x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി


Published: April 26, 2026 12:40 AM IST | Updated: April 26, 2026 12:40 AM IST

ഇംഫാൽ: മണിപ്പുരിൽ ശാശ്വത സമാധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതയിലേക്കു നടന്ന പ്രതിഷേധവും അക്രമത്തിൽ കലാശിച്ചു. സമരക്കാരെ പോലീസ് തടഞ്ഞതോടെ പ്രതിഷേധം അക്രമത്തിനു വഴിമാറി.

പ്രതിഷേധക്കാർക്കു നേരേ പോലീസ് നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു.ഇതിനിടെ, മുഖ്യമന്ത്രി വൈ.ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ചയ്ക്കു പ്രതിഷേധക്കാരിൽ ഏതാനുംപേർക്ക് അനുമതി നൽകി. ഇവർ മുഖ്യമന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു.

മെയ്തി സംഘടനയായ കൊകോമിയുടെ (കോ-ഓർഡിനേറ്റിംഗ് കമ്മിറ്റി ഓൺ മണിപ്പുർ ഇന്‍റഗ്രിറ്റി) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രണ്ടു കുട്ടികളുടേതുൾപ്പെടെ സമീപകാലത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

ഈമാസം ഏഴിനുണ്ടായ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കുക്കി ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരും കൊലയ്ക്ക് ഇരയായി.
വെള്ളിയാഴ്ച ഉക്റുൽ ജില്ലയിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നുപേർകൂടി കൊല്ലപ്പെട്ടു.

Tags : Protesters Manipur clash police

Recent News

Corehub Up