സീയൂൾ: കടുത്ത ചൂടിൽ വലഞ്ഞ് ദക്ഷിണകൊറിയ. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് 19 മരണങ്ങളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഷ്ണതരംഗം ദേശീയ ദുരന്തമാണെന്ന് പ്രസിഡന്റ് ലീ ജേ മ്യുംഗ് പറഞ്ഞു.
തെക്കുകിഴക്കൻ നഗരമായ യാംഗ്സാനിൽ ഞായറാഴ്ച 42.5 ഡിഗ്രി സെൽഷസായിരുന്നു താപനില. 122 വർഷം മുന്പ് ദക്ഷിണകൊറിയയിൽ കാലാവസ്ഥാ നിരീക്ഷണം ആരംഭിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂടാണിത്. തിങ്കളാഴ്ച, തലസ്ഥാനമായ സീയൂളിൽ ആദ്യമായി ഉഷ്ണതരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൃഷി, കെട്ടിടനിർമാണം, കായികം, വിനോദം എന്നിവയ്ക്കായി ആളുകൾ പുറത്തിറങ്ങരുതെന്നാണു നിർദേശം. ജപ്പാനിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ താപനില 40 ഡിഗ്രിയിലെത്തിയെന്നാണു റിപ്പോർട്ട്.