ശ്രീനഗർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകാഷ്മീരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.
ആക്രമണ-അട്ടിമറി സാധ്യതകൾ കണക്കിലെടുത്ത് എല്ലാ സുരക്ഷാസേന വിഭാഗങ്ങളോടും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകി. 2025 ഏപ്രിൽ 22ന് കാഷ്മീരിലെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിലാണ് ഭീകരരാക്രമണം ഉണ്ടായത്.
26 പേർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ 25 പേർ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളായിരുന്നു. ഒരാൾ പ്രദേശവാസിയും. പഹൽഗാം ഭീകരാക്രമണം കാഷ്മീരിലെ വിനോദസഞ്ചാര മേഖലയെ പൂർണമായി തകർത്തിരുന്നു.
Tags : Pahalgam terror attack anniversary