International
സീയൂൾ: കടുത്ത ചൂടിൽ വലഞ്ഞ് ദക്ഷിണകൊറിയ. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് 19 മരണങ്ങളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണതരംഗം ദേശീയ ദുരന്തമാണെന്ന് പ്രസിഡന്റ് ലീ ജേ മ്യുംഗ് പറഞ്ഞു.
തെക്കുകിഴക്കൻ നഗരമായ യാംഗ്സാനിൽ ഞായറാഴ്ച 42.5 ഡിഗ്രി സെൽഷസായിരുന്നു താപനില. 122 വർഷം മുന്പ് ദക്ഷിണകൊറിയയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂടാണിത്. തിങ്കളാഴ്ച, തലസ്ഥാനമായ സീയൂളിൽ ആദ്യമായി ഉഷ്ണതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൃഷി, കെട്ടിടനിർമാണം, കായികം, വിനോദം എന്നിവയ്ക്കായി ആളുകൾ പുറത്തിറങ്ങരുതെന്നാണു നിർദേശം. ജപ്പാനിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ താപനില 40 ഡിഗ്രിയിലെത്തിയെന്നാണു റിപ്പോർട്ട്.
International
സീയൂള്: കടുത്ത ചൂടില് വലഞ്ഞ് ദക്ഷിണകൊറിയ. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് 19 മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണതരംഗം ദേശീയ ദുരന്തമാണെന്ന് പ്രസിഡന്റ് ലീ ജേ മ്യുംഗ് പറഞ്ഞു.
തെക്കുകിഴക്കന് നഗരമായ യാംഗ്സാനില് ഞായറാഴ്ച 42.5 ഡിഗ്രി സെല്ഷസായിരുന്നു താപനില. 122 വര്ഷം മുന്പ് ദക്ഷിണകൊറിയയില് കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്ന്ന ചൂടാണിത്. തിങ്കളാഴ്ച, തലസ്ഥാനമായ സീയൂളില് ആദ്യമായി ഉഷ്ണതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൃഷി, കെട്ടിടനിര്മാണം, കായികം, വിനോദം എന്നിവയ്ക്കായി ആളുകള് പുറത്തിറങ്ങരുതെന്നാണ് നിര്ദേശം.
ജപ്പാനിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളില് താപനില 40 ഡിഗ്രിയിലെത്തിയെന്നാണ് റിപ്പോര്ട്ട്.
NRI
പാരീസ്: യൂറോപ്പിൽ വീണ്ടും കടുത്ത ഉഷ്ണതരംഗം ശക്തിപ്രാപിച്ചതോടെ ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുകയാണ്. തീ നിയന്ത്രണാതീതമായതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലാകാനുവിൽ നിന്ന് മുൻകരുതൽ നടപടിയായി ഏകദേശം 5,000 വിനോദസഞ്ചാരികളെ ക്യാമ്പിംഗ് സൈറ്റുകളിലും റിസോർട്ടുകളിലും നിന്ന് ഒഴിപ്പിച്ചു.
ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് പിന്തുണയായി ജർമനി പ്രത്യേക അഗ്നിശമന വിമാനങ്ങളും ഫ്രാൻസിലേക്ക് അയച്ചിട്ടുണ്ട്.
സ്പെയിനിലും സ്ഥിതി ഗുരുതരമാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ ഇതുവരെ 1,500 ചതുരശ്ര കിലോമീറ്ററിലധികം വനഭൂമി കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.
മുൻവർഷത്തെ അപേക്ഷിച്ച് ഇത് ആറിരട്ടി കൂടുതലാണെന്നും അധികൃതർ അറിയിച്ചു. സ്പെയിനിൽ മാത്രം 79,000ത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും താപനില ഉയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനവും ആശങ്കയും വർധിച്ചിരിക്കുകയാണ്.
കാട്ടുതീ ബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചു.
International
പാരീസ്: ജൂണിലുണ്ടായ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ 5700 അധികമരണം റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2003-ൽ ഉണ്ടായ ഉണ്ടായ കടുത്ത വേനലിനു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന അധികമരണനിരക്കാണിത്.
