Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Arrested

District News

ലൈംഗിക അതിക്രമം, യുവാവ് അറസ്റ്റിൽ

നാദാപുരം : പ്രായപൂർത്തിയാവാത്ത വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിങ്ങണ്ണൂർ സ്വദേശി പുത്തൻ പുരയിൽ ഫാസിൽ ( 28 ) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് നേരെയാണ് പ്രതി ലൈംഗിക അതിക്രമം നടത്തിയത്. വിദ്യാര്‍ഥിനി വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

District News

മുക്കുപണ്ടം പണയംവച്ച് മൂന്നുലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ

തൃശൂർ: സ്വർണപ്പണയസ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിണിശേരി കുറുവത്ത് വീട്ടിൽ ഉരുക്ക് എന്ന ശ്രീജിത്തിനെയാണ്(44) ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്.

ഒല്ലൂരിലെ ചെറുകുന്ന് ഫൈനാൻസ് എന്ന സ്ഥാപനത്തിൽ 20.500 ഗ്രാം തൂക്കംവരുന്ന മുക്കുമാല പണയംവച്ച് ഒരുലക്ഷം രൂപയും പുത്തൂർ കെഎൻഎസ് ടവറിൽ പ്രവർത്തിക്കുന്ന കല്ലൂർ ചിറ്റ്സ് ആൻഡ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ 23.400 ഗ്രാം തൂക്കംവരുന്ന മുക്കുമാല പണയംവച്ച് രണ്ടുലക്ഷം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്.

പിന്നീടു മുക്കുപണ്ടമാണെന്നു മനസിലാക്കിയ സ്ഥാപനനടത്തിപ്പുകാർ ഒല്ലൂർ സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു.

തട്ടിപ്പിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരേ നെടുപുഴ, ഒല്ലൂർ, ടൗണ്‍ ഈസ്റ്റ്, ചേർപ്പ്, പുതുനഗരം എന്നീ പോലീസ് സ്റ്റേഷനുകളിലായി 21 ഓളം കേസുകൾ നിലവിലുണ്ടെന്നു പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്‍റെ നിർദേശപ്രകാരം ഒല്ലൂർ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ കെ.പി. തോംസനാണ് കേസന്വേഷിച്ചത്. ഒല്ലൂർ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, സബ് ഇൻസ്പെക്ടർ ജീസ് മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ കെ.ജി.കിരണ്‍, വി.സി. രജീഷ്, കെ.എൻ. നിരാജ്മോൻ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

District News

കുടുംബവഴക്ക് തീർക്കാനെത്തിയ എസ്ഐയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

മണ്ണാർക്കാട്: കുടുംബവഴക്ക് തീർക്കാനെത്തിയ എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് കോലോത്തൊടി ബാലനെയാണ് (38) മണ്ണാർക്കാട് പോലീസ് അറസ്‌റ്റ് ചെയ്തത്. ബാലൻ അമ്മയെ ഉപദ്രവിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ നാട്ടുകൽ എസ്ഐ മുഹമ്മദ് റാഫി, സിപിഒ സുരേഷ്കുമാർ എന്നിവരെയാണു പ്രതി വിറകുകൊള്ളികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ബാലൻ എസ്ഐയെ ആക്രമിക്കുകയായിരുന്നു. ഇതു തടയുന്നതിനിടെയാണു സിപിഒ സുരേഷ്‌കുമാറിനു പരിക്കേറ്റത്. എസ്ഐയുടെ നെറ്റിയിലും സിപിഒയുടെ കൈക്കുമാണു പരിക്ക്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

National

പാക് ഭീകരസംഘടനയ്ക്കു രഹസ്യവിവരം; യുവാവ് പിടിയിൽ

ഡെറാഡൂൺ: പാക് ഭീകരർക്ക് സർക്കാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡെറാഡൂണിലെ സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ചോർത്തി നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്ത് കശ്യപ് (29)നെയാണ് അറസ്റ്റ്ചെയ്തത്.

