National
മുംബൈ: മാഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വിവാഹ ചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുകൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.
വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
National
കോല്‍ക്കത്ത: റീപോളിംഗിനിടെ സൗത്ത് 24 പര്‍ഗനാസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിക്കാരുമായി ഏറ്റുമുട്ടി. നാളെ നടക്കുന്ന വോട്ടെണ്ണലിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ബിജെപി സ്ഥാനാര്‍ഥി വിജയിച്ചാല്‍ വീടുകള്‍ കത്തിക്കുമെന്ന് തൃണമൂല്‍ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടെതന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
National
ഇംഫാൽ: മണിപ്പുരിൽ ശാശ്വത സമാധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതയിലേക്കു നടന്ന പ്രതിഷേധവും അക്രമത്തിൽ കലാശിച്ചു. സമരക്കാരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധം അക്രമത്തിനു വഴിമാറി.
പ്രതിഷേധക്കാർക്കു നേരേ പോലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു.ഇതിനിടെ, മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ചയ്ക്കു പ്രതിഷേധക്കാരിൽ ഏതാനുംപേർക്ക് അനുമതി നൽകി. ഇവർ മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.
മെയ്തി സംഘടനയായ കൊകോമിയുടെ (കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്റഗ്രിറ്റി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു കുട്ടികളുടേതുൾപ്പെടെ സമീപകാലത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
ഈമാസം ഏഴിനുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കുക്കി ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരും കൊലയ്ക്ക് ഇരയായി.
വെള്ളിയാഴ്ച ഉക്റുൽ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർകൂടി കൊല്ലപ്പെട്ടു.
NRI
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു.
സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്.
ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: വടകരയിൽ സിപിഎം മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘഷത്തിൽ നാലുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സതേടി.
തിരുവള്ളൂരിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയുണ്ടായ സംഘർഷം.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു. തങ്ങളുടെ പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
National
ഇംഫാൽ: മണിപ്പുരിൽ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി. ബിഷ്ണുപുർ ജില്ലയിലായിരുന്നു സംഘർഷം.
തുടർന്ന് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിൻഗുംഗേയി മേഖലയിലായിരുന്നു സംഘർഷമുണ്ടായത്. ഈയിടെ പ്രദേശത്തിനു സമീപം രണ്ടു കുട്ടികൾ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സായുധസംഘം പ്രദേശത്ത് എത്തിയെന്ന അഭ്യൂഹത്തെത്തുടർന്ന് സംഘർഷം വ്യാപകമായി. കണ്ണീർവാതകം ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ സുരക്ഷാസേന തുരത്തിയത്.
പത്തിലേറെ പേർക്കു നേരിയ പരിക്കേറ്റു. ഒരു നാലുചക്ര വാഹനം പ്രതിഷേധക്കാർ കത്തിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തെന്നു പോലീസ് അറിയിച്ചു. സുരക്ഷാസേന പ്രദേശത്ത് ഫ്ലാഗ് മാർച്ച് നടത്തി.
Kerala
കൊച്ചി: കളമശേരിയിൽ ബൈ ബൈ പിണറായി ഫ്ലക്സിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴു സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചെങ്ങമനാട് പോലീസാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കുന്നുകര ഗ്രാമപഞ്ചായത്തിലെ നാലാംവാർഡിലാണ് ബൈ ബൈ പിണറായി ഫ്ലക്സ് വച്ചത്. ഈ ഫ്ലക്സ് രാത്രി ചിലർ കത്തിച്ചു കളയുകയായിരുന്നു.
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. പരാതി കൊടുത്തതിലെ പ്രകോപനത്തിൽ കഴിഞ്ഞ ദിവസം രാത്രി അടുവാശേരിയിലെ ഇന്ദിര ഭവനിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറിയെന്നും കത്തി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
സിപിഎം-കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കൈയാങ്കളി ഉണ്ടാവുകയും ചെയ്തു. ഓഫീസിൽ വച്ചിരുന്ന ഫ്ലക്സുകളും ഓഫീസിലെ മറ്റ് സാധനങ്ങളും സിപിഎമ്മുകാർ നശിപ്പിച്ചെന്നും കോൺഗ്രസ് നൽകിയ പരാതിയിലുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ വാർഷിക ആഘോഷങ്ങൾക്കിടെ കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്.