ജൂൺ 17 മുതൽ ജൂലൈ രണ്ടുവരെയുള്ള കാലയളവിൽ ഉഷ്ണതരംഗം രൂക്ഷമായി ബാധിച്ച മേഖലകളിൽ ആകെ 21,674 മരണമാണു റിപ്പോർട്ട് ചെയ്തത്. സാധാരണ ഇക്കാലങ്ങളിൽ 15000ത്തിനടുത്ത് മരണം മാത്രമാണു റിപ്പോർട്ട് ചെയ്യാറ്. കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് മരണനിരക്കിൽ 36 ശതമാനം വർധയുണ്ടായെന്നാണ് കണക്കിൽ പറയുന്നത്.
അധികമരണങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും 75 വയസിനു മുകളിലുള്ളവരാണ്. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഈൽ-ഡി-ഫ്രാൻസ് മേഖലയിലാണ് ഉഷ്ണതരംഗം ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ സാധാരണയേക്കാൾ 80 ശതമാനം അധികമരണം റിപ്പോർട്ട് ചെയ്തു. ജൂൺ 24, 25 തീയതികളിലാണ് ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പലഭാഗത്തും ഈ ദിവസങ്ങളിൽ ചൂട് 40ഡിഗ്രി സെൽഷസ് കടന്നിരുന്നു.
കാട്ടുതീ പടരുന്നു
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ അതിവേഗം കാട്ടുതീ പടരുന്നു. ബോർഡോ നഗരത്തിനു സമീപം 4000 ഏക്കർ പ്രദേശത്തു കാട്ടുതീ പടർന്നുവെന്നാണു റിപ്പോർട്ട്. ബുധനാഴ്ച രാത്രി 12,000 പേരെ ഒഴിപ്പിച്ചു മാറ്റി. 500 അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നു.
NRI
പാരീസ്: യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന കടുത്ത ഉഷ്ണതരംഗത്തെയും മഴ ഇല്ലായ്മയെയും തുടർന്ന് ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദിയായ "ലോവറ' പലയിടങ്ങളിലും പൂർണമായി വറ്റി വരണ്ട് മണൽത്തിട്ടയായി മാറി.
ഫ്രാൻസിന്റെ സൗന്ദര്യത്തിന്റെ പ്രതീകവും "ഫ്രാൻസിന്റെ പൂന്തോട്ടം' എന്നറിയപ്പെടുന്നതുമായ പ്രശസ്തമായ ലോവറ നദീതടം ചരിത്രത്തിലെ ഏറ്റവും കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്.
നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഈ മേഖലയിലൂടെയുള്ള ബോട്ട് സർവീസുകൾ പൂർണമായി നിലച്ചു. വിനോദസഞ്ചാരികൾ വള്ളമിറക്കേണ്ട പലയിടങ്ങളിലും ഇപ്പോൾ കാറുകൾ ഓടിക്കാം എന്ന അവസ്ഥയാണ്.
ആയിരത്തിലധികം മരണങ്ങൾ; സർവകാല ചൂടിൽ ഫ്രാൻസ്
ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂൺ മാസമാണ് കടന്നുപോയത്. കടലിലെ താപനിലയും ഇത്തവണ റിക്കാർഡ് വേഗതയിലാണ് ഉയർന്നത്. ഫ്രാൻസിലെ പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ദിവസങ്ങളോളം തുടർന്നത്.
കടുത്ത ചൂട് കാരണം മാത്രം രാജ്യത്ത് ആയിരത്തിലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ടെന്നാണ് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഈ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
മൂന്നിലൊന്ന് കൃഷിയും നശിച്ചു; കാർഷിക മേഖലയ്ക്ക് വൻ തിരിച്ചടി
ഫ്രാൻസിലെ പ്രധാന കൃഷിയിടങ്ങളായ പാരീസ് മേഖലയും പേ ഡെ ലാ ലോവറയും വരണ്ടുണങ്ങി. രാജ്യത്തെ പ്രധാന വിളയായ ചോളപ്പാടങ്ങൾ ഉൾപ്പെടെ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.
