നീന്തല്‍കുളവും റോഡും, കാരക്കുറ്റിക്കാര്‍ക്ക് ഇരട്ടി മധുരം
Friday, May 3, 2024 5:36 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റി ഗ്രൗണ്ടിനോട് ചേർന്ന് നിർമിക്കുന്ന നീന്തൽ പരിശീലന കുളത്തിന്‍റെയും കാരശേരി-കൊടിയത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന ഉണ്ണിമോയിൻഹാജി - കാരക്കുറ്റി സ്റ്റേഡിയം - കുറുപ്പൻ കണ്ടി റോഡിന്‍റെയും നിർമാണം അന്തിമഘട്ടത്തിലെത്തി.

20 മീറ്റർ നീളവും 10 മീറ്റർ വീതിയും ഉള്ള കുളം കോഴിക്കോട് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മിക്കുന്നത്. മഴക്കാലത്ത് രൂക്ഷമായ വെള്ളപ്പൊക്ക മനുഭവിക്കുന്ന പ്രദേശത്ത് നീന്തൽ പരിശീലനത്തിന് പദ്ധതി ഒരുങ്ങുന്നത് ഏറെ ഗുണകരമാകും.

കുളത്തിന്‍റെ പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ട്. റോഡ് പ്രവൃത്തിയുടെ ഒന്നാം ഘട്ട നിർമാണമാണ് പൂർത്തിയായത്. വയലുകൾക്കരുകിലൂടെ നിർമിച്ച റോഡിന്‍റെ സൈഡ് കെട്ടി മണ്ണിട്ടുയർത്തിയത് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം ചിലവഴിച്ചാണ്.

ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപയും അനുവദിച്ചു. തുടർ പ്രവൃത്തിക്ക് ബ്ലോക് പഞ്ചായത്ത് അഞ്ച് ലക്ഷംകൂടി വകയിരുത്തിയിട്ടുമുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയും കാരശേരി പഞ്ചായത്തിലെ കക്കാട് പ്രദേശവും തമ്മിൽനോക്കിയാൽ കാണാവുന്ന ദൂരമേയുള്ളു. പക്ഷേ കാരക്കുറ്റിയിൽ നിന്ന് കക്കാടിലേക്കോ തിരിച്ചോ എത്തണമെങ്കിൽ വാഹനത്തിന്‍റെ സഹായത്തോടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണമായിരുന്നു.

ഈ പ്രശ്നത്തിനാണ് റോഡ് യാഥാർഥ്യമാവുന്നതോടെ പരിഹാരമാവുന്നത്. പുതിയ റോഡ് കടന്നു പോകുന്നതിന് ഇരുവശവും 25 ഓളം കുടുംബങ്ങൾ ഉണ്ട്. ഇവർക്ക് ഇനി അത്യാവശ്യത്തിന് വീട്ടിലേക്ക് വാഹനങ്ങൾ എത്തുമെന്നതും ഗുണകരമാവും. വയലിനരികിൽക്കൂടി റോഡ് വന്നത് കർഷകർക്കും അനുഗ്രഹമായി.

ട്രാക്ടറും ടില്ലറും പോലുള്ള കൃഷി യന്ത്രങ്ങൾ വയലിലെത്തിക്കാൻ ഇനിസാധിക്കും.കൃഷിയിടത്തിലേക്ക് വിത്തും വളവും ഉൾപ്പെടെയുള്ളവയൊക്കെ എത്തിക്കാനും നെല്ലും വൈക്കോലുമൊക്കെ കൊണ്ടു പോകാനും നേരിട്ടിരുന്ന കഷ്ട പാടിനും അവസാമായി.