കോളജിലെ പ്രവേശന കവാടത്തിന് സമീപം വിദ്യാർഥികൾ പരസ്പരം മേശയും ഇഷ്ടികയും എറിഞ്ഞു. ഇതോടെ പരിപാടികൾ നർത്തിവച്ചു. വാർഷികത്തിന് കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് കേളജിൽ പ്രതിഷേധം നിലനിന്നിരുന്നു. പരിപാടിക്കായി കോളജ് മൈതാനം ഉപയോഗിക്കാൻ അധികൃതർ അനുമതി നിഷേധിച്ചതായി വിദ്യാർഥി യൂണിയൻ ആരോപിച്ചു.
സംഘർഷം നടക്കുന്പോൾ സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പോലീസ് ഇടപ്പെട്ടിരുന്നു.
പരിപാടികൾ വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചുവെന്നും സംഘർഷത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കോളജ് അധികൃതർ പറഞ്ഞു.
Kerala
കാസർഗോഡ്: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്റഫ് കല്ലട്ര എന്നിവരെയാണ് നായന്മാർമൂലയിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്.
തുടർന്ന് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. വോട്ടർമാർക്ക് പണം നൽകാൻ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
District News
നെടുമങ്ങാട്: പത്താംകല്ലിൽ കോൺഗ്രസ്- സിപിഎം സംഘർഷം. നാല് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു മാർച്ചു നടത്തി. പത്താംകല്ലിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് ഒരു സംഘം സിപിഎം പ്രവർത്തകർ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
പ്രവർത്തകരായ അൽഫിയ, റംജിന, റെഫീക്ക്, സഫീർ എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിഷേധിച്ചു രാത്രി വൈകിയും കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ ഉപരോധം തുടർന്നു.
Kerala
ആലപ്പുഴ: എഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്.
എഴുപുന്ന പാലസ് ബാറിന് മുന്നിലാണ് സംഭവം. രാത്രി 12 ഓടെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപുന്ന കരുമാഞ്ചേരി സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.
Kerala
ചിങ്ങവനം: കള്ളുഷാപ്പിലുണ്ടായ അടിപിടിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തമിഴ്നാട് സ്വദേശി ലോറന്‍സ് (60) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
ഞായറാഴ്ച രാത്രി പൂവന്തുരുത്ത് കട്ടാമ്പാക്ക് ഷാപ്പിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ലോറൻസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Kerala
തൃശൂർ: പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നിലുണ്ടായ സംഭവത്തിൽ ഏഴുപേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കേന്ദ്രസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തി. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരായ ഷാജു പുവ്വത്തൂക്കാരന്‍, അഭിജിത്ത്, അഭിമന്യു എന്നിവർ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സിപിഎം പ്രവർത്തകരായ മിഥുന്, വിശാല്‍, വിഷ്ണു, സമിന്‍ലാല്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം ക്യാമ്പു ചെയ്യുകയാണ്.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗവേദിക്കു സമീപം തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തർ ഏറ്റുമുട്ടി.
പ്രധാനമന്ത്രി എത്തുന്നതിന് അരമണിക്കൂർ മുന്‍പാണ് സെൻട്രൽ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിലുള്ള കല്ലേറിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും ബിജെപി പ്രവർത്തകനം പരിക്കേറ്റു.
പ്രധാനമന്ത്രിയുടെ പരിപാടിയ്ക്ക് പോയ പ്രവർത്തകർക്കുനേരെ ഗിരീഷ് പാർക്കിന് സമീപത്തുവെച്ച് കല്ലേറുണ്ടായതായി ബിജെപി പ്രവർത്തകർ ആരോപിക്കുന്നു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ആരോപണങ്ങൾ തൃണമൂൽ പ്രവർത്തകർ നിഷേധിച്ചു. ബിജെപി പ്രവർത്തകരാണ് തങ്ങൾക്കുനേരേ കല്ലേറ് തുടങ്ങിയെതെന്ന് ഇവർ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയുടെ ഭാഗമായാണ് മോദി കൊൽക്കത്തയിലെത്തിയത്.