ഈ വർഷത്തെ ആകെ വിളവെടുപ്പിന്റെ മൂന്നിലൊന്ന് ഭാഗവും വരൾച്ച കാരണം ഇതിനകം തന്നെ നശിച്ചുപോയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
94 ഡിപ്പാർട്ട്മെന്റുകളിൽ കടുത്ത ജലനിയന്ത്രണം
ഫ്രാൻസിലെ ആകെ 96 ഡിപ്പാർട്ട്മെന്റുകളിൽ 94 ഇടങ്ങളിലും ഭരണകൂടം കടുത്ത ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ തങ്ങളുടെ തോട്ടങ്ങൾ നനയ്ക്കുന്നതിനും സ്വിമ്മിംഗ് പൂളുകളിൽ വെള്ളം നിറയ്ക്കുന്നതിനും കാറുകൾ കഴുകുന്നതിനും കടുത്ത വിലക്കുണ്ട്.
വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ തെക്കൻ-മധ്യ മേഖലകളിൽ ചൂട് ഇനിയും ക്രമാതീതമായി ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്യാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ വരും ആഴ്ചകളിൽ യൂറോപ്പിലെ ജല-ഭക്ഷ്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ജർമനിയിലെ റൈൻ നദിയിലെ ജലനിരപ്പിനെയും ഈ ഉഷ്ണതരംഗം ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
International
ലണ്ടൻ: കഴിഞ്ഞ മാസത്തിൽ യൂറോപ്പിലുടനീളം വീശിയടിച്ച കടുത്ത ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം 10,000 ത്തിലധികം വരുമെന്നു റിപ്പോർട്ട്.
അന്താരാഷ്ട്ര മരണനിരക്ക് നിരീക്ഷിക്കുന്ന ‘യൂറോമോമോ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം മരിച്ചവരിൽ 9,000ത്തിലധികം പേരും 65 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ പശ്ചിമ യൂറോപ്യൻ രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതൽ നാശം വിതച്ചത്. കാലാവസ്ഥാ വ്യതിയാനംമൂലം മാത്രമാണ് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെട്ടതെന്ന് ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ‘വേൾഡ് വെതർ അട്രിബ്യൂഷൻ’ വ്യക്തമാക്കി.
ബ്രിട്ടനിൽ മാത്രം മേയ്, ജൂൺ മാസങ്ങളിലായി 2,700ലധികം ആളുകൾ ചൂട് മൂലം മരിച്ചു.
വരുംവർഷങ്ങളിൽ കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിനു വലിയ ഭീഷണിയാകുമെന്നും ഇത്തരം ഉഷ്ണതരംഗങ്ങളുടെ തീവ്രത ഇനിയും വർധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
International
ബർലിൻ: ജർമനിയിൽ ഈ വർഷം കടുത്ത ചൂടിനെത്തുടർന്ന് മരിച്ചവരുടെ എണ്ണം 5120 ആയതായി പബ്ലിക് ഹെൽത്ത് ഏജൻസിയായ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട്.
ഒരാഴ്ചയിലധികം യൂറോപ്പിനെ മുഴുവൻ സ്തംഭിപ്പിച്ച ജൂണിലെ ഉഷ്ണതരംഗത്തിനിടയിലാണ് ഈ മരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും (ഏകദേശം 4,270 പേർ) 75 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. മരിച്ചവരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്നും ആർകെഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൂൺ അവസാനവാരത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷസിനും മുകളിലേക്ക് ഉയർന്നിരുന്നു. ജർമനിയിലെ ഭൂരിഭാഗം വീടുകളും കെട്ടിടങ്ങളും ഇത്രയും ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ തക്കവണ്ണം നിർമിച്ചവയല്ല.
പല ആശുപത്രികളിലും കെയർ ഹോമുകളിലും എയർ കണ്ടീഷനിംഗ് സംവിധാനമില്ല എന്നതും പ്രതിസന്ധി രൂക്ഷമാക്കി. കടുത്ത ചൂടിൽ ജർമനിയിലെ റെയിൽവേ, ട്രാം ട്രാക്കുകൾ പോലും ഉരുകാൻ തുടങ്ങിയിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസമാണ് കടന്നുപോയതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് അറിയിച്ചു.
