കാസർഗോഡ്: വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് കാസർഗോട്ടെ യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഷെരീഫ് കല്ലട്ര, അഷ്റഫ് കല്ലട്ര എന്നിവരെയാണ് നായന്മാർമൂലയിൽ വച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞത്.
തുടർന്ന് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. വോട്ടർമാർക്ക് പണം നൽകാൻ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പരാജയ ഭീതിയെ തുടർന്ന് സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് വോട്ടർമാർക്ക് ബിജെപി നേതാക്കൾ പണം നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
Tags : bribery vote kasaragod clash