Kerala
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നു. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനു പിന്നാലെ ഗണേഷിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
ഗണേഷിന്റെ ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പത്തനാപുരത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പിന്നീട് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ സംഘർഷമുണ്ടായി. ഇതോടെ പോലീസ് ലാത്തിവീശി. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധത്തെ തുടർന്ന് ഏറെനേരം ഗതാഗതവും തടസപ്പെട്ടു. വാളകത്തെ വീട്ടിൽവച്ച് ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ഭാര്യ വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്ന് ബിന്ദു മേനോൻ പറഞ്ഞു.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പിലെ സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. തോൽക്കുന്നവർ ടൂർണമെന്റിൽനിന്ന് പുറത്താകും എന്നതിനാൽ ഫൈനലിന് മുന്‍പുള്ള ഫൈനലായി മത്സരം മാറും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക സിംബാബ്വെയെ നേരിടും.
സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കയോട് 76 റണ്‍സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വന്പൻ ജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചു.
ബാറ്റിംഗ് ഓർഡറിൽ ടോപ്പിലേക്ക് മലയാളി താരം സഞ്ജു സാംസണ് വന്നതോടെ ഇടം വലം ഓപ്പണിംഗ് കോന്പിനേഷനൊപ്പം ടോപ്പ് ഓർഡർ ബാലൻസിംഗുമായി.
സ്കോർ കുതിച്ചു. ഇത് തുടരുകയാണ് ഇന്നത്തെ മത്സരത്തിലും ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ടൂർണമെന്റിൽ കരുത്തരായി മുന്നേറിയ വിൻഡീസിനെ നേരിടുന്പോൾ ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമെന്ന സമ്മർദം അതിജീവിക്കേണ്ടതുണ്ട്. വിൻഡീസും സൂപ്പർ എട്ടിൽ തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് ആയിരുന്നു.
കണക്കിൽ മുന്നിൽ
ഈഡൻ ഗാർഡനിലെ കണക്കുകൾ ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. ഇവിടെ വിൻഡീസിനെതിരേ നാല് മത്സരം കളിച്ച ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല. 2018ൽ നടന്ന ഒരു മത്സരത്തിലും 2022ൽ തുടർച്ചയായി നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തി.
ഇന്ത്യയെ വീഴ്ത്താനായിട്ടില്ലെങ്കിലും ഈഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിന് ആശ്വാസം പകരുന്ന ഒന്നുണ്ട്. 10 വർഷം മുന്‍പ് 2016ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് വിൻഡീസ് കിരീടം ചൂടിയത് ഇതേ ഈഡൻ ഗാർഡനിലായിരുന്നു.
ആറാം ബൗളർ പ്രതിസന്ധി
സിംബാബ്വെയ്ക്കെതിരേ രണ്ടോവറിൽ 46 റണ്‍സ് വഴങ്ങിയ ശിവം ദുബെ ബൗളിംഗിൽ നിരാശപ്പെടുത്തിയതോടെ ആറാം ബൗളറായി ആരെ ആശ്രയിക്കണമെന്നത് ഇന്ത്യയുടെ പ്രതിസന്ധിയാണ്. തിലക് വർമ, അഭിഷേക് ശർമ എന്നിവരാണ് പിന്നീടുള്ള ഓപ്ഷൻ. മറ്റൊരു മാറ്റം ഫിനീഷർ റോളിലുള്ള ദുബെയെ ഒഴിവാക്കി സ്പെഷലിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെയോ വാഷിംഗ്ടണ്‍ സുന്ദറിനെയോ പ്ലെയിംഗ് ഇലവനിലേക്ക് എത്തിക്കുക എന്നതാണ്. വിൻഡീസിന്റെ തകർപ്പൻ ബാറ്റിംഗ് ഫോം കണക്കിലെടുക്കുന്പോൾ അതിനുള്ള സാധ്യത വിരളമാണ്. അതേസമയം അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിർത്തും.
പേസില്‍ മാറ്റമില്ല
ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് എന്നിവർ പേസ് നിരയെ നയിക്കും. സപ്പോർട്ടിംഗ് റോളിൽ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും മിന്നിയാൽ കാര്യങ്ങൾ എളുപ്പമാകും.
റണ്ണൊഴുകും പിച്ച്
ഈ ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങളാണ് ഈഡൻ ഗാർഡനിൽ നടന്നത്. ഇറ്റലി, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലന്ഡ് ടീമുകളാണ് ഈഡനിൽ കളിച്ചത്. ഇറ്റലിക്കെതിരേ സ്കോട്ലന്ഡ് നേടിയ 207 റണ്‍സാണ് ഈഡനിലെ ടൂർണമെന്റിലെ ഉയർന്ന സ്കോർ. അതേ പിച്ചിൽ വെടിക്കെട്ട് ബാറ്റർമാർ അണിനിരക്കുന്ന ഇന്ത്യ-വിൻഡീസ് പോരാട്ടം ബാറ്റിംഗ് വിസ്മയമൊരുക്കാനാണ് സാധ്യത.