ഉത്തരാഖണ്ഡ് പോലീസിന്‍റെ പ്രത്യേകദൗത്യസംഘമാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പാക് രഹസ്യാന്വേഷണവിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടി എന്ന ഭീകരന്‍റെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു ദൗത്യസംഘം തലവൻ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.

പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റുചില ഭീകരരുമായും ഇയാൾ ബന്ധം പുലർത്തുന്നുണ്ട്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ആശയവിനിമയമെന്നും എസ്എസ്പി പറഞ്ഞു.

District News

19 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിൽ

നെടുങ്കണ്ടം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടുമ്പന്‍ചോല റേഞ്ച് എക്‌സൈസ് സംഘം ചിന്നക്കനാലില്‍ നടത്തിയ പരിശോധനയില്‍ 19 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി. പെരിയകനാല്‍ സ്വദേശി പ്രകാശിനെ (24)യാണ് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്‍റെ നേതൃത്വത്തിന്‍ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് സംഘത്തെ കണ്ട് അപകടകരമാംവിധം ഓട്ടോ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്. ചിന്നക്കനാല്‍, പെരിയകനാല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍തോതില്‍ മദ്യവും ലഹരിവസ്തുകളും ശേഖരിക്കാന്‍ സാധ്യത ഉണ്ടെന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. പരിശോധനയില്‍ അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി. രാധാകൃഷ്ണന്‍, തോമസ് ജോണ്‍, പ്രിവന്‍റീവ് ഓഫീസര്‍ വി.ജെ. ജോഷി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍നാഥ് , കെ.പി. അരുണ്‍, ഡ്രൈവര്‍ ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.

District News

23.28 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കൽപ്പറ്റ: 23.28 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.
മുണ്ടേരി താനിക്കൽ വേണുഗോപാലിനെയാണ്(36)നെയാണ് ഇന്നലെ രാവിലെ പോലീസ് ഇൻസ്പെക്ടർ ടി.പി. ദിനേഷ്, എസ്ഐമാരായ കെ.എം. അർഷിദ്, എൻ. ഹരീഷ്കുമാർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. മുണ്ടേരിയിൽ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ലോറി ഡ്രൈവറാണ് വേണുഗോപാൽ. മയക്കുമരുന്ന് വിൽപനയ്ക്ക് ബംഗളൂരുവിൽനിന്ന് വാങ്ങിയതാണെന്നാണ് പ്രതിയുടെ മൊഴി.

Kerala

67 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തൃശൂർ: പുന്നയൂർക്കുളത്ത് 67 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കുമാരൻപടി റോഡ് പരിസരത്തുനിന്ന് കോട്ടയം അതിരന്പുഴ മുണ്ടകൈപ്പാടം സ്വദേശി ലിന്‍റോ ജോസഫ് (39) ആണ് ഡാൻസാഫിന്‍റെ പിടിയിലായത്.

രഹസ്യ വിവരത്തെത്തുടർന്ന് 21ന് രാത്രി നടത്തിയ പരിശോധനയിലാണ് പൊന്നാനിയിൽനിന്ന് ചാവക്കാട് ഭാഗത്തേക്കുപോയ വാഹനത്തിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ഡ്രൈവറുടെ ക്യാബിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ അറയിലാണു കഞ്ചാവു സൂക്ഷിച്ചത്.

കഞ്ചാവ് ഒഡീഷയിൽനിന്ന് എത്തിച്ചതാണിതെന്നും വ്യക്തമായി. കടുത്തുരുത്തി, പീച്ചി, ബേക്കൽ, എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ കേസുകളുണ്ടെന്നും പീച്ചി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലഹരിക്കടത്തു കേസിൽ വിചാരണ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Kerala

പോലീസ് ചമഞ്ഞ് കവര്‍ച്ച; യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന്‍ പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന്‍ (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ എസ്‌ഐ ഗ്ലാഡ് വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. എസ്ആര്‍എം റോഡിലുള്ള നോവ ഹോട്ടലിലെ റിസപ്ഷന്‍ ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ്‍ സുഹൃത്തിന്‍റെ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് കൈക്കലാക്കി.

