District News
ചാത്തന്നൂര്‍ : സിവില്‍ സ്റ്റേഷന് വാര്‍ഡിലെ സൗഹൃദ വയോജന അയല്‍ക്കൂട്ടത്തിന്റെ പത്താം വാര്‍ഷികാഘോഷം നടത്തി. പഞ്ചായത്തംഗം ഷീജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ത്യനേശന് അധ്യക്ഷനായിരുന്നു. വയോജനങ്ങളുടെ ക്ഷേമവും സാമൂഹിക പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്തു.
ചാത്തന്നൂര്‍ ചിറക്കര റോഡില്‍ ഇരുചക്ര വാഹനങ്ങളുടെ ക്രമരഹിതമായ പാര്‍ക്കിംഗ് കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി സൃഷ്ടിക്കുകയാണ്. ഇതു പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
District News
കോതമംഗലം: രൂപത ഗായകസംഘം ഹെയില്‍ മേരി ബാന്‍ഡിന്റെ വാര്‍ഷികാഘോഷം മൂവാറ്റുപുഴ നിര്‍മല കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പാടും പാതിരി എന്നറിയപ്പെടുന്ന ഗായകനും വോക്കോളജിസ്റ്റും തൃശൂര്‍ ചേതന സംഗീത അക്കാദമി ഡയറക്ടറുമായ ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
സമാപന സമ്മേളനത്തില്‍ കോതമംഗലം രൂപത ചാന്‍സലര്‍ ഫാ.ഡോ. ജോസ് കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ഗായകസംഘത്തിന്റെ വെബ്സൈറ്റ് സമ്മേളനത്തില്‍ ലോഞ്ച് ചെയ്തു. രൂപത ഗായകസംഘം ഡയറക്ടര്‍ ഫാ. ജിന്‍സ് പുളിക്കല്‍, അസി. ഡയറക്ടര്‍ ഫാ.ഡോ. ജോണ്സന് ഒറോപ്ലാക്കല്‍, നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജസ്റ്റിന് കണ്ണാടന്‍, ബാന്‍ഡ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ബേബി ജോണ്‍ കലയന്താനി എന്നിവര്‍ പ്രസംഗിച്ചു.
രൂപതയിലെ 130 കലാകാരന്മാര് വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്തു. ഹെയിൽ മേരി ബാന്‍ഡ് ആദ്യമായി ഇറക്കുന്ന മ്യൂസിക് ആല്‍ബം "ഹോളി യൂക്കരിസ്റ്റ്'ചടങ്ങില്‍ പ്രകാശനം ചെയ്തു. ഫാ. പ്രിന്‍സ് പരത്തിനാല്‍ സിഎംഐ, ഫാ. ജോസ് വടക്കേടത്ത്, ബേബി ജോണ്‍ കലയന്താനി, മികച്ച അവതാരകനായി ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടിയ കെവിന് ആന്റണി ജോഷി, ബെസ്റ്റ് പ്രീസ്റ്റ് കമ്യൂണിക്കേറ്റര്‍ അവാര്‍ഡ് നേടിയ ഫാ. ജോസ് വെട്ടിക്കുഴിച്ചാലില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
District News
കണ്ണൂർ: അമലോത്ഭവ മാതാവിന്റെ ഉർസുലൈൻ സന്യാസ സഭാംഗം ധന്യ സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ 69-ാം ചരമവാർഷിക ആചരണം നാളെ നടക്കും. രാവിലെ 11ന് പയ്യാന്പലം ഉർസുലൈൻ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ കബറിടത്തിൽ നടക്കുന്ന അനുസ്മരണ പ്രാർഥനകൾക്ക് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.
സഹനത്തിന്റെയും സമർപ്പണത്തിന്റെയും പ്രാർഥനയുടെയും പൂർണഭാവമായിരുന്ന സിസ്റ്റർ മരിയ സെലിൻ തൃശൂര്‍ അതിരൂപതയിലെ കുണ്ടന്നൂര്‍ ഇടവകയിലെ കണ്ണനായ്ക്കല്‍ പൊറിഞ്ചു-പ്ളമേന ദമ്പതികളുടെ മകളായി 1931 ഫെബ്രുവരി 13നാണ് ജനിച്ചത്. കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളില്‍ അധ്യാപികയായിരിക്കെ 1954 ജൂണ്‍ 24ന് പയ്യാമ്പലത്തെ അമലോത്ഭവ മാതാവിന്റെ ഉര്‍സുലൈന്‍ സന്യാസസഭയില്‍ ചേര്‍ന്നു. 1957 ജൂണ്‍ 20നായിരുന്നു പ്രഥമ വ്രതവാഗ്ദാനം. തുടർന്ന് അസുഖബാധിതയായ സിസ്റ്റർ പ്രഥമ വ്രത വാഗ്ദാനത്തിന്റെ 35-ാം ദിവസമായ 1957 ജൂലൈ 25ന് ദിവംഗതയായി. ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്ന അവസ്ഥയിലും മരണത്തിന്റെ തലേദിവസം വരെ ബര്‍ണശേരി സെന്റ് പീറ്റേഴ്സ് എല്‍പി സ്കൂളില്‍ സിസ്റ്റർ പഠിപ്പിച്ചിരുന്നു.