ജൂൺ 20 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ഫ്രാൻസ്, ബൽജിയം, സ്പെയിൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിലായി കടുത്ത ഉഷ്ണതരംഗം മൂലം 4,700ലധികം ആളുകൾ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
International
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗത്തിൽ വെന്തുരുകി യൂറോപ്യൻ രാജ്യങ്ങൾ. ഉരുകിയൊലിക്കുന്ന റോഡുകളും ചൂടിൽ വളഞ്ഞുപോകുന്ന ട്രാം ട്രാക്കുകളും വൻതോതിൽ ആളുകൾ ആശുപത്രിയിലാകുന്നതുമാണ് നിലവിലെ യൂറോപ്പിന്റെ കാഴ്ച. പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസും കടന്ന് മുന്നേറുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂൺ 21-ന് ശേഷം മാത്രം കടുത്ത ചൂടുമായി ബന്ധപ്പെട്ട് 1,300-ലധികം മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പൂട്ടിയിട്ട കാറുകൾക്കുള്ളിൽ അകപ്പെട്ടുപോയ കുട്ടികളും ചൂടിൽ നിന്ന് രക്ഷനേടാൻ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപ്പെട്ട യുവാക്കളും ഈ മരണസംഖ്യയിൽ ഉൾപ്പെടുന്നു. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ മരണനിരക്ക് കുത്തനെ ഉയർന്നതോടെ മോർച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. ഫ്രാൻസിൽ ജൂൺ 18-ന് ശേഷം മാത്രം 74 പേർ മുങ്ങിമരിച്ചതായാണ് റിപ്പോർട്ട്.
പടിഞ്ഞാറൻ യൂറോപ്പിൽ ആരംഭിച്ച ഉഷ്ണതരംഗം ഇപ്പോൾ കിഴക്കൻ മേഖലകളിലേക്കും വ്യാപിക്കുകയാണ്. ജർമനിയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നപ്പോൾ, ചെക്ക് റിപ്പബ്ലിക്കിൽ ഇത് 40 ഡിഗ്രിക്ക് മുകളിലെത്തി. ഡെൻമാർക്കിൽ 1874-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമാണ് രേഖപ്പെടുത്തിയത്. യുകെയിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമാണിത്. സ്ലൊവാക്യയിലും ഹംഗറിയിലും താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നു.
ഹംഗറിയിൽ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്താൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ നിർദേശിച്ചു. റഷ്യൻ ആക്രമണങ്ങളിൽ തകർന്ന യുക്രെയ്നിലെ ഊർജ ശൃംഖല കടുത്ത ചൂടിൽ വീണ്ടും പ്രതിസന്ധിയിലായതോടെ രാജ്യത്ത് അടിയന്തിര പവർകട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.
യൂറോപ്പിലെ കടുത്ത ചൂടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തുവെച്ചിരിക്കുന്ന പാനുകളിൽ മിനിറ്റുകൾക്കകം മുട്ടയും ബെക്കണും വെന്തുപോകുന്ന ദൃശ്യങ്ങളും, നെതർലാൻഡിൽ നിന്നുള്ള ചില വീഡിയോകളിൽ കാറുകളിലെ പ്ലാസ്റ്റിക് പെയിന്റ് ചൂടിൽ ഉരുകി വീർക്കുന്നതും, ഷോപ്പിംഗ് കാർട്ടുകളും ചെരിപ്പുകളും റോഡിൽ ഉരുകിപ്പിടിക്കുന്നതും കാണാം. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.
Europe's historic heatwave: Over 1,300 dead as roads melt and tram tracks buckle under 41°C heat.
International
പാരീസ്: യൂറോപ്പിലുടനീളം അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തെ തുടർന്ന് ഇതുവരെ 1,300 ത്തിലധികം പേർ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂൺ 21 മുതൽ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഫ്രാൻസിൽ മാത്രം 1,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും 65 വയസിനു മുകളിലുള്ളവരാണ്.
ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗതയിൽ ചൂട് കൂടുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറി. ജർമനിയിലെ കോഷനിൽ 41.7 ഡിഗ്രി സെൽഷ്യസും, ചെക്ക് റിപ്പബ്ലിക്കിലെ ഡോക്സാനിയിൽ 41.1 ഡിഗ്രി സെൽഷ്യസും, പോളണ്ടിലെ സ്ലുബീസിൽ 40.5 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി.