പരാതിക്കാരനിൽനിന്ന് 5,000 രൂപ ബലമായി പിടിച്ചുവാങ്ങി. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാവിലെ ആറുവരെ ക്രൂരമായി മര്‍ദിക്കുകയും 1,50,000 രൂപ വില വരുന്ന സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.

പോലീസിന്‍റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ അംഗങ്ങളാണെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് കവര്‍ച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

District News

അയർക്കുന്നത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

അയർക്കുന്നം: അയർക്കുന്നത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവഞ്ചൂർ നരിമറ്റം ഭാഗത്ത് എ. അശ്വിനെ (26) യാണ് കോട്ടയം നാർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. 3.740 കിലോഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു.

പ്രതിയിൽനിന്ന് ഉണങ്ങിയ ഇല, പൂവ്, കായ എന്നിവ അടങ്ങിയ കഞ്ചാവിനൊപ്പം 40 പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകൾ, ഡിജിറ്റൽ തൂക്കക്കല്ല്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവയും പോലീസ് പിടിച്ചെടുത്തു. എറണാകുളം റേഞ്ച് ഡിഐജി പുറപ്പെടുവിച്ച കാപ്പാ നിയമ ഉത്തരവ് നിലവിലിരിക്കേ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ കാപ്പ ലംഘിച്ചതിനും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്

District News

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വരാപ്പുഴ: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ബോധി ശ്രീഭദ്ര നഗറിൽ ശംഭു അജിത്താ(31)ണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

നോർത്ത് പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എ. അനീഷിന്‍റെ നേതൃത്തിൽ വരാപ്പുഴ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥരും കൂടി റേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽപരിശോധന നടത്തുന്നതിനിടെയാണ് 5.245 ഗ്രാം എംഡിഎംഎയുമായി പുത്തൻപള്ളി സെമിത്തേരിക്ക് സമീപത്തുനിന്നും പ്രതി പിടിയിലായത്. പത്ത് വർഷത്തോളമായി രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

District News

ടൂറിസ്റ്റ് ഹോമിൽ വാടകയ്ക്ക് താമസിച്ച് ലഹരിക്കച്ചവടം: യുവാവ് പിടിയിൽ

കായംകുളം: ടൂറിസ്റ്റ് ഹോമിൽ റൂം വാടകയ്ക്കെടുത്ത് ലഹരിക്കച്ചവടം നടത്തിവന്നിരുന്ന യുവാവ് പിടിയിൽ. കായംകുളം മലമേൽഭാഗം തൈസിൽ പുത്തൻവീട് റിയാസി(31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കരീലകുളങ്ങര പോലീസും ചേർന്ന് പിടികൂടിയത്.

കായംകുളം ഭാഗത്തെ വിവിധ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു ലഹരിവസ്തുക്കളെന്ന് പോലീസ് പറഞ്ഞു.

നാലു ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പിടികൂടി. ഇയാൾ കുറച്ചുനാളായി ജില്ലയ്ക്കു പുറത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിടെനിന്നു 2000 രൂപയ്ക്ക് എംഡിഎംഎ വാങ്ങി ഇവിടെ നാട്ടിൽ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്.

കഞ്ചാവ് ചെറുപൊതികളായി 500 രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ നേതൃത്വത്തിൽ കരീലകുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ നോബിൾ, എസ്ഐമാരായ ശ്രീകുമാരക്കുറുപ്പ്, ബിജേഷ് നെൽസൺ, സീനിയർ സിപിഒ സുരേഷ്, സിപിഒമാരായ ശരത്കുമാർ, വിഷ്ണു, ജയകൃഷ്ണൻ, സുധിക എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ വർഷങ്ങളായി വിദേശത്തായിരുന്നു. നാട്ടിൽ വന്നതിനു ശേഷമാണ് ലഹരി ഉപയോഗത്തിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞതെന്നും പോലീസ് കണ്ടെത്തി