2007 ജൂലൈ 29ന് കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കലിനെ ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് നാമകരണ നടപടികള്‍ക്ക് തുടക്കംകുറിച്ചു. 2022 ഓഗസ്റ്റ് അഞ്ചിന് ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി.
Leader Page
പത്തനംതിട്ട റാന്നി പെരുന്നാട്ടിൽനിന്ന് ജൂലൈ 10ന് സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം പട്ടത്തുള്ള കബറിങ്കലേക്കുള്ള (ഭാഗ്യങ്ങളുടെ കലവറ) പ്രധാന തീർഥാടന പദയാത്രയും മറ്റു സ്ഥലങ്ങളിൽനിന്നുള്ള തീർഥാടന പദയാത്രകളും പട്ടം കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന കബറിൽ എത്തിച്ചേർന്നിരിക്കുകയാണ്. ജൂലൈ 15! ഓർമപ്പെരുന്നാളിന്റെ ഏറ്റവും പ്രത്യേകതയുള്ള സമാപനദിനമാണിന്ന്.
ഈ അനുസ്മരണം കേവലം ഒരു ഓർമ പുതുക്കൽ എന്നതിന് ഉപരിയാണ്. ധന്യൻ മാർ ഈവാനിയോസിന്റെ ഒളിമങ്ങാത്ത സഭാ ദർശനം ഇന്നും അനേകായിരങ്ങളെ ത്രസിപ്പിക്കുന്ന അനുഭവമാണ്. സഭയിലെ വൈദിക മേലധ്യക്ഷന്മാരും വൈദികരും സമർപ്പിതരും അല്മായ പ്രേഷിതരും എല്ലാ ജനങ്ങളും ദൈവമക്കൾ എന്ന നിലയിൽ ഒരേ ശരീരത്തിലെ അംഗങ്ങളായി വർത്തിക്കുന്ന പ്രചോദനാത്മകമായ സഭാദർശനം!
ഭിന്നതയിൽനിന്ന് പങ്കാളിത്തത്തിലേക്ക്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലങ്കര സഭ കടുത്ത ആന്തരിക കലഹങ്ങളിലും വ്യവഹാരങ്ങളിലും അകപ്പെട്ടിരുന്ന കാലം. വൈദികരും അല്മായരും ഒരുപോലെ കക്ഷിവഴക്കുകളിൽ മുഴുകി, സഭയുടെ മിഷനറി ചൈതന്യം മങ്ങിപ്പോയ ആ അവസ്ഥ യുവ വൈദികനായിരുന്ന പി.ടി. ഗീവർഗീസ് അച്ചനെ (പിന്നീട് ഗീവർഗീസ് മാർ ഈവാനിയോസ്) അഗാധമായി വേദനിപ്പിച്ചു. കോടതി വ്യവഹാരങ്ങളും ജനക്കൂട്ട സംഘർഷങ്ങളും കണ്ട് കേരളത്തിൽ ക്രിസ്തുമതം സ്ഥാപിച്ചതിന്റെ ദൈവിക ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു.
ഈ അനുഭവമാണ് സഭയിലെ അല്മായ ശക്തീകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അടിത്തറയായത്. കലഹങ്ങളിലും വ്യവഹാരങ്ങളിലും ഊർജം പാഴാക്കുന്നതിനുപകരം സാമൂഹിക സേവനത്തിലൂടെയും അല്മായരെ ആത്മീയമായി നവീകരിച്ച്, വിദ്യാഭ്യാസത്തിലൂടെയും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാക്കുകയെന്നതായിരുന്നു വന്ദ്യ പിതാവിന്റെ സ്വപ്നം.
വിദ്യാഭ്യാസത്തിലൂടെ ശക്തീകരണം
മാർ ഈവാനിയോസ് പിതാവിന് സഭാശക്തീകരണം എന്നത് വാക്കുകളിൽ ഒതുങ്ങുന്ന ആശയമായിരുന്നില്ല. അദ്ദേഹം 1919ൽ സ്ഥാപിച്ച ബഥനി ആശ്രമം, സന്യാസജീവിതത്തിന്റെ നവീകരണത്തിനൊപ്പം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവർത്തനത്തിലൂടെയും സാധാരണക്കാരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരു കേന്ദ്രം കൂടിയായി മാറി. വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിച്ചുകൊണ്ട്, കേരള സമൂഹത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ ചിരപ്രതിഷ്ഠ നേടിയ ഒരു സ്ഥാപനശൃംഖലയ്ക്ക് അദ്ദേഹം അടിത്തറയിട്ടു. ഇവയെല്ലാം, അല്മായർക്ക് അറിവും ആരോഗ്യവും നൽകി അവരെ സ്വാശ്രയരും സഭയുടെ ദൗത്യത്തിൽ ഉത്തരവാദിത്വമുള്ളവരുമാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളായിരുന്നു.
1930ൽ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യത്തിനുശേഷം ഈ കാഴ്ചപ്പാട് കൂടുതൽ വ്യക്തമായി രൂപം കൈക്കൊണ്ടു. പുതുതായി രൂപംകൊണ്ട മലങ്കര കത്തോലിക്കാ സഭയെ കേവലം ഒരു ചെറിയ സമൂഹമായി ഒതുക്കാതെ വൈദികരും സന്യസ്തരും അല്മായരും ഒരുമിച്ചു നിൽക്കുന്ന ഒരു മിഷനറി പ്രസ്ഥാനമായി വളർത്താൻ അദ്ദേഹം യത്നിച്ചു. തിരുവനന്തപുരം അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റപ്പോൾ, ‘മെത്രാൻമാരും വൈദികരും അല്മായരും’ ചേർന്ന സഭാസമൂഹത്തിന്റെ മുന്നിൽ വിശ്വാസപ്രമാണം ഏറ്റുപറഞ്ഞ ആ ചരിത്രമുഹൂർത്തം തന്നെ, അല്മായർക്ക് അദ്ദേഹം കൽപിച്ച സ്ഥാനത്തിന്റെ പ്രതീകമാണ്.
