x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുംചൂട്; യൂറോപ്പിൽ റോഡുകൾ ഉരുകുന്നു, ട്രാം ട്രാക്കുകൾ വളയുന്നു; ആയിരത്തിലധികം മരണം

വെബ് ഡെസ്ക്
Published: June 30, 2026 10:15 PM IST | Updated: June 30, 2026 10:15 PM IST

ഉഷ്ണതരംഗത്തിൽ വെന്തുരുകിയ യൂറോപ്പിലെ റോഡുകൾ

ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗത്തിൽ വെന്തുരുകി യൂറോപ്യൻ രാജ്യങ്ങൾ. ഉരുകിയൊലിക്കുന്ന റോഡുകളും ചൂടിൽ വളഞ്ഞുപോകുന്ന ട്രാം ട്രാക്കുകളും വൻതോതിൽ ആളുകൾ ആശുപത്രിയിലാകുന്നതുമാണ് നിലവിലെ യൂറോപ്പിന്‍റെ കാഴ്ച. പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസും കടന്ന് മുന്നേറുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂൺ 21-ന് ശേഷം മാത്രം കടുത്ത ചൂടുമായി ബന്ധപ്പെട്ട് 1,300-ലധികം മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പൂട്ടിയിട്ട കാറുകൾക്കുള്ളിൽ അകപ്പെട്ടുപോയ കുട്ടികളും ചൂടിൽ നിന്ന് രക്ഷനേടാൻ ജലാശയങ്ങളിൽ ഇറങ്ങി അപകടത്തിൽപ്പെട്ട യുവാക്കളും ഈ മരണസംഖ്യയിൽ ഉൾപ്പെടുന്നു. ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിൽ മരണനിരക്ക് കുത്തനെ ഉയർന്നതോടെ മോർച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. ഫ്രാൻസിൽ ജൂൺ 18-ന് ശേഷം മാത്രം 74 പേർ മുങ്ങിമരിച്ചതായാണ് റിപ്പോർട്ട്.

പടിഞ്ഞാറൻ യൂറോപ്പിൽ ആരംഭിച്ച ഉഷ്ണതരംഗം ഇപ്പോൾ കിഴക്കൻ മേഖലകളിലേക്കും വ്യാപിക്കുകയാണ്. ജർമനിയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നപ്പോൾ, ചെക്ക് റിപ്പബ്ലിക്കിൽ ഇത് 40 ഡിഗ്രിക്ക് മുകളിലെത്തി. ഡെൻമാർക്കിൽ 1874-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമാണ് രേഖപ്പെടുത്തിയത്. യുകെയിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമാണിത്. സ്ലൊവാക്യയിലും ഹംഗറിയിലും താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നു.

ഹംഗറിയിൽ സാഹചര്യം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്താൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ നിർദേശിച്ചു. റഷ്യൻ ആക്രമണങ്ങളിൽ തകർന്ന യുക്രെയ്നിലെ ഊർജ ശൃംഖല കടുത്ത ചൂടിൽ വീണ്ടും പ്രതിസന്ധിയിലായതോടെ രാജ്യത്ത് അടിയന്തിര പവർകട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.

യൂറോപ്പിലെ കടുത്ത ചൂടിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുറത്തുവെച്ചിരിക്കുന്ന പാനുകളിൽ മിനിറ്റുകൾക്കകം മുട്ടയും ബെക്കണും വെന്തുപോകുന്ന ദൃശ്യങ്ങളും, നെതർലാൻഡിൽ നിന്നുള്ള ചില വീഡിയോകളിൽ കാറുകളിലെ പ്ലാസ്റ്റിക് പെയിന്‍റ് ചൂടിൽ ഉരുകി വീർക്കുന്നതും, ഷോപ്പിംഗ് കാർട്ടുകളും ചെരിപ്പുകളും റോഡിൽ ഉരുകിപ്പിടിക്കുന്നതും കാണാം. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്.

Europe's historic heatwave: Over 1,300 dead as roads melt and tram tracks buckle under 41°C heat.

Tags : Europe Roads Summer Heatwave Latest News

Recent News

Corehub Up