Kerala

മൊബൈല്‍ഫോണിന്‍റെ പണം നൽകാതെ കബളിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചി: മൊബൈല്‍ഫോണ്‍ വാങ്ങിയശേഷം ഫോണ്‍ പേയുടെ വ്യാജ ആപ് വഴി പണം നല്‍കിയതായി കാണിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

ഇടുക്കി പൂപ്പാറ സ്വദേശി അഭിനന്ദി (18) നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ 11ന് എറണാകുളം മേനക ജിസിഡിഎ കോംപ്ലക്‌സിലുള്ള മൊബൈല്‍ സ്റ്റാര്‍ എന്ന കടയില്‍നിന്ന്‌ ഫോണ്‍ വാങ്ങിയശേഷം ഫോണ്‍ പേയുടെ വ്യാജ ആപ് വഴി പണം നല്‍കിയതായി കാണിച്ച് വഞ്ചിക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്.

Kerala

ചരസുമായി യുവാവ് അറസ്റ്റിൽ

കൊരട്ടി: മാരക ലഹരിവസ്തുവായ ചരസുമായി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊരട്ടി പോലീസ് പിടികൂടി. കാടുകുറ്റി ചിറമേൽ വീട്ടിൽ ആന്‍റോ ടോണി(24) ആണ് അറസ്റ്റിലായത്.

എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. എസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എഎസ്ഐമാരായ എ.യു. റെജി, ഷിജോ തോമസ്, എം.ജെ. ബിനു, സിപിഒ ഇ.വി. ശ്രീജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Kerala

മോഷ്ടിച്ച ബൈക്കുമായി കടക്കവെ അപകടം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബീച്ച് ഹോട്ടലിന്‍റെ പാർക്കിംഗിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടതോടെയാണ് യുവാവ് പിടിയിലായത്. പാലക്കാട് മേലേപട്ടാമ്പി സ്വദേശി കുറുപ്പംതൊടി വീട്ടിൽ മുഹമ്മദ് റഫീക്ക് (35) ആണ് പിടിയിലായത്.

ഫെബ്രുവരി നാലിന് കോഴിക്കോട് ബീച്ച് ഹോട്ടലിന്‍റെ പാർക്കിംഗിൽ എലത്തൂർ സ്വദേശി അക്ഷയ് കുമാർ നിർത്തിയിട്ട ബൈക്കാണ് മുഹമ്മദ് റഫീക്ക് കടത്തിക്കൊണ്ടുപോയത്. 

അക്ഷയ് കുമാർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെ പ്രതി മോഷണം നടത്തിയ ബൈക്കുമായി ചാലപ്പുറത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ അപകടം നടന്ന സ്ഥലത്തേയ്ക്ക് കൺട്രോൾ റൂം വാഹനം എത്തുകയും പോലീസ് പരിശോധിച്ചതിൽ വാഹനം മോഷണം നടത്തിയതാണെന്ന് മനസിലാകുകയുമായിരുന്നു. തുടർന്ന് പ്രതിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Kerala

ഡൽഹി പോലീസ് ചമഞ്ഞ് 12 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

കയ്പമംഗലം: ഡൽഹി പോലീസ് ചമഞ്ഞ് ശ്രീനാരായണപുരം സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിലിൽ മുഹമ്മദ് ഷബാബി (25)നെയാണ് അന്വേഷണസംഘം കൽപ്പറ്റയിൽനിന്ന് അറസ്റ്റ് ചെയ്തത്.

2025 ഏപ്രിൽ ഏഴിനു ശ്രീനാരായണപുരം സ്വദേശിയെ പോലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്‍റിൽനിന്നാണെന്നും പരാതിക്കാരന്‍റെ ആധാർകാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോണ്‍ എടുത്തുമുങ്ങിയെന്നും പരാതിക്കാരനെ ഡൽഹി പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

പരാതിക്കാരന്‍റെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനായി നോട്ടറി ഡിപ്പാർട്ട്മെന്‍റിന്‍റെ അക്കൗണ്ടിലേക്കാണെന്നുപറഞ്ഞ് മൂന്നു തവണകളായി ആകെ 12,25,000 രൂപ അയപ്പിച്ചു. ഈ പണം അടുത്തദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്നാണു പറഞ്ഞിരുന്നത്. പണം നഷ്ടമായതോടെ തട്ടിപ്പാണെന്നു മനസിലാക്കി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

തട്ടിപ്പുനടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ഉള്ളയാളുകളെ പരിചയപ്പെടുത്തിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയതിനാണു മുഹമ്മദ് ഷബാബിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് മച്ചിങ്ങാത്തൊടിയിൽ മുഹമ്മദ് ഫസൽ (23) നേരത്തേ റിമാൻഡിലായിരുന്നു.

റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിമോദ്, എസ്ഐ വിശാഖ്, ഗ്രേഡ് എഎസ്ഐ വഹാബ്, ഗ്രേഡ് സീനിയർ സിപിഒ ഷനിൽ, സിപിഒ മുഹമ്മദ് ഷൻസിൽ എന്നിവരാണു പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Kerala

ട്രാവലറിന് സൈഡ് നല്‍കിയില്ല; മാരകായുധങ്ങളുമായി കാര്‍ യാത്രികനെ ആക്രമിച്ച നാലംഗ സംഘം അറസ്റ്റില്‍

കൊച്ചി: ട്രാവലറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ യാത്രികനായ യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ച് കാര്‍ അടിച്ചു തകര്‍ത്തു. കോട്ടുവള്ളിവീട്ടില്‍ അരുണ്‍ ജി. കാന്ത് (37) ആണ് മർദ്ദനത്തിനിരയായത്. സംഭവത്തില്‍ ഉൾപ്പെട്ട നാലുപേരെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തളിയാപറമ്പ് സ്വദേശി ശ്യാം (26), എഴുപുന്ന സ്വദേശി വിഷ്ണു (39), കോടംതുരുത്ത് സ്വദേശി സഞ്ജയ് (28), എഴുപുന്ന സ്വദേശി ആന്‍റണി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാര്‍ തടഞ്ഞ് അരുണിനെ മര്‍ദിക്കുകയും വീല്‍ സ്പാനര്‍ ഉപയോഗിച്ച് തോളെല്ലിന് അടിക്കുകയും ചെയ്തു. കാറിന്‍റെ ചില്ലുകളും സംഘം തല്ലിത്തകര്‍ത്തു.

പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയില്‍ എരമല്ലൂര്‍ മോഹം ആശുപത്രിക്ക് സമീപം പുലര്‍ച്ചെ മൂന്നിനാണ് ആണ് സംഭവം നടന്നത്. തുറവൂരില്‍ നിന്നും അരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. എഴുപുന്നയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ വാഹനത്തിന്‍റെ അറ്റകുറ്റപ്പണി നടത്തി മടങ്ങുകയായിരുന്ന ട്രാവലര്‍.

തുറവൂര്‍ തൈക്കാട്ടുശേരി റോഡിന് സമീപം ട്രാവലറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താലാണ് നാലംഗ സംഘം പ്രശ്നമുണ്ടാക്കിയത്. തുടര്‍ന്ന് കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്ന ട്രാവലര്‍ ഡ്രൈവര്‍ മൂന്നംഗ സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. ഇരുമ്പ് വടി അടക്കമുള്ള മാരകായുധങ്ങളുമായി ആശുപത്രിക്കു മുന്നില്‍ കാത്തു നിന്നവര്‍ കാര്‍ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.

District News

എംഡിഎംഎയുമായി യുവാവ് പിടിയിൽ

കുണ്ടറ : 1.59 ഗ്രാം എംഡിഎംഎ യുമായി യുവാവ് പോലീസ് പിടിയിൽ. കൊല്ലം, തഴുത്തല, പുതുച്ചിറ തൊടിയിൽ വീട്ടിൽ അനുരാജ് (28)ആണ് പോലീസിന്‍റെ പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ വിവരത്തെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.എംഡിഎംഎയുമായി നിന്ന പ്രതി പോലീസിനെ കണ്ടു ഓടാൻ ശ്രമിക്കവേ ഓടിച്ചിട്ടാണ് പ്രതിയെ പിടികൂടിയത്.പെർഫ്യൂം കച്ചവടക്കാരനായ പ്രതി ഇതിന്‍റെ മറവിലാണ് ലഹരി മരുന്ന് ഉപയോഗിക്കുകയും കച്ചവടം ചെയ്യുകയും ചെയ്തിരുന്നത്.