ദൗത്യബോധമുള്ള അല്മായ സമൂഹം
മാർത്താണ്ഡത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സുവിശേഷവേലയിലും യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും നടത്തിയ യാത്രകളിലും മാർ ഈവാനിയോസ് പിതാവ് ഒരു കാര്യം നിരന്തരം ഊന്നിപ്പറഞ്ഞു: സഭയുടെ ഐക്യദൗത്യവും സുവിശേഷവേലയും വൈദികരുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച് മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും പങ്കാളിത്തം ആവശ്യപ്പെടുന്ന ഒന്നാണ്.
ഇന്ന് മലങ്കര കത്തോലിക്കാ സഭയിൽ സജീവമായി പ്രവർത്തിക്കുന്ന അല്മായ സംഘടനകൾ മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്, മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് തുടങ്ങിയവ ആ ദർശനത്തിന്റെ തുടർച്ചയാണ്. പതിറ്റാണ്ടുകൾക്കിപ്പുറവും, ലക്ഷക്കണക്കിന് അല്മായർ ഈ പ്രസ്ഥാനങ്ങളിലൂടെയും സുവിശേഷ സംഘത്തിലൂടെയും സഭാജീവിതത്തിൽ സജീവ പങ്കാളികളാകുന്നത്, മാർ ഈവാനിയോസ് പിതാവ് വിതച്ച വിത്ത് ഇന്നും തളിർക്കുന്നു എന്നതിന്റെ തെളിവാണ്.
ഇന്നത്തെ കാലത്തിനുള്ള സന്ദേശം
73 വർഷങ്ങൾക്കിപ്പുറം, ഈ ദർശനത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്. വേഗമേറിയ ജീവിതശൈലിയിലും ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികളിലും അകപ്പെട്ട ഇന്നത്തെ യുവതലമുറയെ സഭാജീവിതത്തിലേക്കും സാമൂഹിക പ്രതിബദ്ധതയിലേക്കും അടുപ്പിക്കുക എന്നത് ഏതൊരു ഇടവക സമൂഹത്തിന്റെയും മുൻഗണനയാകേണ്ടതുണ്ട്.
Kerala
കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികത്തിന് ആഴ്ചകൾ ശേഷിക്കെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തമെത്തുന്നത്.
2024 ജൂലൈ 30ന് പുലർച്ചെയായിരുന്നു വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ വെള്ളോലിമലയുടെ മുകളിൽനിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസം തുടച്ചുനീക്കിയത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ സംഭവത്തിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ പൂർണമായും തകർന്നടിഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ മഴയെത്തുടർന്ന് കുന്നിൻപ്രദേശങ്ങൾ ഇടിഞ്ഞുവീഴുകയായിരുന്നു. പുഞ്ചിരിമട്ടം പ്രദേശത്താണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്.
തുടർന്ന് മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വെള്ളത്തോടൊപ്പം ഒഴുകിയെത്തി ജനവാസകേന്ദ്രങ്ങളെ തുടച്ചുനീക്കി. ഇരുനൂറിലധികം വീടുകൾ പൂർണമായി ഒലിച്ചുപോയി. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ളവ തകർന്നു.
ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന പാലവും മറ്റ് പാലങ്ങളും പൂർണമായി നശിച്ചു. നാനൂറോളം ആളുകൾ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും ഇവിടുത്തെ മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടാകാം.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ദുരിതങ്ങൾ അതിജീവിച്ച് വരുന്നതിനിടെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തം എത്തുന്നത്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് കള്ളാടിയും.
District News
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസേസിയേഷൻ സ്ഥാപക സെക്രട്ടറി പ്രഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ (ഇൻ ചാർജ് ) ഡോ. ഡി. മാവൂദ് ഉദ്ഘാടനം ചെയ്തു.
എംഎ കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം.കെ. ബാബു, കോളജ് അസോസിയേഷൻ വൈസ് ചെയർമാൻ എ.ജി. ജോർജ്, എംഎ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ് തുടങ്ങിയവർ പങ്കെടുത്തു .
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് ആണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ. ഡോ. ജോര്‍ജ് കുടിലില്‍ തുടങ്ങിയവര്‍ സന്നിഹിതരാണ്.
പൗരപ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടെ പ്രൗഢമായ സദസ് ചടങ്ങില്‍ പങ്കെടുക്കുന്നു.
Kerala
മാന്നാനം: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും വിലയുള്ളവരാണെന്ന് വിശുദ്ധ ചാവറയച്ചൻ തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.