റണ്‍വേട്ടയിൽ അഭിഷേക്
ഈഡൻ ഗാർഡനിൽ നടന്ന ട്വൻി20 മത്സരങ്ങളിൽ ഇന്ത്യക്കായി ടോപ് സ്കോററായത് അഭിഷേക് ശർമയാണ്. ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വർഷം 34 പന്തിൽ 79 റണ്‍സെടുത്ത അഭിഷേകാണ് ഇന്ത്യൻ താരങ്ങളിൽ ഉയർന്ന വ്യക്തിഗത സ്കോറർ. വിൻഡീസ് താരങ്ങളിൽ 85 റണ്‍സുമായി പുറത്താകാതെ നിന്ന മർലോണ്‍ സാമുവൽസിന്റെ പേരിലാണ് ഉയർന്ന വ്യക്തിഗത സ്കോർ.
Kerala
ഇടുക്കി: വഴിത്തർക്കെത്തെ തുടർന്നുണ്ടായ കൂട്ടയടിയിൽ ഒമ്പതുപേർക്ക് പരിക്ക്. രാജകുമാരി കുമ്പപ്പാറയിലുണ്ടായ സംഭവത്തിൽ എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
കുമ്പപ്പാറ മഠത്തിശേരി രാജു, മക്കളായ ടിൻസ്, ടിന്റോ, ഷാജി കൊച്ചുകരോട്ട് എന്നിവർ ചേർന്ന് അയൽവാസികളായ മണപ്പാടം മുറിയിൽ സുധ, മകൾ ശ്രുതി, സുധയുടെ സഹോദരി പൊന്നമ്മ, കണ്ണംകുന്നിൽ ബിന്ദു, ഇവരുടെ 16 വയസുള്ള മകൾ എന്നിവരെ ആക്രമിച്ചുവെന്നാണ് പരാതി.
പൊന്നമ്മക്കും സുധക്കും മുഖത്തും ദേഹത്തും പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. അക്രമം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രാജക്കാട് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
Kerala
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വിവാഹ സല്‍ക്കാര ഹാളില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയിലെ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
Kerala
തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.
ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
Kerala
കണ്ണൂർ: ഡിവൈഎഫ്ഐ - യൂത്ത്കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിന് പിന്തുണയറിയിച്ച് യൂത്ത്കോൺഗ്രസ് ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു.
ഈ ഫ്ലക്സുകൾ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ചാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തിയപ്പോൾ വീണ്ടും സംഘർഷമുണ്ടായി.
സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശുകയായിരുന്നു. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ പോലീസ് കേസെടുത്തു.
National
കോല്‍ക്കത്ത: സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബേല്ദംഗയില് റൂട്ട്മാര്‍ച്ച് നടത്തി പോലീസ്. മുര്‍ഷിദാബാദ് എസ്പി കുമാർ രാജിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ റൂട്ട്മാർച്ച്.
ബേല്ദംഗ സ്വദേശിയായ അലാവുദ്ദീന്‍ ഷേഖ് എന്നയാള്‍ ജാര്‍ഖണ്ഡില്‍ വച്ച് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണു സംഘര്‍ഷം തുടങ്ങിയത്. അലാവുദ്ദീന്‍ ഷേഖിന്റെ മൃതദേഹം മുര്‍ഷിദാബാദില്‍ എത്തിച്ചപ്പോഴാണ് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ മണിക്കൂറുകൾ റെയില്‍വേ ട്രാക്കുകളും ദേശീയ പാതയും ഉപരോധിച്ചു. ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ന്യായമാണെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തില്‍ പ്രതികരിച്ചത്.
അതേസമയം, അലാവുദ്ദീന്റെ വീട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി യൂസഫ് പഠാന് സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജാര്ഖാണ്ഡ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.