District News

ലഹരി ഗുളികയുമായി യുവാവ് പിടിയിൽ

പൂച്ചാക്കൽ: ലഹരി ഗുളികയുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടിൽ ചന്തു എന്ന് വിളിക്കുന്ന പ്രഭജിത്ത് (27) ആണ് 64 നൈട്രോ സൽഫാൻ ഗുളികകളുമായി അരൂർ പോലീസിന്‍റെ പിടിയിലായത്.

ഇന്നു രാവിലെ എട്ടിന് അരൂർ പമ്പിൽ നിന്നും സ്റ്റേഷനിലേക്ക് ഒരു കോൾ വരുകയും ഒരാൾ പമ്പിലെ ബാത്‌റൂമിൽ കയറിയിട്ട് ഇറങ്ങുന്നില്ല എന്നു പറയുകയും അരൂർ പോലീസ് സ്ഥലത്തെത്തി ബാത്റൂം തുറന്നപ്പോൾ ചന്തു ഇറങ്ങിയോടുകയും തുടർന്ന് പോലീസ് ഒരു കിലോമീറ്ററോളം പിന്തുടർന്ന് ഓടി ഇയാളെ പിടികൂടുകയുമായിരുന്നു.

ദേഹ പരിശോധന നടത്തിയതിൽ ഇയാളുടെ ബാഗിൽനിന്നു ഗുളികൾ കണ്ടെത്തുകയും ചെയ്തു. പ്രഭജിത്ത് അരൂർ, പൂച്ചാക്കൽ സ്റ്റേഷനുകളിൽ വധശ്രമം, മയക്കു മരുന്ന് കച്ചവടം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾ കാപ്പ പ്രകാരമുള്ള തടവിനുശേഷം ഒരുമാസം മുൻപാണ് പുറത്തിറങ്ങിയത്. ഇയാളുടെ പക്കൽനിന്നു കിട്ടിയ ലഹരിമരുന്നിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി എസ്ഐ അബീഷിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

District News

നാലരപ്പവന്‍റെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍

മെഡിക്കല്‍കോളജ്: ജീവനക്കാരിയുടെ നാലരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണം കവര്‍ന്നു രക്ഷപ്പെട്ടയാളെ മെഡിക്കല്‍കോളജ് സിഐ ബി.എം. ഷാഫിയും സംഘവും പിടികൂടി. പാലക്കാട് ആലത്തൂര്‍ പെരിങ്ങോട്ടുകുറിശ്ശി നടുവത്തപ്പാറ ആറാംകോട് ഹൗസില്‍ മനീഷ് (33) ആണ് പിടിയിലായത്.

ചെറുവയ്ക്കല്‍ ആക്കുളം മഠത്തുവിള ലെയിന്‍ എസ്എന്‍ആര്‍ആര്‍എ 110-ബി ശിവോദയത്തില്‍ ചന്ദ്രവതിയുടെ മകള്‍ സി. നിഷാറാണി (44) യുടെ സ്വര്‍ണാഭരണമാണ് നഷ്ടമായത്. 29നു ഉച്ചതിരിഞ്ഞ് മൂന്നോടുകൂടിയാണു കേസിന്നാസ്പദമായ സംഭവം. നിഷാറാണി ജോലിചെയ്തുവരുന്നത് ഉള്ളൂര്‍ ജംഗ്ഷനു സമീപം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ ഷോപ്പിലാണ്. ഇവിടത്തെ സെയില്‍സ് കൗണ്ടറില്‍ നില്‍ക്കുകയായിരുന്ന നിഷാറാണിയുടെ സമീപമെത്തിയ പ്രതി കൗണ്ടറിനുള്ളിലേക്കു കൈ കടത്തി നിഷാറാണിയുടെ കഴുത്തില്‍ക്കിടന്ന താലി ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണം പൊട്ടിച്ചെടുക്കുകയായിരുന്നു.