സിഎംഐ സഭാ സ്ഥാപനത്തിന്റെ 195 -ാം വാർഷിക ദിനത്തിൽ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സിഎംഐ സഭയുടെ പ്രിയോർ ഫാ.ഡോ. പോൾ ആച്ചാണ്ടി, വികർ ജനറൽ, ജനറൽ കൗൺസിലർമാർ, വിവിധ പ്രൊവിൻസുകളിലെ പ്രൊവിൻഷ്യൽമാർ, പ്രൊവിൻഷൽ കൗൺസിലർമാർ തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു.
സഭാ സ്ഥാപനത്തിന്റെ ദ്വിശതാബ്ദിക്ക് മുന്നൊരുക്കമായി നടത്തിവരുന്ന ദശവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള മാധ്യമവർഷാചരണത്തിന്റെ ഉദ്ഘാടനവും മാർ തോമസ് തറയിൽ നിർവഹിച്ചു.
വിശുദ്ധ ചാവറയച്ചനും പാലയ്ക്കൽ മല്പാനും പോരൂക്കര മല്പാനും ചേർന്ന് 1831 മേയ് 11ന് മാന്നാനം കുന്നിൽ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ടതിന്റെ വാർഷികദിനമാണ് സഭാസ്ഥാപന വാർഷികദിനമായി ആചരിക്കുന്നത്. ദശവത്സര ജൂബിലി ഉദ്ഘാടനം 2022 മേയ് 11നാണ് നടത്തിയത്.
National
ശ്രീനഗർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകാഷ്മീരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.
ആക്രമണ-അട്ടിമറി സാധ്യതകൾ കണക്കിലെടുത്ത് എല്ലാ സുരക്ഷാസേന വിഭാഗങ്ങളോടും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകി. 2025 ഏപ്രിൽ 22ന് കാഷ്മീരിലെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിലാണ് ഭീകരരാക്രമണം ഉണ്ടായത്.
26 പേർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ 25 പേർ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളായിരുന്നു. ഒരാൾ പ്രദേശവാസിയും. പഹൽഗാം ഭീകരാക്രമണം കാഷ്മീരിലെ വിനോദസഞ്ചാര മേഖലയെ പൂർണമായി തകർത്തിരുന്നു.
NRI
ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ സംഗീത പരിപാടി അവതരിപ്പിച്ചു. 'അമേരിക്ക 250' എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷം രാജ്യത്തിന്റെ ചരിത്രപരമായ നേട്ടത്തെ അനുസ്മരിക്കുന്നതാണ്.
ദേശഭആർമി ബാൻഡിന്റെ സംഗീത വിരുന്ന് സംഘടിപ്പിച്ചുക്തി ഗാനങ്ങളും ആധുനിക സംഗീത ശൈലികളും കോർത്തിണക്കിയ പരിപാടിയിൽ സൈനിക പാരമ്പര്യവും കലാപരമായ മികവും ഒത്തുചേർന്നു.
മസ്റ്റാംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാൻഡ് അമേരിക്കയിലെ 13 ആർമി റിസർവ് ബാൻഡുകളിൽ ഒന്നാണ്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും ജോലി ചെയ്യുന്ന സാധാരണക്കാരായ സൈനികരാണ് ഇതിലെ അംഗങ്ങൾ എന്നത് ഈ ബാൻഡിന്റെ പ്രത്യേകതയാണ്.
എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിൽ ഒരുക്കിയ ഈ കലാവിരുന്ന് രാജ്യത്തോടുള്ള ആദരവും സമൂഹത്തിന്റെ ഐക്യവും വിളിച്ചോതുന്നതായിരുന്നു.
Business
കൊച്ചി: 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിനു താരപ്പകിട്ടേറിയ ആഘോഷം. വാര്‍ഷികാഘോഷ പരിപാടികള്‍ നടന് ജോജു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരങ്ങളായ ഭീമന് രഘു, ടിനി ടോം, കൈലാഷ്, സരയു മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വാര്‍ഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ് , ലുലു കൊച്ചി ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില്, മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിധു പ്രതാപ് നയിച്ച സംഗീതരാവും അരങ്ങേറി.
District News
അഞ്ചല്‍ : അലയമണ്‍ ഗവ. ന്യൂ എല്‍പി സ്കൂളിന്റെ 79-ാമത് വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ സമ്മേളനവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പിടിഎ പ്രസിഡന്റ് പി. സനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ബിപിസി ഷീലാമണി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെല്‍സണ്‍ പ്രതിഭകളെയും സ്ഥിരം സമിതി അധ്യക്ഷന്‍ മാഹീന് കാട്ടുംപുറം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവരെയും അനുമോദിച്ചു. സീനിയര്‍ അസിസ്റ്റന്റ് യു. ഷാഹിന, സ്റ്റാഫ് സെക്രട്ടറി മറിയം, അധ്യാപിക സുനില, പിടിഎ വൈസ് പ്രസിഡന്റ് ബിപിന്‍, സ്കൂള്‍ ലീഡര്‍ പ്രണവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Business
കണ്ണൂർ: റീഗൽ ജ്വല്ലേഴ്സ് കണ്ണൂർ ഷോറൂമിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് സ്വർണനാണയങ്ങൾ ഉൾപ്പെടെ വന്പൻ സമ്മാനങ്ങളും ഓഫറുകളുമായി ആനിവേഴ്സറി എക്സിബിഷൻ ആൻഡ് സെയിൽ ആരംഭിച്ചു. 31 വരെയാണ് എക്സിബിഷൻ.