Kerala
ഇടുക്കി: വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേര്‍ക്ക് പരിക്ക്. ഇടുക്കി മൂന്നാറിന് സമീപം പള്ളിവാസലിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ മൂന്നു പേരെ വെള്ളത്തൂവൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വിനോദ സഞ്ചാരികൾ രണ്ടാം മൈലിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിയിരുന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീപ്പ് ഡ്രൈവർ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
പരിക്കേറ്റ മൂന്ന് പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ മൂന്നാറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നാഗർകോവിലിൽ പൊങ്കൽ ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ടെമ്പോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. സരലൂരിലാണ് തർക്കമുണ്ടായത്. സരലൂർ സ്വദേശിയായ രമേഷ് (45) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ രമേഷിന്റെ സുഹൃത്ത് മണികണ്ഠനെ അതീവ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് നടന്ന കലാപരിപാടികൾക്കിടെയാണ് തർക്കമുണ്ടായത്. പരിപാടിക്കിടെ രമേഷും സംഘവും ബഹളമുണ്ടാക്കിയതിനെ കോട്ടാർ സ്വദേശിയായ മറ്റൊരു ടെമ്പോ ഡ്രൈവർ മുകേഷ് കണ്ണൻ ചോദ്യം ചെയ്തു. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കമാണ് കൈയേറ്റത്തിലെത്തിയത്.
സംഭവത്തിന് പിന്നാലെ മുകേഷ് കണ്ണൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും രമേഷും മണികണ്ഠനും മുകേഷിന്റെ വീട്ടിലെത്തി ഇയാളെ അക്രമിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ മുകേഷ് കണ്ണൻ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് രമേഷിനെ ക്രൂരമായി വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തടയാൻ ശ്രമിച്ച മണികണ്ഠനും വെട്ടേറ്റു. രമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. രമേഷിന്റെ സഹോദരൻ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് കണ്ണനെ അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട രമേഷിന്റെ ഭാര്യ രോഗബാധിതയായി കഴിഞ്ഞ മാസമാണ് മരിച്ചത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺമക്കളുണ്ട്.
Kerala
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.
അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.
പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.
അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
നിലന്പൂർ: കൃത്യസമയം പാലിച്ച് സർവീസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് കൊന്പുകോർത്ത് സ്വകാര്യബസ് ജീവനക്കാർ.
യാത്രക്കാരെ മുൾമുനയിൽ നിർത്തിയാണ് പലപ്പോഴും സ്വകാര്യബസുകളുടെ മരണപ്പാച്ചിലും ജീവനക്കാർ തമ്മിലുള്ള തമ്മിൽത്തല്ലും. കൂടുതൽ യാത്രക്കാരെ കിട്ടാൻ സമയം തെറ്റിച്ച് ഓടുന്നതും ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം വൈകുന്നതും മറ്റുമാണ് മിക്കപ്പോഴും സ്വകാര്യബസ് സർവീസ് മേഖലയിൽ പ്രശ്നങ്ങൾക്കിടയാക്കുന്നത്.
സയമത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സ്വകാര്യബസ് ജീവനക്കാർ കഴിഞ്ഞ ദിവസം നിലന്പൂരിൽ ഏറ്റുമുട്ടിയിരുന്നു.
നിലന്പൂർ ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം കെഎൻജി റോഡിലാണ് ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലുണ്ടായത്.
നൂറുക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ബസുകൾ നിർത്തി ജീവനക്കാർ ഏറ്റുമുട്ടുകയായിരുന്നു. സമയത്തെച്ചൊല്ലി ഇരു ബസുകളിലെയും തൊഴിലാളികൾ തമ്മിൽ മഞ്ചേരിയിൽനിന്ന് തുടങ്ങിയ വാക്കേറ്റം പോർവിളിയിലും നിലന്പൂർ ടൗണിൽ കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
മിനുട്ടുകളുടെ വ്യത്യാസത്തിലാണ് സ്വകാര്യബസുകൾക്ക് പെർമിറ്റുകൾ നൽകിയിട്ടുള്ളത്. അതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്പോൾ നഷ്ടമാകുന്ന സമയം വീണ്ടെടുക്കാൻ ബസുകളുടെ മത്സര ഓട്ടങ്ങളും അപകടങ്ങൾക്കിടയാക്കാറുണ്ട്.
നിലന്പൂരിലുണ്ടായ സംഭവത്തിൽ പൊതുനിരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും സംഘർഷം ഉണ്ടാക്കിയതിനും ആറ് ബസ് ജീവനക്കാർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര്‍ വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര്‍ വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്‍ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്‍ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്‍ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്‍ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
മലപ്പുറം: കീഴാറ്റൂരിൽ താലപ്പൊലി മഹോത്സവത്തിനിടെ സംഘർഷം. കീഴാറ്റൂർ മുതുകുർശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷമുണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു.
ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേയ്ക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
National
ദിസ്പുർ: ആസാമിൽ ചൊവ്വാഴ്ച സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംഘർഷമുണ്ടായ വെസ്റ്റ് കർബി ആംഗ്ലോംഗിലെ ഖെറോണിയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഖെറോണിയിലെ മാർക്കറ്റ് പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
തുടർന്ന് വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
Kerala
തൃശൂർ: എരുമപ്പെട്ടിയിൽ ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്.
എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി സൗമ്യ യോഗേഷിന്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ. യോഗേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.
സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോൺഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാൻ ശ്രമിച്ചപ്പോൾ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. യോഗേഷ് ടേബിൾ ചവിട്ടി മറിക്കുകയും തുടർന്ന് അജുനെല്ലുവായിയുടെ ബൈക്കിൽ ടേബിൾ ചെന്ന് തട്ടുകയും ചെയ്തതിനെത്തുടർന്ന് അജു നെല്ലുവായ് യോഗേഷിനെ മർദിച്ചു.
തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘട്ടനമുണ്ടായി. ഇതിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റവും ഉന്തും തല്ലും ഉണ്ടാകുകയും ചെയ്തു. തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കുകയും പരാതി നൽകുന്നതിന് തീരുമാനമാകുകയും ചെയ്തു.
Kerala
മലപ്പുറം: പൂക്കോട്ടൂരിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം.
കൊട്ടിക്കലാശത്തിനായി വന്ന പ്രചരണ വാഹം എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു.
Kerala
കോഴിക്കോട്: നടക്കാവില്‍ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കള്‍ തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ സംഘവും മറ്റൊരു സംഘവുമായാണ് സംഘർഷമുണ്ടായത്. ഹോട്ടലിൽ നിന്ന് ബീഫ് ഫ്രൈ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മര്‍ദനത്തില്‍ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെയെത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നല്കാന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വാങ്ങി നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ വാക്കേറ്റമായി. ഇതോടെ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതോടെ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസ് എത്തിയിട്ടും യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടയിൽ ഒരു യുവാവ് ബോധരഹിതനായി വീണു. ഒടുവില്‍ ബോധരഹിതനായ യുവാവിനെ ആംബുലന്‍സില്‍ കയറ്റിവിട്ട ശേഷം പോലിസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലധികം നഗരത്തിൽ ഗതാഗതം സതംഭിച്ചു. അതേസമയം യുവാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Kerala
കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആളിനെ ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചിരുന്നു. ഇയാൾക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയിൽവച്ച് സംഘർഷമുണ്ടായത്. ഇതിൽ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരിൽ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ജനറൽ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്റെ പരാതിയിൽ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്പനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുൾ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ആഴ്ചകൾക്കു മുമ്പ് സംഘർഷത്തിൽ പരിക്കേറ്റയാൾക്ക് അത്യാഹിതവിഭാഗത്തിൽ ചികിത്സ നൽകുന്നതിനിടയിൽ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.
പരിക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.
Kerala
തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ വിവാഹത്തിനു വന്നവരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. വിവാഹത്തിനു വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ റോഡിൽ ഗതാഗത തടസമുണ്ടായിരുന്നു.
ഇതിനിടെ ഈ റോഡിലൂടെ എത്തിയ ടിപ്പർ ഹോൺ മുഴക്കിയതിനെത്തുടർന്ന് കല്യാണത്തിനു വന്നവരും ടിപ്പർ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു.
മർദിച്ചവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചു. ഇത് സംഘർഷത്തിലും കല്ലേറിലും കലാശിക്കുകയായിരുന്നു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
National
ഹൈദരാബാദ്: ചാനൽ ചർച്ചയ്ക്കിടെ കൈയാങ്കളി നടത്തി കോൺഗ്രസ്, ബിജെപി പ്രതിനിധികൾ. ഹൈദരാബാദിലെ യോയോ ടിവിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ.
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം യോയോ ടിവി ഒരു ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.
ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ഡസ്കില്‍ അടിച്ചു. ഇതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. പിന്നാലെ ബിജെപി നേതാവ് കോണ്‍ഗ്രസ് നേതാവിനെ തള്ളിയിട്ടു. ദേഷ്യത്തോടെ എണീറ്റ് വന്ന കോണ്‍ഗ്രസ് നേതാവ് തിരികെ ബിജെപി നേതാവിനെ തല്ലി. ശേഷം പാനല്‍ വലിയ കയാങ്കളിക്കാണ് സാക്ഷിയായത്.
ചര്‍ച്ച സംഘര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് തടയാനായി അവതാരക പരമാവധി ശ്രമിക്കുന്നതും ശാന്തരാകാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. സംഭവം കൈവിട്ട് പോയതോടെ ചാനലിലെ മറ്റ് പ്രവര്‍ത്തകരും എത്തി ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.
FROM SHOUTING TO PUNCHING!!!
— Revathi (@revathitweets) November 19, 2025
A BJP spokesperson and a Congress leader decided to stir things up, just a little!
Instead of their usual shouting matches on TV debates, the decided to throw in a few punches.
Similar scenes were witnessed on the day of Jubilee Hills Bypoll… pic.twitter.com/Ex1gn3wDFj
Kerala
കോഴിക്കോട്: നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പഞ്ചായത്തംഗമായ സിപിഎം നേതാവ് പി.പി. ബാലകൃഷ്ണനും കുടുംബത്തിനും നേരെയാണ് അക്രമം നടന്നത്. ബ്രാഞ്ച് സെക്രട്ടറി സജീവന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അക്രമിച്ചതെന്നായിരുന്നു പരാതി.
സജീവന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന് കാരണം ബാലകൃഷ്ണന്റെ കുടുംബത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ജില്ലാ പഞ്ചായത്ത് അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
പ്രവര്‍ത്തകര്‍ കാണാനെത്തുന്ന സമയത്ത് സ്റ്റേഷനുള്ളിൽ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരുണ്ടായിരുന്നു. സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്.
ദുൽഖിഫിലും പോലീസും തമ്മിൽ കയ്യാങ്കളിയുണ്ടായി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് പ്രവര്‍ത്തകര്‍ സംഭവത്തിൽ പ്രതിഷേധിച്ചു. പരിക്കേറ്റ പോലീസുകാര്‍ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പോലീസ് അറിയിച്ചു.
Kerala
ഇടുക്കി: മറയൂരിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. പതിനഞ്ച് സഞ്ചാരികൾക്കും ആറ് ജീപ്പ് തൊഴിലാളികൾക്കും പരിക്കേറ്റു. മറയൂരിന് സമീപം പയസ് നഗറിൽ വച്ചാണ് സംഭവം.
തമിഴ്നാട് തിരുനെൽവേലിയിൽ നിന്നുമെത്തിയ സഞ്ചാരികളുടെ ടൂറിസ്റ്റ് ബസ്സിന് പിന്നാലെ എത്തിയ ജീപ്പ് തുടർച്ചയായി ഹോൺ മുഴക്കി. ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിനും സംഘർഷത്തിനും കാരണമായത്.
ജീപ്പ് തൊഴിലാളികൾ സംഘടിച്ചെത്തി ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തുകയും സഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ടൂറിസ്റ്റ് ബസിന്റെ ചില്ലുകളും ജീപ്പ് തൊഴിലാളികൾ അടിച്ചു തകർത്തു.
വിനോദസഞ്ചാരികളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറ് ജീപ്പ് തൊഴിലാളികളും ചികിത്സയിലാണ്. മറയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് സിപിഎം- എസ്ഡിപിഐ സംഘര്‍ഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചു. എസ്ഡിപിഐയുടെ ആംബുലൻസിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവർത്തകർ അടിച്ചുതകര്‍ത്തു.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഞായറാഴ്ച രാത്രി നെടുമങ്ങാട് മുല്ലശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിന്റെ വീട്ടില്‍ രാത്രി പത്തോടെ അതിക്രമിച്ചുകയറിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ദീപുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് ആക്രമിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നെടുമങ്ങാട് താലുക്കാശുപത്രിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കത്തിച്ചത്. എസ്ഡിപിഐയുടെ ആംബുലന്‍സിന്റെ ഗ്ലാസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിപിഎം-എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം നടന്നത്. നെടുമങ്ങാട്ടും സമീപപ്രദേശങ്ങളിലുമാണ് വ്യാപകമായി സംഘര്‍ഷം നടന്നുവന്നിരുന്നത്.