വേനൽ കടുത്തു: ക്ഷീര കർഷകർ പ്രതിസന്ധിയിൽ
Saturday, May 4, 2024 6:54 AM IST
സുൽത്താൻ ബത്തേരി: പൊള്ളുന്ന വേനലിൽ പരിപാലനച്ചെലവ് മൂന്നിരട്ടിയാകുകയും പാൽ ഉൽപാദനം 40 ശതമാനം വരെ കുറയുകയും ചെയ്തതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ് കൂടുതൽ പ്രതിസന്ധി തീർക്കുന്നത്.

പറന്പിൽ പുല്ല് കിട്ടാനില്ലാത്തതു മാത്രമല്ല, ക്ഷീര കർഷകർ കൃഷി ചെയ്തിരുന്ന തീറ്റപ്പുല്ലും ഉണങ്ങി. കർണാടകത്തിൽ നിന്നും വരുന്ന ചോളത്തണ്ടാണ് ക്ഷീര കർഷകർ പശുവിനു തീറ്റയായി നൽകുന്നത്. ഇതിന്‍റെ വിലയും ഇരട്ടിയായി.

കിലോഗ്രാമിന് മൂന്നു രൂപയായിരുന്ന വില ആറ് വരെയായി ഉയർന്നു. കാലിത്തീറ്റ വില കുതിക്കുകയാണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ തൊഴുത്തുകളിൽ കർഷകർ നടത്തുന്ന ക്രമീകരണങ്ങൾക്കും വലിയ തുക വേണം. ഇതിനിടയിലാണ് പാൽ ഉൽപാദനം കുറയുന്നത്.

പശു ഫാമുകളിൽ താപനില ഉയരാതെ സൂക്ഷിക്കാൻ ഹെവി ഡ്യൂട്ടി എക്സോസ്റ്റ് ഫാനും തൊഴുത്തിന്‍റെ മേൽക്കൂര തണുപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന സ്പ്രിൻക്ലർ സ്ഥാപിക്കാനും വലിയ തുക ചെലവാക്കിയിട്ടും 20 ശതമാനം മുതൽ 40 ശതമാനം വരെ പാൽ ഉൽപാദനം കുറഞ്ഞിട്ടുണ്ടെന്നു കർഷകർ പറയുന്നു. എന്നാൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത സാധാരണ തൊഴുത്തുകളിൽ പശുക്കളെ അടുത്തടുത്ത് കെട്ടിയിടുന്പോൾ ചൂട് വർധിക്കുന്നു.

പാൽ ഉൽപാദനം പകുതിയോളമായാണു കുറഞ്ഞത്. കടുത്ത വേനൽച്ചൂടിൽ കറവപ്പശുക്കൾ തളർന്നുവീഴുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനനുസരിച്ചു ശരീരത്തിന്‍റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതും ഭക്ഷണം കഴിക്കാനാകാത്തതും പശുക്കളിൽ ഉൽപാദനം കുറയാൻ കാരണമാകുന്നുണ്ട്. ചൂടു കൂടുന്നതിന് അനുസരിച്ചു മൃഗങ്ങളിലെ കിതപ്പു കൂടും.

വായിൽ നിന്നു നുരയും പതയും വരും. ഇതിനൊപ്പം നീർക്കെട്ടും പനിയും ബാധിക്കുന്നതോടെ കന്നുകാലികൾ തികച്ചും അവശരാകുന്ന സ്ഥിതിയുമുണ്ട്. വെയിലുള്ള സമയങ്ങളിൽ പശുക്കളെ തുറസായ സ്ഥലത്തു മേയാൻ വിടരുത് എന്നതുൾപ്പെടെയുള്ള നിർദേശം മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ കർഷകർക്കു നൽകിയിട്ടുണ്ട്.

തൊഴുത്തിനു മുകളിൽ ചാക്കും മറ്റും വിരിക്കുക, തൊഴുത്തിൽ ഫാൻ, ഷവർ എന്നിവ സ്ഥാപിക്കുക, ദിവസത്തിൽ ഇടയ്ക്കിടെ പശുക്കളെ കുളിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണു വെറ്ററിനറി ഡോക്ടർമാർ നൽകുന്നത്.