ഈ കാലയളവിൽ രണ്ടു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിനോടൊപ്പം രണ്ടു ഗോൾഡ് കോയിനുകൾ സൗജന്യമായി നേടാം. ഓരോ കാരറ്റ് ഡയമണ്ട് പർച്ചേസിനും 15,000 രൂപയുടെ ഫ്ളാറ്റ് ഡിസ്കൗണ്ട്, പഴയ സ്വർണാഭരണങ്ങൾക്കു നൂറുശതമാനം എക്സ്ചേഞ്ച് വാല്യൂ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. വാങ്ങുന്ന ആഭരണങ്ങൾക്കു ലൈഫ് ടൈം ഫ്രീ മെയിന്റനൻസുമുണ്ട്. ഡയമണ്ട് ക്ലാരിറ്റി സൗജന്യമായി പരിശോധിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.
വിവാഹ പർച്ചേസുകാർക്കു ഹോൾസെയിൽ വിലയിൽ ലൈറ്റ്വെയ്റ്റ് ബ്രൈഡൽ കളക്ഷനും ലഭ്യമാണ്. 14, 18 കാരറ്റ് സ്വർണാഭരണങ്ങളുടെ വിപുലമായ കളക്ഷനും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 811290 9090.
Kerala
കണ്ണൂർ: "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി.
സമ്മേളനത്തിന് തുടക്കംകുറിച്ച് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തി. തുടർന്ന്, സമ്മേളനനഗരിയിൽ സ്ഥാപിച്ച കത്തോലിക്ക കോൺഗ്രസ് മുൻകാല നേതാക്കളുടെ സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, കണ്ണൂർ തിരുക്കുടുംബ ദേവാലയത്തിൽ വർക്കിംഗ് കമ്മിറ്റി യോഗം നടന്നു.
ഇന്നു രാവിലെ 9.30ന് കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
നഗരംചുറ്റുന്ന റാലി സമ്മേളനനഗരയിൽ എത്തിയശേഷം നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (ഐകെസിസി) അതിന്റെ അമ്പതാം ജൂബിലി ആഘോഷിക്കുകയാണ്.
ഏപ്രിൽ 18ന് റോക്ലാൻഡ് ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചാണ് 50-ാം വാർഷികം നടത്തപ്പെടുന്നത്. തദവസരത്തിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള കെസിസിഎൻഎയുടെ മുൻ പ്രസിഡന്റുമാർ, മറ്റു മുൻ ഭാരവാഹികൾ, നിലവിലെ കെസിസിഎൻഎയുടെ ഭാരവാഹികൾ പങ്കെടുക്കുന്നു.
പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ, മുൻ ഭാരവാഹികളെ ആദരിക്കൽ തുടങ്ങിയവ നടത്തപ്പെടുന്നു. കഴിഞ്ഞ 50 വർഷത്തെ എല്ലാ ഐകെസിസി പ്രസിഡന്റുമാരെയും എക്സിക്യൂട്ടീവിനെയും തദവസരത്തിൽ ആദരിക്കുന്നു.
പരിപാടികൾക്ക് ഐകെസിസി പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
മെഗാഷോയും മെഗാ മാർഗംകളിയും മെഗാ ചെണ്ടമേളവും വിമൻസ് ഫോറം, ഗോൾഡൻ ക്ലബ്, കെസിവൈഎൽ, കിഡ്സ് ക്ലബ് ഒക്കെ അണിയിച്ചൊരുക്കുന്ന വർണാഭമായ കലാപരിപാടികൾ എല്ലാം തന്നെ അണിയറയിൽ ഒരുങ്ങുന്നു.
ഈ ഒരു ധന്യ മുഹൂർത്തത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ മക്കളെയും സാദരം ക്ഷണിക്കുന്നതായി അറിയിക്കുന്നു.
District News
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റി വജ്ര ജൂബിലി ആഘോഷവും വാർഷിക പൊതുയോഗവും നടത്തി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് മേജർ എം. വേലായുധൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ്് പ്രസിഡന്റ് പി.കെ. രാജഗോപാലൻ, ബ്ലോക്ക് സെക്രട്ടറി നന്ദനൻ ഏലംകുളം, ജില്ലാ പ്രസിഡന്റ് റിട്ടയേർഡ് കേണൽ പി. മുഹമ്മദ്, വർക്കിംഗ് പ്രസിഡന്റ് റിട്ടയേർഡ് കേണൽ ബി.സി. കുട്ടി, ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കെ.എം. സുരേഷ്, റിട്ടയേർഡ് ലഫ്. കേണൽ പി. സുകുമാരൻ, പച്ചീരി സുബൈർ, തഹസിൽദാർ എ. വേണുഗോപാൽ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് കോമളവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്കിലെ മുതിർന്ന മെംബർമാരായ ക്യാപ്റ്റൻ രാമനുണ്ണി, എ. ദാമോദരൻ നായർ, പി. സുബ്രഹ്മണ്യൻ, എം. ബാലകൃഷ്ണൻ നായർ, ഹസൻ, പി.എൻ. വാസുദേവൻ നായർ, രാജാഗോപാലൻ തുടങ്ങിയവരെ ആദരിച്ചു.
