x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുത്ത വരൾച്ചയും ഉഷ്ണതരംഗവും: ഫ്രാൻസിലെ ഏറ്റവും വലിയ നദി "ലോവറ' മണൽത്തിട്ടയായി

ജോസ് കുമ്പിളുവേലിൽ
Published: July 15, 2026 12:27 PM IST | Updated: July 15, 2026 12:27 PM IST

മണൽത്തിട്ടയായി മാറിയ ലോവറ നദി

പാരീസ്: യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്ന കടുത്ത ഉഷ്ണതരംഗത്തെയും മഴ ഇല്ലായ്മയെയും തുടർന്ന് ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദിയായ "ലോവറ' പലയിടങ്ങളിലും പൂർണമായി വറ്റി വരണ്ട് മണൽത്തിട്ടയായി മാറി.

ഫ്രാൻസിന്‍റെ സൗന്ദര്യത്തിന്‍റെ പ്രതീകവും "ഫ്രാൻസിന്‍റെ പൂന്തോട്ടം' എന്നറിയപ്പെടുന്നതുമായ പ്രശസ്തമായ ലോവറ നദീതടം ചരിത്രത്തിലെ ഏറ്റവും കടുത്ത ജലക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്.

നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ ഈ മേഖലയിലൂടെയുള്ള ബോട്ട് സർവീസുകൾ പൂർണമായി നിലച്ചു. വിനോദസഞ്ചാരികൾ വള്ളമിറക്കേണ്ട പലയിടങ്ങളിലും ഇപ്പോൾ കാറുകൾ ഓടിക്കാം എന്ന അവസ്ഥയാണ്.

ആയിരത്തിലധികം മരണങ്ങൾ; സർവകാല ചൂടിൽ ഫ്രാൻസ്

ആഗോളതലത്തിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ജൂൺ മാസമാണ് കടന്നുപോയത്. കടലിലെ താപനിലയും ഇത്തവണ റിക്കാർഡ് വേഗതയിലാണ് ഉയർന്നത്. ഫ്രാൻസിലെ പല നഗരങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ദിവസങ്ങളോളം തുടർന്നത്.

കടുത്ത ചൂട് കാരണം മാത്രം രാജ്യത്ത് ആയിരത്തിലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ടെന്നാണ് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഈ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.

മൂന്നിലൊന്ന് കൃഷിയും നശിച്ചു; കാർഷിക മേഖലയ്ക്ക് വൻ തിരിച്ചടി

ഫ്രാൻസിലെ പ്രധാന കൃഷിയിടങ്ങളായ പാരീസ് മേഖലയും പേ ഡെ ലാ ലോവറയും വരണ്ടുണങ്ങി. രാജ്യത്തെ പ്രധാന വിളയായ ചോളപ്പാടങ്ങൾ ഉൾപ്പെടെ കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.

ഈ വർഷത്തെ ആകെ വിളവെടുപ്പിന്‍റെ മൂന്നിലൊന്ന് ഭാഗവും വരൾച്ച കാരണം ഇതിനകം തന്നെ നശിച്ചുപോയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

94 ഡിപ്പാർട്ട്മെന്‍റുകളിൽ കടുത്ത ജലനിയന്ത്രണം

ഫ്രാൻസിലെ ആകെ 96 ഡിപ്പാർട്ട്മെന്‍റുകളിൽ 94 ഇടങ്ങളിലും ഭരണകൂടം കടുത്ത ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ തങ്ങളുടെ തോട്ടങ്ങൾ നനയ്ക്കുന്നതിനും സ്വിമ്മിംഗ് പൂളുകളിൽ വെള്ളം നിറയ്ക്കുന്നതിനും കാറുകൾ കഴുകുന്നതിനും കടുത്ത വിലക്കുണ്ട്.

വരും ദിവസങ്ങളിൽ ഫ്രാൻസിന്‍റെ തെക്കൻ-മധ്യ മേഖലകളിൽ ചൂട് ഇനിയും ക്രമാതീതമായി ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ പെയ്യാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ വരും ആഴ്ചകളിൽ യൂറോപ്പിലെ ജല-ഭക്ഷ്യ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

ജർമനിയിലെ റൈൻ നദിയിലെ ജലനിരപ്പിനെയും ഈ ഉഷ്ണതരംഗം ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

Tags : France Loire River Heatwave

Recent News

Corehub Up