ആത്മവിശ്വാസം തകര്‍ന്ന ബിജെപി വര്‍ഗീയവിഷം ചീറ്റുന്നു: ജോസ് കെ. മാണി
Tuesday, April 30, 2024 1:18 AM IST
കാഞ്ഞങ്ങാട്: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം കഴിയുമ്പോള്‍ ബിജെപിയുടെ ആത്മവിശ്വാസം തകര്‍ന്നുതരിപ്പണമായെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
400 സീറ്റ് ലഭിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരിപ്പിച്ചിരുന്ന ബിജെപി 300 സീറ്റിലേക്ക് താഴ്ന്നു. ബിജെപിയുടെ ആത്മവിശ്വാസം ചോര്‍ന്നത് മറികടക്കുവാന്‍ രാജ്യത്താകമാനം വര്‍ഗീയ വിദ്വേഷം അവര്‍ പ്രചരിപ്പിക്കുകയാണ്.

മോദി ഗ്യാരണ്ടി പൊള്ളത്തരമാണെന്ന് തിരിച്ചറിഞ്ഞ രാജ്യത്തെ ജനങ്ങളുടെ പ്രതികരണം പ്രതികൂലമാകുമെന്ന ഭയമുള്ളതിനാലാണ് വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന് ബിജെപി തുനിഞ്ഞിറങ്ങിയിരിക്കുന്നത്. വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണെന്നത് അത്യന്തം ഗൗരവതരമാണ്.

ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കെല്ലാം തീരാകളങ്കമാണ് ബിജെപിയുടെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍.

വര്‍ഗീതക്കെതിരായ പോരാട്ടത്തില്‍ വിജയിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇടതുപക്ഷത്തിന് മാത്രമേ അതിന് കഴിയുള്ളൂവെന്ന വിശ്വാസത്തിലാണ് കേരളത്തിലെ ജനങ്ങള്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇക്കാരണത്താല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതു തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. കാസര്‍ഗോഡ് അടക്കമുള്ള കേരളത്തിലെ മലയോര മേഖലയിലെ കര്‍ഷക ജനത ഇത്തവണ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്.

കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫിന്‍റെ ഭാഗമായതിനുശേഷം കഴിഞ്ഞ ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയമാണ് എല്‍ഡിഎഫിനുണ്ടായത്. അതിന്‍റെ തുടര്‍ച്ച പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കുമെന്നും ജോസ് പറഞ്ഞു.