Kerala
തിരുവനന്തപുരം: ആശ സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിലും ആശമാരുടെ സമരാവേശം സെക്രട്ടേറിയറ്റിനു മുന്നിൽ അലയടിച്ചു. 2025 ഫെബ്രുവരി 10നായിരുന്നു ആശാ സമരം ആരംഭിച്ചത്. 266 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറുകണക്കിന് ആശ പ്രവർത്തകർ അണിനിരന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. കെ സദാനന്ദൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി സ്വാഗതം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങളെ തിരസ്കരിക്കുന്ന സർക്കാരുകൾക്കെതിരേ നടന്ന ഉജ്വല പോരാട്ടമാണ് ആശ സമരമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.കെ. സദാനന്ദൻ പറഞ്ഞു. ഈ സർക്കാർ വാഗ്ദാനം ചെയ്ത മിനിമം കൂലി ഉറപ്പാക്കാനാണ് സമരം ചെയ്തത്. മിനിമം കൂലി നൽകിയാൽ തൊഴിലാളികളായി ആശമാരെ അംഗീകരിക്കേണ്ടി വരുമെന്ന ഭീതിയാണ് സംസ്ഥാന സർക്കാരിനുള്ളത്. അത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് എതിരാകയാൽ കേന്ദ്രത്തിൽനിന്നും അവാർഡ് ലഭിക്കുകയില്ല. എന്നാൽ, മൂന്നു മാസത്തിനുള്ളിൽ ഓണറേറിയമായി 2000 രൂപ അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി.
സ്ത്രീകൾ സൃഷ്ടിച്ച സമരച്ചൂടാണ് അതിന് കാരണം. ഓണറേറിയം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ഈ സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. സമരം മൂലം അധികാരികൾ ജോലിക്ക് കൃത്യത കൊണ്ടുവരേണ്ടി വന്നു. തൊഴിലാളി എന്ന നിലയിലുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ ആശമാർ അനുഭവിക്കുന്നത്.
ആശമാരുടെ അടിമപ്പണി അവസാനിപ്പിക്കാൻ കഴിഞ്ഞത് 266 ദിവസത്തെ സമരത്തിന്റെ പ്രധാന നേട്ടമാണ്. തൊഴിലാളികളോടും അവരുടെ അവകാശങ്ങളോടും ഈ സർക്കാരിന് യാതൊരു മമതയുയില്ല. ഡിമാന്‍ഡുകൾ പൂർണമായും നേടുന്നത് വരെ വ്യത്യസ്ത സമര രീതികളുമായി ഇനിയുള്ള ദിവസങ്ങളിലും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഫ. എം.പി. മത്തായി, ജോസഫ് സി. മാത്യു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഒ.വി. ഉഷ, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രഫ. കെ.പി ശങ്കരൻ, എൻ. മാധവൻകുട്ടി, ഡോ. എസ്.എസ്. ലാൽ, തോമസ് മാഞ്ഞൂരാൻ, ഷൈല കെ. ജോണ്‍, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.എം. ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന്, ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക, ഓണറേറിയം പകുതിയായി വെട്ടിക്കുറക്കുന്ന പുതിയ ഉപാധി പിൻലിക്കുക, വെട്ടിക്കുറച്ച ഓണറേറിയം തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മേഖലയിൽ അഭിമാനമായി വളരുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷം അതിഗംഭീരമായി സമാപിച്ചു. സാൽമിയ റീജൻസി ഹോട്ടലിൽ അതിഗംഭീരമായി സംഘടിപ്പിച്ച പരിപാടി നിലവാരത്തിലും ജനപങ്കാളിത്തത്തിലും സംഘാടന മികവിലും ശ്രദ്ധ നേടി.
കുവൈറ്റിലെ ആരോഗ്യരംഗത്തിന്റെ ആഗോള വളർച്ചയെയും ഇന്ത്യൻ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും അടയാളപ്പെടുത്താൻ കഴിഞ്ഞ ഒരു ചരിത്രസംഭവമായി പരിപാടി മാറി. ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ പങ്കാളിത്തം കുവൈറ്റിന് അഭിമാനമായി മാറുന്ന നിരവധി വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു.
ചടങ്ങിൽ മുഖ്യാതിഥിയായി ഷെയ്ഖ് അസം മുബാറക് അൽ - നാസർ അൽ - സബാഹ് സന്നിഹിതനായിരുന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ പരിപാടി ഉദ്ഘാനം ചെയ്തു.
District News
കോട്ടയം: ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ തദ്ദേശീയ വികാരി അപ്പസ്തോലിക്കയും കോട്ടയം വിസിറ്റേഷൻ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ മാത്യു മാക്കീലിന്റെ ചരമവാർഷികം ആചരിച്ചു. ജനുവരി 18 മുതൽ 26വരെ ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫെറോനാ പള്ളിയിലായിരുന്നു ചടങ്ങുകൾ.
രാവിലെ 6.30നുള്ള ദിവ്യബലിയെത്തുടർന്ന് ദിവ്യകാരുണ്യാരാധന, ഉപ്പൂട്ടികവലയിൽനിന്നു പദയാത്ര, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയും നടന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പണ്ടാരശേരിയിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോസഫ് പെരുന്തോട്ടം , ഗീവർഗീസ് മാർ അംഫ്രം, കോട്ടയം അതിരൂപതയിലെ നവ വൈദികർ, ഫാദർ ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാദർ തോമസ് ആനിമൂട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇവരോടൊപ്പം യഥാക്രമം ഇടയ്ക്കാട്ട്, ചുങ്കം, കൈപ്പുഴ, ഉഴവൂർ, പിറവം, കിടങ്ങൂർ, കടുത്തുരുത്തി, മലങ്കര എന്നീ ഫൊറോനകളിലെ വൈദികരും സഹകാർമികരായിരുന്നു.