കനത്ത ചൂടിനെ തുടർന്നു പലേടത്തും സ്കൂളുകൾ അടച്ചു. പാരീസിൽ പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നതിനും മദ്യം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. ഉഷ്ണതരംഗം തുടങ്ങിയ ശേഷം ഫ്രാൻസിൽ മാത്രം 74 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു.
International
ലണ്ടൻ: ബ്രിട്ടൻ ഉഷ്ണതരംഗത്തിൽ വലയുന്നു. യുകെയുടെ ഭൂരിപക്ഷം പ്രദേശങ്ങളിലും ജീവന് ഭീഷണിയാകുന്ന തരത്തിൽ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. ‘ഹീറ്റ് ഡോം’എന്ന അപൂർവ കാലാവസ്ഥാ പ്രതിഭാസത്തെത്തുടർന്നാണ് ചൂട് വർധിക്കുന്നത്.
മധ്യ, തെക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും റെഡ് ഹീറ്റ് മുന്നറിയിപ്പ് നൽകി. 2022 ജൂലെയ്ക്കു ശേഷം ഇതാദ്യമായാണ് റെഡ് അലേർട്ട് പുറപ്പെടുവിക്കുന്നത്. ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലും റെഡ് അലേർട്ട് നൽകിയിട്ടുണ്ട്.
ജൂണിലെ എക്കാലത്തെയും ഉയർന്ന താപനില അനുഭവപ്പെടുമെന്നാണു കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. തെക്കൻ ഇംഗ്ലണ്ടിൽ 38 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. ലണ്ടന്റെ തെക്കുപടിഞ്ഞാറുള്ള വൈസ്ലിയിൽ ചൊവ്വാഴ്ച താപനില 34.6 ഡിഗ്രി സെൽഷസിലെത്തി. ചൂടു കാരണം ഇംഗ്ലണ്ടിലെ ചില സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്, നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
റെഡ് അലേർട്ട് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചൂടിന്റെ കാഠിന്യത്താൽ റെയിൽ ട്രാക്ക് വളയാനും ഓവർ ഹെഡ് വൈദ്യുത കമ്പികൾ അയഞ്ഞ് തൂങ്ങാനും സാധ്യതയുള്ളതിനാൽ അപകടസാധ്യത കുറയ്ക്കുന്നതിനു വേഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നെറ്റ്വർക്ക് റെയിൽ അറിയിച്ചു. ഇതിനെത്തുടർന്ന് യാത്രാ തടസമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും ലണ്ടനും പാരീസിനും ഇടയിൽ നാലു ട്രെയിനുകൾ റദ്ദാക്കിയതായി യൂറോപ്പിലെ അതിവേഗ റെയിൽ സർവീസായ യൂറോസ്റ്റാർ പറഞ്ഞു. ഫ്രാൻസിൽ ചൊവ്വാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി.
ഈഫൽ ടവറിലും ലൂവ്ര് മ്യൂസിയത്തിലും സന്ദർശന സമയത്തിൽ നിയന്ത്രണം മേർപ്പെടുത്തി. സ്കൂളുകളുടെയും റോഡ്, റെയിൽ ഗതാഗതത്തിന്റെയും സമയക്രമങ്ങൾ തെറ്റി. 29.08 ഡിഗ്രി സെൽഷസ് ചൂടാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഇത് ഫ്രാൻസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടിയ താപനിലയാണ്. റോം, മിലാൻ, ഫ്ലോറൻസ്, ടൂറിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇറ്റലി ആരോഗ്യ മന്ത്രാലയം റെഡ് അലേർട്ട് നൽകി.
ഫ്ലോറൻസിൽ 41 ഡിഗ്രി സെൽഷസും മിലാനിൽ 38 ഡിഗ്രി സെൽഷസും വരെ താപനില ഉയർന്നേക്കാം. അതേസമയം റോമിലും നേപ്പിൾസിലും 36 ഡിഗ്രി സെൽഷസ് വരെ ചൂട് വർധിക്കാമെന്നാണു കാലാവസ്ഥാ പ്രവചനം. ബ്രിട്ടനിലെ റെഡ് ഹീറ്റ് മുന്നറിയിപ്പ് വ്യാഴാഴ്ച വരെ തുടരും. രാത്രിതാപനിലയും ശരാശരിയേക്കാൾ കൂടുതലാണ്.
