണു നടപടി. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടെയുള്ളവർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥിതന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു.

ക്ലാസ് മുറിയിൽ‌ മൊബൈൽ ഫോൺ എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മർദിച്ച വിദ്യാർഥികളെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.

Kerala

കാസർഗോഡ് അയൽവാസിയുടെ അടിയേറ്റ് വയോധികൻ മരിച്ചു

 

 

കാസർഗോഡ്: കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്.

ഇന്ന് രാത്രി ഏഴോടെയായിരുന്നു സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

 

Kerala

  സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചതായി പരാതി

 

കോഴിക്കോട്: തിക്കോടിയില്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്‍, ഇയാളുടെ ഭാര്യയും സ്‌കൂള്‍ ബസിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ എട്ടിന് ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്‌കൂള്‍ ബസിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന്‍ പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്തുവച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

വിജയന്‍റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്‍റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്.

 

 

Kerala

മലപ്പുറത്ത് ബൈക്ക് യാത്രികന് ക്രൂരമർദനം; വധശ്രമത്തിന് കേസ്

 

മലപ്പുറം: മങ്കടയിൽ ബൈക്ക് യാത്രികന് ക്രൂരമർദനം. മങ്കട ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് (48) മർദ്ദനമേറ്റത്.

ഹെൽമെറ്റ് കൊണ്ട് യുവാവിന്‍റെ തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി പ്രഹരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചാവി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു. ബൈക്കിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്തെന്ന് പറഞ്ഞാണ് ആക്രമിച്ചത്.

നാല് പേർ ചേർന്നാണ് ഹരിഗോവിന്ദനെ മർദിച്ചത്. സംഭവത്തിൽ പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി മങ്കട പോലീസ് അറിയിച്ചു.

Latest News

Corehub Up