കൂരാച്ചുണ്ട് അങ്ങാടി തോടും വറ്റുന്നു
Friday, May 3, 2024 5:36 AM IST
കൂരാച്ചുണ്ട്: ടൗണിലും പരിസര പ്രദേശങ്ങളിലെയും ജലസ്രോതസുകൾ ആശ്രയിക്കുന്ന കൂരാച്ചുണ്ട് അങ്ങാടി തോട്ടിലും നീരൊഴുക്ക് നിലച്ച് ജലം വറ്റുന്നു. സാധാരണയായി പതിവ് വർഷങ്ങളിൽ ടൗണിലെ തോട്ടിൽ ജലനിരപ്പ് നിലനിർത്തുന്നതിനായി തേനംമാക്കൽ താഴെ മൈനർ ഇറിഗേഷൻ നിർമിച്ചിട്ടുള്ള തടയണ ഇടാറുണ്ട്.

ഇത്തവണയും തടയണയിട്ട് ജലനിരപ്പ് ഉയർന്നെങ്കിലും കൊടുംചൂടു മൂലം തോടിലെ നീരൊഴുക്ക് പാടെ നിലച്ച നിലയിലാണുള്ളത്. കഴിഞ്ഞതവണ ഇത്രമാത്രം തോട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നില്ല.

ഇതോടെ അങ്ങാടിയിലെ കുടിവെള്ള സ്രോതസുകൾ അടക്കം സമീപങ്ങളിലുള്ള മറ്റ് ജലസ്രോതസുകളും ജലക്ഷാമ ഭീഷണി നേരിടുമെന്ന ആശങ്കയ്ക്കിടയാക്കുന്നുണ്ട്. പഞ്ചായത്തിൽ ജലക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് കുടിവെള്ളം വാഹനങ്ങളിൽ എത്തിച്ച് നൽകി വരികയാണ്.