x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിതാവിനും മകനും മർദനം: ഒരാൾ കൂടി പിടിയിൽ


Published: June 12, 2026 06:04 AM IST | Updated: June 12, 2026 06:04 AM IST

പേരൂര്‍ക്കട: പിതാവിനെയും മകനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാൾകൂടി പോലീസിന്‍റെ പിടിയിലായി. കുടപ്പനക്കുന്ന് പൂമല്ലിയൂര്‍ക്കോണം എസ്എല്‍ജിആര്‍എ 19 വടക്കേവീട്ടില്‍ വട്ടിയൂര്‍ക്കാവ് അരുണ്‍ എന്നുവിളിക്കുന്ന അരുണ്‍ (49) ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

പ്രധാന പ്രതിയായ ശ്യാംകുമാറാണ് ആദ്യം പോലീസിന്‍റെ പിടിയിലായത്. അതിനുശേഷം ഇയാളുടെ സുഹൃത്തുക്കളായ അഖില്‍, സതീഷ്‌കുമാര്‍ എന്നിവര്‍ പിന്നീട് പിടിയിലായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകണേ്ഠശ്വരം സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ രാജേഷ് (52), മകന്‍ അഭിനവ് (16) എന്നിവര്‍ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ഓടുകൂടി മര്‍ദനമേറ്റത്.

കൈതമുക്ക്-ശ്രീകണേ്ഠശ്വരം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവര്‍ വഴിയില്‍ മാര്‍ഗതടസമായി കാര്‍ കിടന്നപ്പോള്‍ ഹോണ്‍ മുഴക്കി. ഇതാണ് പ്രകോപനത്തിനു കാരണമായത്. കാറിനുള്ളിലുണ്ടായിരുന്ന ശ്യാംകുമാറും സുഹൃത്ത് അഖിലും ചേര്‍ന്ന് ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രാജേഷിന്‍റെ മകന്‍ അഭിനവിനെ പ്രതികള്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

പിതാവും മകനും ദിവസങ്ങളോളം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അറസ്റ്റിലായ സതീഷ്‌കുമാറും ഇപ്പോള്‍ അറസ്റ്റിലായ അരുണും ഒന്നും രണ്ടും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചവരാണ്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇവര്‍ കൂട്ടുനില്‍ക്കുകയായിരുന്നു.

പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സാഹചര്യമൊരുക്കിയ ഇവര്‍ സംഭവസ്ഥലത്തുനിന്ന് ഇരുവരെയും രക്ഷപ്പെടുത്തിക്കൊണ്ടു പോകാനും ശ്രമിച്ചു.
വഞ്ചിയൂര്‍ ഭാഗത്ത് കോടതിയുടെ സമീപത്തുനിന്നാണ് അരുണിനെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Tags : nattu vishesham Father and son beaten

Recent News

Corehub Up