സമാപന ദിനമായ 26ന് രാവിലെ 11ന് കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോസ് കുന്നുവെട്ടിയേൽ, ഫാ. ബിനോ ചേരിയിൽ, ഫാ. സൈമൺ പുല്ലാട്ട് എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധിയുടെ പടവുകളിൽ ധന്യൻ മാർ മാക്കീൽ സ്വന്തമാക്കിയ മുന്നേറ്റം വിശ്വാസികൾക്കു മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കാരുണ്യ പ്രവൃത്തികളിലൂടെ നമുക്കും വിശുദ്ധിയിൽ വളരാൻ സാധിക്കുമെന്നും സന്ദേശത്തിൽ മാർ മൂലക്കാട്ട് ഓർമപ്പെടുത്തി. ഒൻപതു ദിവസം നീണ്ട അനുസ്മരണ ശുശ്രൂഷകളിൽ അതിരൂപതാംഗങ്ങൾക്കു പുറമേ നാനാജാതി മതസ്ഥരും പങ്കെടുത്തു.
District News
വടക്കാഞ്ചേരി: ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ് കൂളിന്റെ 43-ാം വാർഷികം നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് പി.എൻ. വൈശാഖ്, എൽഎസ്എം എസ് ഡെലിഗേഷൻ സുപ്പീരിയർ സിസ്റ്റർ മരിയ ഫ്ലോറ ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡന്റ് സജി ജോസഫ്, സ്കൂൾമാനേജർ സിസ്റ്റർ ട്രീസ മരിയ മഞ്ഞളി, സ്കൂൾ പ്രധാനാ ധ്യാപിക സിസ്റ്റർ വിമല പനക്കൽ, സ്കൂൾലീഡർ കെ.ആർ. ഹരിഗോവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കിഡ്നി തകരാറിലായ വ്യക്തിക്ക് കിഡ്നിദാനം ചെയ്തസ്കൂളിലെ വിദ്യാർഥിയുടെ മാതാവ് ലിൻസി ഡാർവിയെ ചടങ്ങിൽ ആദ രിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
District News
മലന്പുഴ: നിർമലമാത കോണ്‍വന്റ് ഐസിഎസ്ഇ, ഐഎസ്സി സ്കൂൾ ഇരുപത്തിരണ്ടാം വാർഷികദിനാഘോഷം ‘പ്രിസ്മ’ പാലക്കാട് ഐഐടി ഡയറക്ടർ പ്രഫ.എ. ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്തു.
വിമൽറാണി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസ ആട്ടോക്കാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലന്പുഴ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ടിറ്റോ കൊട്ടിയാനിക്കൽ വിശിഷ്ടാതിഥിയായി. മലന്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത്, വാർഡ് മെംബർ ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു
District News
വെമ്പായം: ഗാന്ധിനഗർ ഫാസ്കിന്റെ 39-ാമത് വാർഷികാഘോഷം ഗാന്ധിനഗറിൽ നടന്നു. സമാപന സമ്മേളനം ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷനായിരുന്നു.
വിഭു പിരപ്പൻകോട്, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഷാഫി , കേരളാ യൂണിവേഴ്സിറ്റി ഡെമോഗ്രാഫി വിഭാഗം മേധാവി ഡോ. അനിൽ ചന്ദ്രൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നൗഫൽ, പ്രസിദ്ധ നാടകകൃത്തും സംഗീത നാടക അക്കാഡമി അവാർഡു ജേതാവുമായ മുഹാദ് വെമ്പായം, നാടക സംവിധായകൻ സുരേഷ് ദിവാകർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എ.കെ. നവാസ് സ്വാഗതവും സെക്രട്ടറി എസ്. തുളസീധരൻ നായർ നന്ദിയും പറഞ്ഞു.
District News
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പതിനാലാമത് കൺവൻഷൻ എട്ടു മുതൽ 11 വരെ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
എട്ടിനു വൈകുന്നേരം 6.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. പി.പി തോമസ് വചന പ്രഘോഷണം നടത്തും.
ഒന്പതിനു രാവിലെ 10 ന് സന്നദ്ധ സുവിശേഷകസംഘവും സേവികാസംഘവും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ ഡെയ്സി മാത്യൂസ് പ്രസംഗിക്കും. വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധ്യ ക്ഷൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.
10നു രാവിലെ കുട്ടികൾക്ക് വേണ്ടി മിഷൻ ചലഞ്ച്. ഉച്ചകഴിഞ്ഞ് 2. 30 ന് സിഎസ്എസ്എം നേതൃത്വത്തിൽ കുട്ടികളുടെ കൺവൻഷൻ.
സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു പൊതുയോഗത്തിൽ ഡോ. ജോർജ് ചെറിയാൻ പ്രസംഗിക്കും.
11നു രാവിലെ എട്ടിന് ഭദ്രാസനത്തിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന കുടുംബ സംഗമ യോഗത്തിൽ റവ. ഡോ. കെ. തോമസ് പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.
NRI
ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (എൽസിഎംഎസ്) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ "വിന്റർ ബെൽസ് 2025' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ മുഖ്യ അതിഥിയായി സമാജത്തിന്റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക - നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, പ്രമുഖ നിയമവിദഗ്ധൻ ജോസ് ഏബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.