NRI
ബെർലിൻ: യൂറോപ്യൻ രാജ്യങ്ങളിൽ മേയ് മാസത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിക്കൊണ്ട് വൻ ഉഷ്ണതരംഗം തുടരുന്നു. പടിഞ്ഞാറൻ യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ "ഹീറ്റ് ഡോം' പ്രമാണിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾക്ക് സമാനമായ അത്യുഷ്ണമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണിതെന്നും ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗമാണ് ഇതിന് കാരണമെന്നും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ മേധാവി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി.
കടുത്ത ചൂടിനെത്തുടർന്ന് യൂറോപ്പിൽ പലയിടങ്ങളിലായി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൂടിൽ നിന്ന് ആശ്വാസം തേടി ജലാശയങ്ങളിൽ ഇറങ്ങിയവർ മുങ്ങിമരിച്ച സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ജർമനിയിലും മേയ് മാസത്തിൽ സാധാരണയിൽ കവിഞ്ഞ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 31 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞ വാരാന്ത്യത്തിൽ കടന്നിരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കടുത്ത ചൂട് മുന്നിൽക്കണ്ട് പ്രായമായവരും പൊതുജനങ്ങളും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മേയ് മാസത്തിലൂടെയാണ് ഫ്രാൻസ് കടന്നുപോകുന്നത്. തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ രാജ്യം റെക്കോർഡ് ചൂട് രേഖപ്പെടുത്തി. ചൂടുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ അഞ്ചും ചൂടിൽ നിന്ന് രക്ഷപ്പെടാൻ പുഴകളിലും തടാകങ്ങളിലും ഇറങ്ങിയപ്പോൾ സംഭവിച്ച മുങ്ങിമരണങ്ങളാണ്. ബ്രിട്ടൻ യുകെയിലും മേയ് മാസത്തിലെ സർവകാല റിക്കാർഡുകളും തകർത്താണ് ചൂട് മുന്നേറുന്നത്.
കടുത്ത ചൂടിൽ നിന്ന് രക്ഷതേടി വെള്ളത്തിലിറങ്ങിയ നാല് കൗമാരക്കാർ ഇംഗ്ലണ്ടിൽ മുങ്ങിമരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
അയർലൻഡ്: തണുത്ത കാലാവസ്ഥയ്ക്ക് പേരുകേട്ട അയർലൻഡിലും മേയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
ഇറ്റലി, സ്പെയിൻ, ഓസ്ട്രീയ: ഈ രാജ്യങ്ങളിലും സാധാരണ മേയ് മാസങ്ങളിൽ അനുഭവപ്പെടാത്ത വിധം അത്യുഷ്ണമാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് ജനജീവിതത്തെയും ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര എയർ ക്വാളിറ്റി മോണിറ്ററിംഗ് പ്ലാറ്റ്ഫോമായ എക്യുഐയുടെ കണക്കുകൾ പ്രകാരം, ബുധനാഴ്ച ഉച്ചയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആദ്യത്തെ 45 നഗരങ്ങളും ഇന്ത്യയിലാണ്.
ഈ നഗരങ്ങളിലെല്ലാം താപനില 43 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഇന്ത്യയിൽ പലയിടങ്ങളിലും കാട്ടുതീ പടരുന്നതായും സൂര്യാഘാതം മൂലം മരണങ്ങൾ സംഭവിക്കുന്നതായും യുഎൻ കാലാവസ്ഥാ മേധാവി ചൂണ്ടിക്കാണിച്ചു.