പൂക്കുല കണ്ണി ഫാഷനിലുള്ള സ്വര്‍ണമാലയായിരുന്നതിനാല്‍ മാല വലിച്ചുപൊട്ടിച്ചതിലൂടെ നിഷയുടെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റു. മാലയ്ക്ക് 2.50 ലക്ഷം രൂപ വിലവരുമെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മോഷണത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെട്ട മനീഷിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കടയിലുണ്ടായിരുന്ന സിസി‌ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളും ട്രാഫിക് കാമറാദൃശ്യങ്ങളും പ്രതിയെ പിടികൂടുന്നതിനു സഹായകമായി. മോഷണമുതല്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി മെഡിക്കല്‍കോളജ് പോലീസ് പറഞ്ഞു.


മെഡിക്കല്‍കോളജ് പരിസരത്ത് കറങ്ങിനടക്കുന്ന പ്രതിക്കെതിരേ വേറെയും കേസുകള്‍ ഉണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നുണ്ട്. അറസ്റ്റിലായ മനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

District News

14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ: സുഹൃത്ത് ഓടി രക്ഷപ്പെട്ടു

മലയിൻകീഴ്: 14 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽവിവേക് മോഹന്‍റെ (മിട്ടു - 30) വീട്ടിൽ നിന്നാണു പതിനാല് കിലോഗ്രാം കഞ്ചാവുമായി വിളപ്പിൽശാല പോലീസിന്‍റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിളപ്പിൽശാല ചീലപ്പാറ വിഷ്ണു ഭവനിൽ വിവേകി(28)നെ പിടികൂടിയത്.

റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗുകളിൽ പ്രത്യേക പാക്കറ്റുകളായിട്ടാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയപ്പോൾ വീട്ടുടമയും മലയിൻകീഴ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ വിവേക് മോഹൻ ഓടി രക്ഷപ്പെട്ടു.

ആൾതാമസമില്ലാതിരുന്ന വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്. മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മലയിൻകീഴ്, വിളപ്പിൽശാല, പൂന്തുറ, കരമന എന്നി സ്റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Kerala

സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: സ്കൂൾവിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി അബ്ദുൾ ഗഫൂറാണ് ഒളവണ്ണ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം സ്കൂൾവിട്ട് വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാർഥിനി. ബൈക്കിലെത്തിയ ഇയാൾ കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണെന്നും കുട്ടിയുടെ വീടിന് അടുത്താണ് താമസിക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് മുന്നോട്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നും ചാടിയാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിക്ക് പരിക്കേൽക്കുകയയും ചെയ്തിരുന്നു. എന്നാൽ വീട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചില്ല. അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. മൊഴിയെടുത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി അബ്ദുൾ ഗഫൂറാണെന്ന് മനസിലായത്. ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

District News

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്; യുവാക്കൾ പിടിയിൽ

ചെങ്ങന്നൂർ: സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ ചെങ്ങന്നൂർ പോലീസ് പിടികൂടി. തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ് (30), വൈക്കം തലയാഴം സ്വദേശി എം.എസ്. ബിജു (45) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കൊഴുവല്ലൂരിലെ ആർ.പി ഫിനാൻസ് ഉടമ രാജൻപിള്ള നൽകിയ പരാതിയെത്തുടർന്നാണ് നടപടി.


കഴിഞ്ഞദിവസങ്ങളിലായി 18 ഗ്രാം, 16 ഗ്രാം എന്നിങ്ങനെ തൂക്കം വരുന്ന രണ്ടു മാലകളാണ് പ്രതികൾ സ്ഥാപനത്തിൽ പണയം വച്ചത്. സ്വർണമാണെന്ന് വിശ്വസിപ്പിക്കാൻ 916 എന്ന് വ്യാജമായി പതിപ്പിച്ച മാലകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ഇതുവഴി 2,60,000 രൂപ പ്രതികൾ കൈക്കലാക്കുകയും പിന്നീട് ഈ തുക ഇരുവരും ചേർന്ന് വീതം വയ്ക്കുകയും ചെയ്തു. പണയം വച്ച മാലകൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉടമ തിരിച്ചറിഞ്ഞത്.


