x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിജെപി കൗണ്‍സിലർക്ക് അവധി നിർദേശം; ഉദ്യോഗസ്ഥയുടെ കുറിപ്പ് റദ്ദാക്കി തദ്ദേശ വകുപ്പ്

സ്വന്തം ലേഖകൻ
Published: August 5, 2026 04:06 AM IST | Updated: August 5, 2026 04:07 AM IST

തിരുവനന്തപുരം കോർപറേഷന്

തിരുവനന്തപുരം: കാപ്പ കേസിൽ സെൻട്രൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. സുഗതന് അവധി അനുവദിക്കാമെന്ന സസ്പെൻഷനിലായ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ കുറിപ്പ് റദ്ദാക്കി തദ്ദേശ വകുപ്പ്. കൗണ്‍സിലർക്ക് ആറുമാസം വരെ അവധി അനുവദിക്കാമെന്ന കുറിപ്പ് ചിത്ര നൽകിയത് നിയമത്തിൽ ഇല്ലാത്ത വ്യവസ്ഥയാണെന്നു ചൂണ്ടിക്കാട്ടിയാണു നിർദേശം മറ്റൊരു അണ്ടർ സെക്രട്ടറി തിരുത്തിയത്.

റിപ്പോർട്ട് നൽകിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥയെ ബലിയാടാക്കിയെന്ന് ഉദ്യോഗസ്ഥ തലത്തിൽ വിമർശനം ശക്തമായിരിക്കെയാണ് സർക്കാരിന്‍റെ നടപടി. നിലവിലുള്ള വ്യവസ്ഥ അറിയിച്ച ഉദ്യോഗസ്ഥയ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതു തടയാനും പുതുക്കിയ നിർദേശത്തിലൂടെ കഴിയും.

സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് എസ്കോർട്ട് പരോൾ അനുവദിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും പുതുക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കോർപറേഷൻ വാഴോട്ടുകോണം കൗണ്‍സിലർ സുഗതന് ആറു മാസം അവധി അനുവദിച്ച കോർപറേഷൻ കൗണ്‍സിലിന്‍റെ നടപടി നിയമപരമായി റദ്ദാകും. സുഗതന്‍റെ കൗണ്‍സിലർ സ്ഥാനത്തുനിന്നുള്ള അയോഗ്യത തടയാനാണ് ചിത്രയുടെ നിർദേശം മേയറും കൗണ്‍സിലും ഉപയോഗിച്ചത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് നടപടിയെന്ന വിമർശനം ഉയർന്നതോടെയാണ് ഫയലിൽ സർക്കാർ വിശദ പരിശോധന നടത്തിയത്. ഇതോടെയാണ് നിലവിൽ ഇല്ലാത്ത തീരുമാനമാണെന്നു കണ്ടെത്തി റദ്ദാക്കിയത്.

Tags : Directive on leave leave for BJP councillor;

Recent News

Corehub Up