"മനുഷ്യന്റെ ഇടപെടലുകൾ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ ഉഷ്ണതരംഗങ്ങളെ ഇത്രയും കഠിനമാക്കുന്നത്. മനുഷ്യജീവനുകളും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കാൻ ഫോസിൽ ഇന്ധനങ്ങളോടുള്ള (കൽക്കരി, പെട്രോളിയം) അമിത പ്രിയം ലോകരാജ്യങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതുണ്ട്' - യുഎൻ ക്ലെമറ്റ് ചീഫ് സൈമൺ സ്റ്റീൽ പറഞ്ഞു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ഈ വേനൽക്കാലത്ത് ഉഷ്ണതരംഗം മൂലം 16 പേർ മരിച്ചതായി റവന്യു മന്ത്രി പി. ശ്രീനിവാസ് റെഡ്ഢി അറിയിച്ചു.
ഉഷ്ണതരംഗ സാഹചര്യം വിലയിരുത്താൻ ഇന്നലെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഏഴു ജില്ലകളിലാണ് 16 പേർ മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം നല്കുമെന്നു മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒആർഎസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കും. സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നലുകളുടെ സമയ ദൈർഘ്യം കുറയ്ക്കും.
ഇതിനായി പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.
വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഓട്ടോ ടാക്സി സ്റ്റാൻഡുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. കുടിവെള്ളവും, സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ജില്ലകളിൽ സ്വീകരിക്കേണ്ട അടിയന്തര മുൻകരുതലുകളും യോഗത്തിൽ ചർച്ചയാകും.
ശനിയാഴ്ച രാവിലെ 11 ന് ഓൺലൈനായാണ് യോഗം ചേരുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ചൂടുകൂടുതലുള്ള സമയത്ത് എല്ലാവരും വീടുകളിൽ കഴിയണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സെൽഫ് ലോക്ക്ഡൗൺ പാലിക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
ഉച്ചയ്ക്ക് 11 മുതൽ മൂന്നു വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സൂര്യാതപമേറ്റ് കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരാൾ മരിച്ചിരുന്നു. ചൂട് കൂടിയതോടെ പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽച്ചൂട് കനക്കുന്നു. പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസിലെത്തി. മിക്ക ജില്ലകളിലും ശരാശരി പകൽതാപനിലയിൽ ക്രമാതീതമായ വർധനവുണ്ടാകുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശരാശരി താപനിലയിൽ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ സെൽഷസ് വർധനവാണ് ഉണ്ടായിരിക്കുന്നത്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതും ചൂടിന് കാഠിന്യമേറ്റുന്നതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
പാലക്കാട് ജില്ലയിൽ കൂടിയ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും താപനില ഉയരാനിടയുണ്ട്.
അതേസമയം സംസ്ഥാനത്ത് വേനൽമഴ ദുർബലമായി തുടരുകയാണ്. മിക്ക ജില്ലകളിലും മഴക്കുറവ് രൂക്ഷമാണ്. ഇതോടെ സംസ്ഥാനത്തിന്റെ പല മേഖലകളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
കാർഷിക മേഖലയെയും മഴക്കുറവ് സാരമായി ബാധിക്കുന്നുണ്ട്.ഇന്നലെ വരെ 92.2 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടിയിരുന്നത്. എന്നാൽ പെയ്തത് 59.1 മില്ലിമീറ്ററാണ്.
പാലക്കാട് ജില്ലയിൽ മഴക്കുറവ് 62 ശതമാനമാണ്. മലപ്പുറത്ത് 56 ശതമാനവും കൊല്ലത്ത് 53 ശതമാനവും ഇടുക്കിയിൽ 51 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപ വീതം അനുവദിക്കുവാൻ വേനൽക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
വരൾച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നൽ, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, തീപിടിത്തങ്ങൾ എന്നീ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം.
ഉഷ്ണകാല മുന്നൊരുക്ക യോഗങ്ങൾ ജില്ലാതലത്തിൽ ചേരണം. പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. അതേ മാതൃകയിൽ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കണം. വിപുലവും ഊർജിതവുമായ പൊതുജന കാമ്പയിൻ നടത്തണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണം. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ആളുകൾ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കണം.
പരീക്ഷ ഹാളുകളിൽ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടർ കിയോസ്ക്കുകൾ റിപ്പയർ ചെയ്യുകയും ആവശ്യമെങ്കിൽ കൂടുതൽ കിയോസ്ക്കുകൾ സ്ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം.
ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാർഷിക വിളകളുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.