"തട്ടുകട തെരുവ്' ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകി. റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രമെന്റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച 'വിന്റർ മെലഡി' ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
എഡ്മന്റൺ: കാനഡയിലെ എഡ്മന്റിണിലുള്ള വിവിധ കേരളീയ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ് (ഇഇഎഫ്) പത്താം വാർഷികാഘോഷവും "ക്രിസ്ബെൽസ് 2025' ക്രിസ്മസ് സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമത്തിൽ കാനഡയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. ഫോർട്ട് സസ്കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തിന്റെ ഭാര്യ ഡോ. റബേക്ക ജീനിയസ് വിശിഷ്ടാതിഥിയായിരുന്നു. ഇഇഎഫ് പ്രസിഡന്റ് റവ. ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.
NRI
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിലെ വിവിധ കേരള ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇഇഎഫ്) അതിന്റെ പത്താം വാർഷികത്തിന്റെ നിറവിൽ.
2015-ൽ കേരളത്തിലെ ഏഴ് അപ്പസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഡ്മന്റണിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.
സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, വിശ്വാസികളുടെ വളർച്ച ലക്ഷ്യമാക്കി വർഷംതോറും സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളും ക്രിസ്മസ് സംഗമങ്ങളും എഡ്മിന്റൺ മലയാളികളുടെ പ്രവാസി ജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം "ക്രിസ്ബെൽസ് 2025' ഡിസംബർ 26ന് 50-ാം സ്ട്രീറ്റിലെ മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഫോർട്ട് സസ്കാച്വൻ എംപി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
അതോടൊപ്പം ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. തോമസ് പൂതിയോട്ട് ക്രിസ്മസ് സന്ദേശം നൽകും. വാർഷികാഘോഷത്തോടനുബന്ധിച്ച്, വിവാഹജീവിതത്തിൽ സുവർണ ജൂബിലി പിന്നിട്ട ദമ്പതികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
ദാമ്പത്യജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ദമ്പതികൾക്ക് നൽകുന്ന ഈ ആദരവ് ഇത്തവണത്തെ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് മാനേജിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആഘോഷങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി ഫാ. സെറാ പോൾ, ട്രഷറർ ഫാ. മാത്യു പി. ജോസഫ്, കൺവീനർ ഡീക്കൺ തോമസ് കുരുവിള എന്നിവർ അറിയിച്ചു.
NRI
റോം: റോമിലെ ഇന്ത്യൻ എംബസിയിൽ വച്ച് ഗോത്ര നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു. ഗോത്രങ്ങളുടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ധീരമായ പോരാട്ടത്തെ അവർ അനുസ്മരിച്ചു.
ബിർസയുടെ പാരമ്പര്യത്തെയും ജീവിതത്തെയും ആദരിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു. റോമിലെ ഓൾ ഇന്ത്യ ട്രൈബൽ കമ്യൂണിറ്റി വീർ ബിർസ മുണ്ടയുടെ ജന്മവാർഷികം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവുവിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്, അത് എല്ലാവരെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുകയും ഭക്തി വികാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.
1875 നവംബർ 15ന് റാഞ്ചി ജില്ലയിലെ ഉലിഹാട്ടു ഗ്രാമത്തിലാണ് ബിർസ മുണ്ട ജനിച്ചത്. ബ്രിട്ടിഷ് അടിച്ചേൽപ്പിച്ച ജമീന്ദാരി (ഭൂവുടമ) സംവിധാനങ്ങൾക്കെതിരേയും വനങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
ഗോത്രങ്ങളുടെ അന്തസ്, സ്വാതന്ത്ര്യം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടമായിരുന്നു ഇത്. ഇന്ത്യയുടെ ഗോത്ര പ്രസ്ഥാനങ്ങളുടെ മഹാനായ നേതാവായ ബിർസ മുണ്ടയെ ഗോത്ര ജനതയ്ക്കിടയിൽ മാത്രമല്ല, ലോകമെമ്പാടും പോരാട്ട നേതാവായി ഇപ്പോഴും കണക്കാക്കുന്നു.
"ബിർസ മുണ്ടയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു പറഞ്ഞു. "ഗോത്ര ഭൂമിയെ കെെയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഗോത്ര പാരമ്പര്യങ്ങളും സംസ്കാരവും പുനരുജ്ജീവിപ്പിക്കുക, ചൂഷണത്തിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു ബിർസ മുണ്ടയുടെ പ്രധാന പ്രവർത്തനം. " മുണ്ട ഗോത്ര സമൂഹത്തിന്റെ ഉന്നമനമാണ് ആഗ്രഹിച്ചതെന്ന് അവർ അനുസ്മരിച്ചു, അവരിൽ നിന്നാണ് ഇന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
NRI
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ 11-ാമത് വാർഷികവും കേരളപ്പിറവി ആഘോഷവും ഡെസ്പ്ലെയിൻസിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു.
പ്രസിഡന്റ് വിജി എസ്. നായർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നായർ കേരളപ്പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നൽകുകയും ചെയ്തു. റിട്ടയർമെന്റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിലുള്ള സെമിനാറിന് റിജി മാഞ്ചിറയിൽ നേതൃത്വം നൽകി.