പരാതി ലഭിച്ചതിനെത്തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയിൽനിന്നുമാണ് പോലീസ് പിടികൂടിയത്.


പിടിയിലായ രണ്ടുപേരും സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ഒന്നാം പ്രതി സ്റ്റോയി വർഗീസിനെതിരേ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്. രണ്ടാം പ്രതി ബിജുവും മുൻപ് മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസുകളിൽ പ്രതിയാണ്.


ഇരുവരും മുൻപ് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരുമാണ്. ചെങ്ങന്നൂർ സിഐ എ.സി. വിബിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

എട്ടുകോടിയുടെ സ്വർണവുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ പിടിയിലായത്.

വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടന്ന വാഹനപരിശോധനയിലാണ് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 8.696 കിലോ സ്വർണവുമായി പ്രതികൾ പിടിയിലായത്. കോയന്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലെ യാത്രക്കാരായിരുന്നു ഇരുവരും.

തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്നു സ്വർണമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ആഭരണങ്ങളാക്കിയ സ്വർണം മുംബൈയിൽനിന്നാണ് കൊണ്ടുവന്നത്. മേൽനടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സ്റ്റേറ്റ് ജിഎസ്ടി വകുപ്പിനു കൈമാറി.

Kerala

ഷെയർ ട്രേഡിംഗിന്‍റെ പേരിൽ 49.64 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്‍റെ പേരിൽ 49,64,430 രൂപയുടെ തട്ടിപ്പുനടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് കാഞ്ചീപുരം ഷോലിംഗനെല്ലൂർ സ്വദേശി നവീൻകുമാർ(24) ആണ് അറസ്റ്റിലായത്.

കടുപ്പശേരി പേങ്ങിപ്പറന്പിൽ പി.കെ. അലക്സിൽനിന്ന് (46) ഷെയർ ട്രേഡിംഗ് നടത്തുന്നതിനായി 49,64,430 രൂപ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.

തട്ടിപ്പുനടത്തിയ പണത്തിൽ ഉൾപ്പെട്ട എട്ടു ലക്ഷം രൂപ നവീൻകുമാറിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ എത്തിയതായി കണ്ടതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്.
നവീൻകുമാർ ഈ ബാങ്ക് അക്കൗണ്ടും ഇതിൽ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നന്പറും കേസിലെ പ്രധാന പ്രതികൾക്കു നൽകിയതായും അതിനു കമ്മീഷൻ കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പുനടത്തിയ കുറ്റത്തിന് മലപ്പുറം ജില്ലയിലെ അരീക്കോട്, താനൂർ, ആലപ്പുഴ, കോഴിക്കോട് റൂറൽ, കോയന്പത്തൂർ കിണ്ണത്തുകടവ്, നാമക്കൽ പോലീസ് സ്റ്റേഷനുകളിലായി നവീൻകുമാറിനെതിരേ ആറു കേസുകളുണ്ട്.


തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, ജിഎസ്ഐമാരായ ടി.എൻ. അശോകൻ, ഗ്ലാഡിൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Kerala

കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ

 

 

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ. പരിശോധനാ സംഘത്തെ കണ്ട് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.

20 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് ഡാൻസ് ടീം കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം.

Kerala

കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

 മലപ്പുറം: കൊണ്ടോട്ടി പാലക്കപറമ്പിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 132 ഗ്രാം മെത്താംഫിറ്റാമിനുമായി മൂന്നിയൂര്‍ സ്വദേശി മുഹമ്മദ് സഹലാണ് പിടിയിലായത്.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും മയക്കുമരുന്ന് വിറ്റ 27,000 രൂപയും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.

എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം ഇന്‍റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഹൽ പിടിയിലായത്.

Latest News

Corehub Up